10
Saturday June 2023

ഡോക്ടര്‍മാരും ആശുപത്രികളും ഒന്നുമില്ലാത്ത സാഹചര്യത്തില്‍ പ്രസവം മുതല്‍ ഹാര്‍ട്ട് അറ്റാക്ക് വരെ ഇവര്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരും, ഒരു കൊള്ളക്കാരനും അവരുടെ മുന്നില്‍ മീശ പിരിക്കില്ല’; നഴ്‌സസ് ദിന കുറിപ്പ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, May 12, 2021

ഒരു വര്‍ഷത്തിലേറെയായി നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ പിപിഇ കിറ്റില്‍ കയറിയിട്ടെന്ന്, ഏതാണ്ട് അക്ഷരാര്‍ഥത്തില്‍ തന്നെ പറയാം. മഹാമാരിക്കാലത്ത് ലോകത്തിന്റെ ശ്വാസം പിടിച്ചുനിര്‍ത്താന്‍ അഹോരാത്രം പണിയെടുക്കുന്നവരില്‍ മുന്‍പന്തിയിലാണ് നഴ്‌സുമാരുടെ സ്ഥാനം. എല്ലാ ദിനവും നഴ്‌സസ് ദിനമാവുന്ന കാലത്ത്, രാജ്യാന്തര നഴ്‌സസ് ദിനത്തില്‍ അവരെക്കുറിച്ച് എഴുതുകയാണ് മുരളി തുമ്മാരുകുടി ഈ കുറിപ്പില്‍.

നേഴ്‌സുമാരെ പറ്റി തന്നെ..

പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. പക്ഷെ ഒരിക്കല്‍ കൂടി പറയാന്‍ സന്തോഷമേ ഉള്ളൂ.
എനിക്ക് ഫേസ്ബുക്ക് സുഹൃത്തുക്കളായി സമൂഹത്തില്‍ നിന്നും അനവധി പ്രൊഫഷനില്‍ ഉള്ള ആളുകള്‍ ഉണ്ട്. പക്ഷെ ഏറ്റവും കൂടുതല്‍ സുഹൃത്തുക്കള്‍ നഴ്‌സുമാര്‍ തന്നെയാണ്.
ഇതങ്ങനെ വെറുതെ സംഭവിച്ചതല്ല.

ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ ഉണ്ടായി വരുന്ന കാലത്ത് ഒരാള്‍  ഫ്രണ്ട് റിക്വസ്റ്റ് അയച്ചാല്‍ ഞാന്‍ അവരുടെ പ്രൊഫൈല്‍ നോക്കും. നേഴ്‌സ് ആണെങ്കില്‍ അപ്പോള്‍ തന്നെ ഫ്രണ്ട് ആക്കും. ഇത് അവരോടുള്ള വ്യക്തിപരമായ താല്പര്യമല്ല, ആ പ്രൊഫഷനില്‍ ഉള്ളവരോടുള്ള ബഹുമാനമാണ്.

ഇതും വെറുതെ ഉണ്ടായതല്ല.

പണ്ട് കാണ്‍പൂരില്‍ പഠിക്കുന്ന കാലത്ത് കൊച്ചിന്‍ ഗോരഖ് പൂര്‍ ട്രെയിനില്‍ ആണ് കാണ്‍പൂരിലേക്ക് പോകുന്നതും വരുന്നതും. എന്നാണെങ്കിലും കമ്പാര്‍ട്ട്‌മെന്റില്‍ അനവധി മലയാളി  പെണ്‍കുട്ടികള്‍ ഉണ്ടാകും.

ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായമുളളവര്‍. അവര്‍ മിക്കവാറും മഹാരാഷ്ട്ര മുതല്‍ യു പി വരെ അനവധി ഇടങ്ങളില്‍ നേഴ്‌സുമാരായി ജോലി ചെയ്യുന്നവര്‍ ആയിരുന്നു (അല്ലെങ്കില്‍ നേഴ്‌സിങ്ങിന് പഠിക്കുന്നവര്‍).

മിക്കവാറും ഒരേ സാമൂഹ്യ സാമ്പത്തിക പരിസ്ഥിതിയില്‍ നിന്നും വരുന്നവര്‍ ആയിരുന്നു അവര്‍. ലോവര്‍ മിഡില്‍ കഌസ് കുടുംബങ്ങള്‍, മിക്കവാറും ഹൈറേഞ്ച് അല്ലെങ്കില്‍ മലയോര  പ്രദേശങ്ങള്‍, കൂടുതല്‍  ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നിന്നുള്ളവര്‍.

(ഇന്നിപ്പോള്‍ ഇതിലൊക്കെ വലിയ മാറ്റം വന്നിട്ടുണ്ട്. ആണ്‍കുട്ടികളും നഴ്‌സുമാരായി കൂടുതല്‍ വരുന്നത് കാണുന്നു.). യു പി യിലും എം പി യിലും ഒക്കെയുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും ഒക്കെ ആണ് അവര്‍ ജോലി ചെയ്യുന്നത്. ഐ ഐ ടി യുടെ തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍  പോലും അന്ന് ടോയിലറ്റുകള്‍ ഇല്ല, അപ്പോള്‍ ഉള്‍നാടുകളിലെ കാര്യം ചിന്തിക്കാമല്ലോ.

വര്‍ഗ്ഗീയ സംഘട്ടനങ്ങളും  കൊള്ളക്കാരും ഒക്കെ   ഉള്ള കാലം. ആ ഒരു കാലഘട്ടത്തില്‍ ആണ് നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നുള്ള ചെറു പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ അവിടെ പോയി ഒറ്റക്ക് ജോലി ചെയ്യുന്നത്.

യു പി യിലും ബീഹാറിലും ഉള്ള ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ ഐ ഐ ടി യില്‍ എന്റെ കൂടെ ഉണ്ടായിരുന്നു. അവരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചിരുന്നു. അവര്‍ക്കൊക്കെ മലയാളി നേഴ്‌സുമാര്‍ എന്ന് പറഞ്ഞാല്‍ ജീവനാണ്.

സത്യത്തില്‍ ജീവനും മരണവും തമ്മില്‍ അവരെ വേര്‍തിരിച്ചു നിര്‍ത്തുന്നത് പലയിടങ്ങളിലും ഈ മലയാളി നഴ്‌സുമാരാണ്. ഡോക്ടര്‍മാരും ആശുപത്രികളും ഒന്നുമില്ലാത്ത സാഹചര്യത്തില്‍ പ്രസവം മുതല്‍ ഹാര്‍ട്ട് അറ്റാക്ക് വരെ ഇവര്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരും.

അതുകൊണ്ട് തന്നെ ഏതൊരു വര്‍ഗ്ഗീയ ലഹളക്കാലത്തും അവര്‍ സുരക്ഷിതരാണ്. ഏതൊരു കൊള്ളക്കാരനും അവരുടെ മുന്നില്‍ മീശ പിരിക്കില്ല. അവരോട് ആ ഗ്രാമത്തിലെ ഒരാളും അപമര്യാദയായി പെരുമാറില്ല. നമ്മുടെ നഴ്‌സുമാരോട് അവര്‍ അത്രമാത്രം കടപ്പെട്ടിരിക്കുന്നു. പലപ്പോഴും ഗ്രാമങ്ങളിലെ കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നത് വരെ നേഴ്‌സുമാരാണ്.

പക്ഷെ ഇത്തരത്തില്‍ ഏറ്റവും പ്രതികൂല സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന  ആ നാട്ടുകാരുടെ  ജീവന്‍ രക്ഷിക്കുന്ന, വിശ്വാസവും ബഹുമാനവും ആര്‍ജിച്ച ധൈര്യശാലികളായ നമ്മുടെ നഴ്‌സുമാരെ  നമ്മുടെ നാട്ടുകാര്‍ സത്യത്തില്‍ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. (ഇപ്പോഴും അവരെ നമ്മള്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.)

അന്ന് തുടങ്ങിയതാണ് എനിക്ക് അവരോടുള്ള ഇഷ്ടവും  ബഹുമാനവും.പില്‍ക്കാലത്ത് ഗള്‍ഫില്‍ എത്തിയപ്പോള്‍ ഇതേ കാര്യം ഞാന്‍ വീണ്ടും കണ്ടു. ഒമാനിലെ മരുഭൂമിയില്‍ ചുറ്റും നൂറു  കിലോമീറ്റര്‍ മണലാരണ്യം അല്ലാതെ മറ്റൊന്നുമില്ലാത്ത ഗ്രാമങ്ങളിലും ഒരു ഹെല്‍ത്ത് സെന്ററും അവിടെ ഒരു മലയാളി നേഴ്‌സും ഉണ്ടാകും. ആ നാട്ടുകാരുടെ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയായി, ജീവനും മരണത്തിനും ഇടക്കുള്ള വ്യത്യാസമായി, നാട്ടുകാരുടെ ബഹുമാനം നേടി.

സ്വിറ്റ്‌സര്‍ലണ്ടില്‍ എത്തിയപ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. ഇവിടെ ജര്‍മ്മന്‍ സംസാരിക്കുന്ന പ്രദേശങ്ങളില്‍ ആയിരക്കണക്കിന് മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. ഏതൊരു ഗ്രാമത്തിലും. വടക്കേ ഇന്ത്യയിലും ഗള്‍ഫിലെ ഗ്രാമങ്ങളിലും ഒക്കെ നമ്മള്‍ സാധാരണ ചിന്തിക്കുന്ന നഴ്‌സിങ്ങിലും അപ്പുറത്തുള്ള ഉത്തരവാദിത്തങ്ങള്‍ നഴ്‌സുമാര്‍ എടുക്കുന്നത് മറ്റു മാര്‍ഗ്ഗം ഇല്ലാത്തതുകൊണ്ടാകുമ്പോള്‍ യൂറോപ്പില്‍ നഴ്‌സുമാര്‍ക്ക് ഔദ്യോഗികമായി തന്നെ ഏറെ അധികാരങ്ങളും അവകാശങ്ങളും ഉണ്ട്. ഇവിടെയും നമ്മുടെ നഴ്‌സുമാര്‍ക്ക് ഏറെ നല്ല പേരുണ്ട്. നാട്ടുകാരുടെ ബഹുമാനവും.

മലയാളി നഴ്‌സുമാരുടെ കാര്യം പറയുന്നത് ഞാന്‍ അവരെ നേരിട്ട് അറിയുന്നത് കൊണ്ടാണ്. മറ്റുള്ള നാട്ടില്‍ ഉള്ള  നഴ്‌സുമാരുടെ കഥയും വ്യത്യസ്തമല്ല.  ഈ കൊറോണക്കാലത്തും കൊറോണക്കെതിരെയുള്ള യുദ്ധത്തില്‍ ലോകത്തെവിടെയും നഴ്‌സുമാര്‍ മുന്‍പന്തിയില്‍ ഉണ്ട്.

കൊറോണയുടെ ആദ്യത്തെ രണ്ടുമാസത്തെ തന്നെ ഇറ്റലിയില്‍ പതിനേഴായിരം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ഉണ്ടായത്, മൊത്തം രോഗികള്‍ ആയതിന്റെ പത്തു ശതമാനം. അതില്‍ ഏറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആ മരിച്ചവരില്‍ അമ്പത്തി മൂന്നു പേര്‍ നഴ്‌സുമാരായിരുന്നു.

പതിനെട്ടും ഇരുപത്തി നാലു മണിക്കൂറും ജോലി ചെയ്ത് തളര്‍ന്നിരിക്കുന്ന നഴ്‌സുമാരുടെ ചിത്രം നമ്മള്‍ ഏറെ കണ്ടു. ചുറ്റുമുള്ള മരണങ്ങള്‍ കണ്ടു സ്വന്തം  ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ച നഴ്‌സുമാരുടെ കഥകള്‍ നമ്മള്‍ കേട്ടു. എന്നിട്ടും ഒരാള്‍ പോലും പിറ്റേന്ന് ജോലിക്ക് പോകുന്നില്ല എന്ന് വച്ച് പിന്തിരിഞ്ഞില്ല.

അവരുടെ തൊഴിലിനോടുള്ള കമ്മിറ്റ്‌മെന്റ് അത്ര ഉയര്‍ന്നതാണ്.  എത്രയോ യുദ്ധ ദുരന്ത പ്രദേശങ്ങളില്‍ ഞാന്‍ അത് നേരിട്ട് കണ്ടിരിക്കുന്നു.ഈ കൊറോണക്കാലത്ത് ലോകത്ത് അനവധി രാജ്യങ്ങളില്‍ നമ്മുടെ നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്.

പലയിടത്തും ഡോക്ടര്‍മാര്‍ പോലും ഇല്ലാത്ത സാഹചര്യത്തില്‍ ആളുകളുടെ അവസാനത്തെ പ്രതീക്ഷയും അവര്‍ തന്നെയാണ്. യു കെയില്‍ നിന്നും ഗള്‍ഫില്‍ നിന്നും വടക്കേ ഇന്ത്യയില്‍ നിന്നും  ഒക്കെ നഴ്‌സുമാരുടെ മരണവര്‍ത്തകളും നാം കേട്ടു കഴിഞ്ഞു. പക്ഷെ യുദ്ധം തുടരുന്നു. നഴ്‌സുമാര്‍ യുദ്ധമുഖത്തുണ്ട്.

ഈ യുദ്ധം ഒക്കെ കഴിയുമ്പോള്‍ ലോകത്തെ വിവിധ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ അനുഭവ കഥകള്‍ ഒരു പുസ്തകമാക്കണം എന്ന് എനിക്കൊരു പരിപാടിയുണ്ട്. എന്റെ സുഹൃത്തും കണ്ണൂരില്‍ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പലും ആയ  Joselin Marietനോട് ഞാന്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. കൊറോണ വഷളാകുന്ന സാഹചര്യത്തില്‍ പ്രോജക്ട് അല്പം നീട്ടി വച്ചിരിക്കയാണ്.

പക്ഷെ നമ്മുടെ നഴ്‌സുമാര്‍ മുന്‍നിരയില്‍ ഉള്ളിടത്തോളം ഈ യുദ്ധത്തില്‍ നമ്മള്‍ ജയിക്കുക തന്നെ ചെയ്യും. ഇന്നിപ്പോള്‍ എല്ലാ ദിവസവും നഴ്‌സുമാരുടെ ദിവസമാണെങ്കിലും ഔപചാരികതയുടെ പേരില്‍ ഞാന്‍ എന്റെ എല്ലാ നേഴ്‌സ് സുഹൃത്തുക്കള്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നു.

നിങ്ങള്‍ ഞങ്ങളുടെ അഭിമാനമാണ്.

Related Posts

More News

നാലാള് കൂടി നിൽക്കുന്ന സ്ഥലത്ത് പല്ലിളിച്ച് ചിരിക്കാൻ പലർക്കും അസ്വസ്ഥതകൾ തോന്നാറുണ്ട്. പല്ലിന്റെ മഞ്ഞ നിറമാണ് ഇതിന്റെ പ്രധാനകാരണം. പല്ല് കാണിച്ച് ചിരിച്ചാൽ എല്ലാവരും പിന്നെ പല്ലിന്റെ മഞ്ഞ നിറം കണ്ടാലോ എന്ന പേടിയും പലർക്കുമുണ്ട്. എന്നാൽ ഇനി ആത്മവിശ്വാസത്തോടെ ചിരിക്കാം. പല്ലിന്റെ ആരോഗ്യവും വെളുത്ത നിറവും വീണ്ടെടുക്കാൻ ഇതൊക്കെയൊന്ന് പരീക്ഷിച്ചാൽ മാത്രം മതി. മറക്കാതെ പാലിക്കാം ഈ ടിപ്സ്… ∙ ഉപ്പ് പല്ലിന്റെ മഞ്ഞ നിറം മാറ്റുന്നതിന് ഏറ്റവും ഗുണപ്രദമായൊരു പോംവഴിയാണ് ഉപ്പ്. ടൂത്ത് പേസ്റ്റ് […]

നമ്മളെല്ലാവരും വിയർക്കുന്നവരാണ്. എന്നാൽ ചിലരാവട്ടെ വിയർക്കുന്നതിനൊപ്പം ദുർഗന്ധം വഹിച്ചാവും നടക്കുന്നത്. ഇത് മറ്റുള്ളവർ നമ്മെ ശുചിത്വമില്ലാത്തവരായി കണക്കാക്കാൻ കാരണമാവും. ഇത് അകറ്റാൻ ഒരു പരിധിവരെ പെർഫ്യൂം ഉപയോഗിക്കുന്നത് സഹായിക്കുമെങ്കിലും അതൊരു ശാശ്വത പരിഹാരമല്ല. ∙ റോസ് വാട്ടർ റോസ് വാട്ടർ ശരീര ദുര്‍ഗന്ധം അകറ്റാന്‍ ഒരു മികച്ച പോംവഴിയാണ്. കക്ഷം, കഴുത്തിന്റെ ഭാഗം തുടങ്ങി അമിതമായ വിയര്‍പ്പ് ഉള്ളയിടത്ത് റോസാപ്പൂവില്‍ നിന്ന് നിര്‍മിച്ച ഫ്രഷ് റോസ് വാട്ടര്‍ പുരട്ടിക്കൊടുക്കാം. ഇതൊരു 30 മിനുട്ട് പുരട്ടിയതിന് ശേഷം, ശുദ്ധമായ […]

കൊച്ചി; ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗതയിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സബന്ധനം പാടില്ല. അതേസമയം,മദ്ധ്യകിഴക്കൻ അറബിക്കടലിനു മുകളിലെ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. നാളെയും പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. […]

കൊച്ചി: വ്യാജരേഖ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ ഒളിവിൽ തന്നെ. അഗളി പൊലീസ് ഇന്ന് കാസർകോടെത്തി തെളിവെടുക്കും.പിഎച്ച്ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും. മാർക്ക്‍ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചും ഇന്ന് അന്വേഷണമാരംഭിക്കും. കെ. വിദ്യ വ്യാജ രേഖ സമർപ്പിച്ച കേസിൽ അന്വേഷണങ്ങൾക്കായി അഗളി പൊലീസ് ഇന്ന് കാസർകോട് എത്തും. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാവും അഗളി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തുക. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. […]

ചർമസംരക്ഷണം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും അതിന്റെ ചിലവോർക്കുമ്പോൾ വേണ്ടെന്ന് വയ്ക്കുന്നവരാണ് നമ്മളിൽ പലരും. പ്രീമിയം ക്രീമുകൾ, ലോഷനുകൾ, സെറങ്ങൾ, തുടങ്ങിയവയ്‌ക്കൊക്കെ തൊട്ടാൽ പൊള്ളുന്ന വിലയാണ്. ∙ പാൽപ്പാട  നമ്മൾ ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പാൽപാടയിൽ ഒട്ടനവധി വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുമെല്ലാം അടങ്ങിയിട്ടുണ്ട്. ചർമത്തിലെ പാടുകൾ അകറ്റാൻ പാൽപ്പാട തേക്കുന്നത് വളരെ നല്ലതാണ്, വരണ്ട ചർമം ഉള്ളവർക്കാകും ഇത് കൂടുതൽ ഉചിതം. കൂടാതെ ചർമത്തിന് തിളക്കം ലഭിക്കാനും പാൽപ്പാട മികച്ച ഉപാധിയാണ്. ∙ പഴത്തൊലി നേന്ത്രപ്പഴത്തോലിന്റെ ഉൾഭാഗം ബ്ലാക്ക്‌ഹെഡ്‌സിന് മുകളിൽ പുരട്ടുന്നത് […]

പല സ്ത്രീകളുടെയും പ്രധാന പ്രശ്നമാണ് മുഖത്തിന്റെ കരിവാളിപ്പും മുഖക്കുരുവും. പലവിധ പരിഹാരങ്ങൾ തേടിയിട്ടും ഒന്നും നടന്നില്ലെന്നോർത്ത് ഇനി ടെൻഷനടിക്കേണ്ട. വീട്ടിൽ സിമ്പിളായി ലഭിക്കുന്ന ചില സാധനങ്ങൾ മാത്രം മതി മുഖത്തിന്റെ എല്ലാ പ്രശ്നവും പമ്പ കടത്താൻ. ∙ റവ ചര്‍മകോശങ്ങളെ തുറക്കുന്നതിനും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, ചര്‍മത്തിൽ നിന്നും അഴുക്കും അമിതമായിട്ടുള്ള എണ്ണമയവും നീക്കാനും ഏറ്റവും മികച്ചതാണ് റവ. ചര്‍മത്തില്‍ നിന്നു എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്നതിനാല്‍ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കം ചെയ്യാൻ റവ […]

മഴക്കാലം ആരംഭിച്ചുകഴിഞ്ഞു. കാറുകളിലെ വിന്‍ഡ്ഷീല്‍ഡില്‍ മൂടല്‍ നിറയുന്നത് ഇക്കാലയളവില്‍ സാധാരണമാണ്. എന്തായാലും വാഹനം ഓടിക്കുമ്പോള്‍ കാഴ്ച മറയുന്നത് അതീവ ഗുരുതരമായ അപകടങ്ങള്‍ക്ക് വഴി വയ്ക്കാനും സാധ്യത ഉയര്‍ത്തുന്നു. അപകടസാധ്യതകളെല്ലാം ഒഴിവാക്കി മഴക്കാലം ആസ്വദിച്ച് യാത്ര ചെയ്യുന്നതിന് വാഹനത്തെ ഡീഫോഗ് ചെയ്യാനുള്ള പൊടിക്കൈകള്‍ നോക്കാം.ഫോഗിങ് അഥവാ ഗ്ലാസുകളിലെ മൂടല്‍ അന്തരീക്ഷത്തിലെ ജലം ആവിയായി ഘനീഭവിച്ച് ചില്ലുപ്രതലത്തില്‍ പരക്കുന്നതാണ്. ഇത് വിന്‍ഡ്ഷീല്‍ഡിനു പുറത്തും ഉള്ളിലും ഉണ്ടാകാം. വാഹനത്തിനുള്ളിലു പുറത്തും വ്യത്യസ്ത താപനില രൂപപ്പെടുന്നതാണ് ഈ ഫോഗിങ്ങിനു പിന്നിലുള്ള അടിസ്ഥാന കാരണം. […]

ദൈനംദിന ജീവിതത്തെ തകരാറിലാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണ് കാലിനുണ്ടാകുന്ന വേദന. ദീര്‍ഘനേരം നില്‍ക്കുന്നതു കൊണ്ടോ, സുഖപ്രദമല്ലാത്ത ഷൂസോ ചെരുപ്പോ മൂലമോ ചിലതരം രോഗങ്ങള്‍ കാരണമോ ഒക്കെയാകാം ഈ കാല്‍ വേദന. ഇവയുടെ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ ഡോക്ടറെ കാണേണ്ടതും അത്യാവശ്യമായി വന്നേക്കാം. എന്നിരുന്നാലും വീട്ടില്‍തന്നെ വളരെ എളുപ്പം ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ കാലിലെ വേദന അകറ്റാന്‍ സഹായിക്കുന്നതും കാലുകള്‍ക്ക് കൂടുതല്‍ ഫ്ളെക്സിബിലിറ്റി നല്‍കുന്നതുമാണ്. 1. കാല്‍ വിരലുകള്‍ വലിച്ചുനീട്ടല്‍ കാല്‍ വിരലുകള്‍ക്കും കാലിനും കൂടുതല്‍ ചലനക്ഷമത നല്‍കുന്നതും രക്തയോട്ടം […]

ഇനി മുതൽ ഗൂഗിൾ പേയിൽ ആധാർ ഉപയോഗിച്ച്  ,യുപിഐ പേയ്മെന്റ് നടത്താം. ഉപയോക്താക്കൾക്ക് ആധാർ ഉപയോഗിച്ച് യുപിഐയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഒരുക്കിയിരിക്കുന്നത്. അതായത്, ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള യുപിഐ ഓൺബോർഡിംഗ് സംവിധാനം ഉപയോഗിച്ച്, ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ  യുപിഐ  പിൻ സെറ്റ് ചെയ്ത്,  പേയ്മെന്റ് നടത്താമെന്ന് ചുരുക്കം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) കണക്കുകൾ പ്രകാരം  രാജ്യത്ത്  99.9% പേർക്കും […]

error: Content is protected !!