സൗദിയില്‍ സ്വകാര്യ സ്‌കൂളുകളിലും സ്വദേശിവല്‍ക്കരണം; മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെടും.

author-image
admin
New Update

ജിദ്ദ: സൗദി അറേബ്യയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖല സ്വദേശിവല്‍കരിക്കുന്നതിലൂടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും. മലയാളികള്‍ ഉള്‍പ്പെടെ 87,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ 30 ശതമാനം പ്രവാസികള്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്.

Advertisment

publive-image

മൊത്തം 2,72,000 ജീവനക്കാരാണുള്ളത്. ഇതില്‍ 87,000 പേരാണ് വിദേശികള്‍. സ്വകാര്യമേഖലയില്‍ 6144 വിദ്യാലയങ്ങളാണുള്ളത്. 1800 കോടി റിയാലാണ് കുടുംബങ്ങള്‍ ഒരു വര്‍ഷം ഈ മേഖലയില്‍ ചെലവഴിക്കുന്നത്. സ്വകാര്യ മേഖലയിലെ അഡ്മിനിസ്ട്രേറ്റീവ്, സൂപ്പര്‍വൈസര്‍, അധ്യാപക ജോലികള്‍ സ്വദേശികള്‍ക്ക് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഈയിടെയാണ് നിര്‍ദേശം നല്‍കിയത്. മിനിമം വേതനം നടപ്പാക്കുന്നതോടെ ബിരുദധാരികളായ സ്വദേശികളെ ധാരാളമായി ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.

Advertisment