74 വർഷങ്ങൾക്കുശേഷം ഇന്ത്യൻ മണ്ണിൽ ചീറ്റപ്പുലികളുടെ കാൽപ്പാദം പതിഞ്ഞ നിമിഷമായിരുന്നു കഴിഞ്ഞ ശനിയാഴ്ച രാവിലെ സമയം 10.45.
നമീബിയയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ശനിയാഴ്ച വെളുപ്പിന് ഗ്വാളിയാറിൽ എത്തിച്ച 8 ചീറ്റപ്പുലികളെ (5 പെണ്ണും 3 ആണും) പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നു വിട്ടതോടെ ആ ഐതിഹാസിക നിമിഷത്തിന് ലോകമെല്ലാമൊന്നാകെ സാക്ഷികളായി.
കുനോ പാർക്കും സമീപപ്രദേശങ്ങളും ഇന്ന് ഉത്സവലഹിരിയിലായിരുന്നു. ഒരു മാസക്കാലം നിശ്ചിത വേലിക്കെട്ടിനുള്ളിൽ ഇവ ഐസുലേഷനിൽ കഴിയേണ്ടി വരും. അതിനുശേഷമാകും അതിവിശാലമായ കുനോ നദിയും നിരവധി മലകളുമുള്ള നാഷണൽ പാർക്കിലേക്ക് ഇവരെ തുറന്നുവിടുക.