കാസര്‍ഗോഡിലെ ആറംഗകുടുംബം യെമെനില്‍; കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു

author-image
Charlie
New Update

publive-image

കാസര്‍ഗോഡ്: പത്തുവര്‍ഷമായി ഗള്‍ഫില്‍ കഴിയുന്ന തൃക്കരിപ്പൂര്‍ ഉദിനൂരിലെ ആറംഗ കുടുംബത്തെ കാണാനില്ലെന്ന പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. ഉദിനൂര്‍ പരത്തിച്ചാലിലെ മുഹമ്മദ് ശബീര്‍ (42), ഭാര്യ തലശ്ശേരി സ്വദേശി റിസ്വാന(32), എട്ടു വയസ്സില്‍ താഴെയുള്ള ഇവരുടെ നാല് ആണ്‍കുട്ടികള്‍ എന്നിവരെ കാണാനില്ലെന്ന പരാതിയിലാണ് കേസെടുത്തത്.

അതേസമയം ഇവര്‍ യെമെനിലാണുള്ളതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. എം.ബി.എ. ബിരുദധാരിയായ മുഹമ്മദ് ഷബീര്‍ കഴിഞ്ഞ നാലുവര്‍ഷമായി ഖത്തറില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇവര്‍ യമനിലെത്തിയത് മത പഠനത്തിന് ആയാണ് എന്നാണ് അനേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഇദ്ദേഹം ആറുമാസം മുന്‍പ് നാട്ടില്‍ വന്നിരുന്നു. തിരികെ ഖത്തറിലെത്തി അധികം കഴിയാതെ യെമെനിലേക്ക് പോയെന്നാണ് കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍. ഭീകരവിരുദ്ധ സ്‌ക്വാഡും ഐ.ബി ഉദ്യോഗസ്ഥരും കഴിഞ്ഞദിവസങ്ങളില്‍ കാസര്‍ഗോഡ് മൂന്നു കേന്ദ്രങ്ങളില്‍ അന്വേഷണത്തിന് എത്തിയിരുന്നു.

തൃക്കരിപൂര്‍ സ്വദേശികളായ കുട്ടികള്‍ ഉള്‍പ്പെടുന്ന ആറംഗ കുടുംബവും പടന്ന സ്വദേശികളായ രണ്ട് പേരുമാണ് കാണാതായിരുന്നത്. ഇവര്‍ യമനില്‍ എത്തിയിരുന്നതായി കേന്ദ്ര രഹസ്യ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. വര്‍ഷങ്ങളായി ദുബായില്‍ താമസിച്ചിരുന്ന കുടുംബം സൗദി വഴിയാണ് യമനില്‍ എത്തിയത്. പടന്ന സ്വദേശികളായ മറ്റ് രണ്ടുപേരില്‍ ഒരാള്‍ സൗദി വഴിയും മറ്റൊരാള്‍ ഒമാനില്‍ നിന്നുമാണ് പോയത്.

Advertisment
Advertisment