/sathyam/media/post_attachments/jwKGIpu4jSp5hnIFPmF4.jpg)
ഒമിക്രോണ്‍ എക്സ്ഇ, ബിഎ.2 എന്നീ പുതിയ വകഭേദങ്ങളോടെ ഇന്ത്യയിൽ കോവിഡ് നാലാം തരംഗം ശക്തി പ്രാപിക്കുകയാണ്. ഏറ്റവും കൂടുതൽ വ്യാപനം സ്‌കൂൾ വിദ്യാർഥികളിലാണ്. മുമ്പുണ്ടായിരുന്ന വകഭേദങ്ങളെക്കാൾ ഒമിക്രോണ്‍ എക്സ്ഇ, ബിഎ.2 എന്നിവയ്ക്ക് 10 മുതൽ 70 % വരെ വ്യാപനശേഷി കൂടുതലാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യമൊട്ടാകെ 2200 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 214 പേർ പുതിയ വകഭേദം മൂലം മരണപ്പെട്ടിട്ടുണ്ട്.
ഏറ്റവും കൂടുതൽ വ്യാപനം ഡൽഹിയിലാണ്. അവിടെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 7 % ത്തിനു മുകളിലായിട്ടുണ്ട്. 5 % കഴിഞ്ഞാൽ കടുത്ത നിയന്ത്രണങ്ങൾ അനിവാര്യമാണ്.
ഡൽഹി കൂടാതെ ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ കോവിഡ് വകഭേദം വളരെവേഗം വ്യാപിക്കുകയാണ്.