70 കഴിഞ്ഞ നേതാക്കളെ വീട്ടിലേക്ക് പറഞ്ഞുവിടണം… ഈ വിഷയത്തിൽ രാഷ്ട്രീയ കക്ഷികൾ ഉറച്ച തീരുമാ നമെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 65 വയസ്സ് കഴിഞ്ഞ ഒരാൾക്ക് വാഹനലോൺ, ബാങ്ക് ലോൺ, പേഴ്‌സണൽ ലോൺ എന്നിവ തലകുത്തി തപസ്സുചെയ്താലും ലഭിക്കില്ല.
65 കഴിഞ്ഞവർക്ക് ഇൻഷുറൻസിനും അർഹതയില്ല. 70 നപ്പുറം മെഡിക്കൽ ഇൻഷുറൻസും കിട്ടില്ല. 65 കഴിഞ്ഞവർക്ക് ബാങ്കുകൾ ക്രെഡിറ്റ് കാർഡും നൽകില്ല. 70 കഴിഞ്ഞാൽ പിന്നെ ഡ്രൈവിംഗ് ലൈസൻസും ഇല്ല.
അതായത് 65 – 70 കഴിഞ്ഞാൽ അവരുടെ ശിഷ്ട ജീവിതത്തിന് ഗാരണ്ടിയില്ല എന്നല്ലേ ഇതിനർത്ഥം.അതെ, അതുതന്നെയാണ്. മാത്രവുമല്ല ശാരീരികവും മനസികവുമായ ദുർബലതകൾക്കും പലവിധ രോഗങ്ങൾക്കും അടിപ്പെടുന്ന ഒരു അവസ്ഥയിലൂടെയാണ് ആ പ്രായക്കാർ ഏറെയും കടന്നുപോകുക.
അപ്പോൾപ്പിന്നെ നേതാക്കൾക്ക് മാത്രമെന്താണ് ഈ ആനുകൂല്യം ? 70 കഴിഞ്ഞ പല നേതാക്കളും രോഗികളോ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉള്ളവരോ ആണ്. അവരെ എന്തിനാണ് മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ യായി തെരഞ്ഞെടുക്കുന്നത് ?
വിശ്രമജീവിതം നയിക്കാൻ അവരെ അനുവദിക്കുകയും അവരുടെ ചികിത്സയും പരിചരണവുമൊക്കെ കോടികൾ ഫണ്ടുള്ള രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കുകയും ചെയ്യണം.
വൈദ്യശാസ്ത്രം സുല്ലു പറയുംവരെ അധികാരസുഖലോലുപതയിൽ കടിച്ചുതൂങ്ങാൻ പല നേതാക്കൾക്കും ആഗ്രഹമുണ്ടാകാം. കാരണം ഖജനാവിലെ പണം കൊണ്ടുള്ള ആർഭാട ജീവിതം എന്ന ആഗ്രഹസാഫല്യം തന്നെയാണ് മുഖ്യകാരണം.
അമേരിക്കയിൽ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ അടുത്ത 5 വർഷക്കാലത്തേക്കുള്ള ആരോഗ്യ ഫിറ്റ്നസ് പരിശോധന നടത്തി സർട്ടി ഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലും ഇതുതന്നെയാണ് രീതി.
ഇവിടെയും ആ രീതി നടപ്പാക്കേണ്ടതാണ്. നേതാക്കളുടെ ഉന്നത വിദേശ ചികിത്സകളും യാത്രാച്ചിലവുകളും അതുവഴി ഒഴിവാക്കാവുന്നതാണ്.
രാഷ്ട്രീയപ്രവർത്തനം പൊതുവായ ഫണ്ടുപയോഗിച്ചാകാൻ പാടുള്ളതല്ല. പൊതുപ്രവർത്തനം നേതാക്കൾ സ്വയം തെരഞ്ഞെടുത്തതാണ്. അവരെ ഇതിലോട്ട് ആരും ക്ഷണിച്ചതല്ല. അതിലൂടെ സാമ്പത്തിക നേട്ടത്തിനായി അവർ ശ്രമിക്കുന്നത് ശരിയല്ല.
നിസ്വാർത്ഥമായ പൊതുപ്രവർത്തനം നടത്താൻ തയ്യാറുള്ളവർ മാത്രം രാഷ്ട്രീയത്തിൽ വന്നാൽ ഇവിടെ അഴിമതിയും സ്വജന പക്ഷപാതവും തട്ടിപ്പുകളും പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയും.
എംഎല്‍എമാർ, എംപിമാർ, മന്ത്രിമാർ, മുഖ്യമന്ത്രിമാർ, പ്രധാന മന്ത്രി ഇവർക്കൊന്നും ഈ പദവികളിലെത്താൻ നിശ്ചി ത അടിസ്ഥാന വിദ്യാഭ്യാസയോഗ്യത എന്നൊന്നില്ല. ഇവരുടെ ശമ്പളവും, ആനുകൂല്യങ്ങളും, പെൻഷനും, ചികിത്സാച്ചെലവുകളുമൊക്കെ ഇവരെല്ലാം ചേർന്ന് സ്വയം തീരുമാനിക്കുന്നു, താല്പര്യമനുസരിച്ച് കാലാകാലം അത് വർദ്ധിപ്പിക്കുന്നു.. പലർക്കും ഒന്നിലധികം പെൻഷനും ലഭിക്കുന്നുണ്ട്. എംപി, എംഎല്‍എ എന്നിങ്ങനെ വെവ്വേറെ..
മുൻപ് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കാറപകടമുണ്ടായശേഷം അമേരിക്കയിൽ പോയി ചികിത്സകഴിഞ്ഞുവന്ന് ആരോഗ്യം വീണ്ടെടുക്കാൻ ഡോക്ടർമാരുടെ ഉപദേശപ്രകാരം ക്ലിഫ് ഹൗസിൽ പൊതുഖജനാവിൽ നിന്നും ലക്ഷങ്ങൾ മുടക്കി പണിത സ്വിമ്മിങ് പൂൾ ഇപ്പോൾ കാടുമൂടിക്കിടക്കുന്നു.
അപ്പോഴും ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന അദ്ദേഹം അധികാരമൊഴിയാൻ കൂട്ടാക്കിയില്ല. ഇപ്പോഴത്തെ മുഖ്യന് ക്ലിഫ് ഹൗസിന്റെ മുകളിലത്തെ നിലയിൽ കയറാൻ വേണ്ടി ലക്ഷങ്ങൾ മുടക്കി ലിഫ്റ്റ് പണിയുന്നു. രോഗബാധിതനായ മുഖ്യന് പടികയറാൻ ബുദ്ധുമിട്ടു ണ്ടാകാം.
രോഗസംബന്ധമായി രണ്ടുതവണ മുഖ്യമന്ത്രി അമേരിക്കയിൽ പോയി. ഒരു തവണ ചെന്നൈയിലും. തൻ്റെ രോഗവിവരത്തെപ്പറ്റിയും അതിന്റെ അവസ്ഥയെപ്പറ്റിയും പാർട്ടിയോടെന്നപോലെ ജനത്തോടുമദ്ദേഹം വെളിപ്പെടുത്തേണ്ടതാണ്. കാരണം പൊതുഖജനാവിലെ പണമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് എന്ന തുകൂടാതെ രോഗവിവരം രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യവുമില്ല ആർക്കായാലും.
അതുകൊണ്ട് രോഗിയായ മുഖ്യമന്ത്രിക്ക് പാർട്ടി വിശ്രമമനുവദിക്കാൻ തയ്യറാകണം. ബുദ്ധിമുട്ടനുഭവിച്ചു കൊണ്ട് അദ്ദേഹം നാട് ഭരിക്കണമെന്ന് ജനങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന് നല്ല പെൻഷൻ ലഭിക്കും. അദ്ധ്യാപികയായിരുന്ന ഭാര്യക്കും പെൻഷനുണ്ട്. മക്കൾ രണ്ടുപേരും ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർ. ശിഷ്ടജീവിതം സമാധാനത്തോടെ ആഹ്ളാദകരമായി ജീവിക്കാൻ ഇതിൽക്കൂടുതലെന്തുവേണം ?
തൊണ്ടയിൽ കടുത്ത ക്യാൻസർ രോഗം മൂലം വലയുന്ന ഉമ്മൻചാണ്ടിയെ പാർട്ടി ഇനിയെങ്കിലും വെറുതെ വിടണം. അദ്ദേഹത്തിന് പൂർണ്ണവിശ്രമം ആവശ്യമാണ്. രോഗം ഭേദമായെന്നും പൂർണ്ണ ആരോഗ്യവാനായെന്നും പറഞ്ഞ് അദ്ദേഹത്തെ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകാനുള്ള നീക്കം നടത്തിയാൽ അതില്പരം ക്രൂരത മറ്റൊന്നുമുണ്ടാകില്ല. ഇനിയുള്ള കാലം അദ്ദേഹം സ്വസ്ഥമായി കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കാൻ പാർട്ടി അനുവദിക്കണം.
അതുപോലെ സഖാവ് പി. ജയരാജന് സഞ്ചരിക്കാൻ 35 ലക്ഷം രൂപയുടെ കാർ വാങ്ങുന്നതുതന്നെ ഒഴിവാക്കേണ്ടതാണ്. അദ്ദേഹത്തിൻറെ അസുഖം പറഞ്ഞാണ് ഈ കാർ വാങ്ങുന്നത്. അസുഖബാധിതനായ 70 വയസ്സുള്ള അദ്ദേഹത്തിന് പാർട്ടി വിശ്രമം അനുവദിക്കേണ്ടതല്ലേ ? അതല്ലേ മനുഷ്യത്വപരമായി ചെയ്യേണ്ടതും ? അദ്ദേഹത്തിൻ്റെ ഭാര്യക്ക് പെൻഷനുണ്ട്. ഒപ്പം കോടികൾ ആസ്തിയുള്ള പാർട്ടി അദ്ദേഹത്തിൻ്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതുതന്നെയാണ്.
കണ്ണിനസുഖത്തിന് 50000 രൂപയുടെ കണ്ണട ഖജനാവിലെ പണം കൊണ്ട് വാങ്ങിയ നേതാവ് അധികാരത്തിലില്ലാതിരുന്നിട്ടും ഇപ്പോൾ ഒരു വിദേശ സന്ദർശനം കഴിഞ്ഞു വന്നിരിക്കുകയാണ്. അതും സർക്കാർ ചിലവിൽത്തന്നെയാകും ? ഇതൊക്കെ ഒഴിവാക്കാമായിരുന്നില്ലേ ?
അതുപോലെ റിട്ടയർ ചെയ്യുന്ന ഉദ്യോഗസ്ഥരെ വീണ്ടും സർവീസിൽ നിയമിക്കുന്ന രീതി അവസാനിപ്പിക്കണം. അവർക്ക് മാന്യമായ പെൻഷനും ആനുകൂല്യങ്ങളും ലഭിക്കുമെന്നിരിക്കെ എന്തിനാണ് ഈ ധൂർത്ത് ? യോഗ്യരും അർഹരുമായവർ സർവീസിൽത്തന്നെ അനേകരുണ്ട്.
ജനാധിപത്യ സമ്പ്രദായത്തിലെ ഇതുപോലുള്ള പഴുതുകളും പോരായ്മകളും ഒഴിവായാൽ മാത്രമേ അഴിമതിയും സ്വജനപക്ഷപാതങ്ങളും ഇല്ലാതാകുകയുള്ളു. പക്ഷേ അതിനു തയ്യാറാക്കേണ്ടത് ഇതേ നേതാക്കൾ തന്നെയാണ്. അവരതിന് തുനിയുമോ എന്നതാണ് കാതലായ വിഷയം.
വോട്ടു രേഖപ്പെടുത്തുക എന്നതല്ലാതെ പൊതുജനത്തിന് മറ്റൊരുതലത്തിലും ഇടപെടാനുള്ള അധികാരം ഇവിടെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
എങ്കിലും രാഷ്ട്രീയ ഭരണതലത്തിൽ അഴിമതി ഇല്ലാതാക്കാൻ വിദ്യാഭ്യാസവും ആരോഗ്യവുമുള്ള ഒരു യുവതലമുറ അമാന്തിക്കാതെ മുന്നോട്ടുവരേണ്ടതാണ്.
പീരുമേട്: ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ഗവി മീനാര്‍ കോളനി നിവാസി ആനന്ദകുമാരി(42)യാണ് മരിച്ചത്. കെ.എഫ്.ഡി.സിയുടെ ഗവിയിലെ ഏല തോട്ടത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കായിരുന്നു അപകടം. ഏലത്തോട്ടത്തില്‍ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചര്‍ ഉള്‍പ്പെടെ 12 പേര്‍ ജോലി ചെയ്യുന്നതിനിടയിലേക്കാണ് മരം ഒടിഞ്ഞ് വീണത്. മരം ഒടിയുന്നത് കണ്ട വാച്ചര്‍ തൊഴിലാളികളോട് ഓടി മാറുവാന്‍ പറഞ്ഞെങ്കിലും ആനന്ദകുമാരി മരത്തിന്റെ വേരില്‍ തട്ടി വീണതോടെ ഒടിഞ്ഞ മരത്തിന്റെ ചില്ല ആനന്ദവല്ലിയുടെ […]
കോഴിക്കോട്: കോഴിക്കോട് വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. മുബഷിർ, അൻഷാദ്, ഷാഫി, അഫ്‌നാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇതിൽ മുബഷിറിന്റെ ചെവിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ സീനിയർ വിദ്യാർത്ഥികളായ സിനാൻ, നിസാം, ഷാഫി എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തു. അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
തൊടുപുഴ: മുട്ടത്ത് വന്‍മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ മുട്ടം എന്‍ജിനീയറിങ്ങ് കോളജിന് സമീപമാണ് റോഡിലേക്ക് ആഞ്ഞിലിമരത്തിന്റെ ശിഖരം വീണത്. തുടർന്ന് ഒരു മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു. 150 മീറ്ററോളം ഉയരവും 100 ഇഞ്ചിലധികം വ്യാസവുമുള്ള ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞു വീണത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും മുട്ടം പോലീസും മണിക്കൂറോളം പരിശ്രമിച്ചാണ് മമരം പൂര്‍ണമായും മുറിച്ചു മാറ്റിയത്. രോഗിയുമായി വന്ന ആംബുലന്‍സ് ഉള്‍പ്പടെ ഗതാഗതക്കുരുക്കില്‍ […]
കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു. ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും. വനിതകൾ മാത്രമുള്ള ആദ്യ […]
ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ തഴഞ്ഞ് കേന്ദ്ര സർക്കാർ. പുതുതായി അനുവദിച്ച അമ്പതു മെഡിക്കല്‍ കോളേജുകളില്‍ ഒന്നു പോലും കേരളത്തിനില്ല. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചത്. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രം […]
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പിൽ അറസ്റ്റിലായ ആലത്തൂര്‍ സ്വദേശിയായ യുവതിക്കെതിരേ പരാതിപ്രളയം. നിരവധി പേർ ഇത്തരത്തിൽ പറ്റിക്കപ്പെട്ടു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി രേഷ്മ രാജപ്പ(26)നെതിരേയാണ് പരാതി. തട്ടിപ്പിന് ഒത്താശ ചെയ്ത രണ്ടുപേർ കൂടി കുടുങ്ങുമെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ പോലീസുകാരനാണ്. ദേവസ്വം വിജിലന്‍സ് എന്ന് ബോര്‍ഡ് വച്ച കാറിലാണ് ജോലി ആവശ്യപ്പെടുന്നവരെ കാണാന്‍ രേഷ്മ എത്തിയിരുന്നത്. കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്തെന്നും കേസുണ്ട്. വെങ്ങന്നൂര്‍ […]
ന്യുയോര്‍ക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എ.എൻ. ഷംസീർ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് മൂന്നിനാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘമെത്തിയത്. കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി. മൻമധൻ നായർ, ലോക കേരള സഭ […]
കൊച്ചി: ചെലവ് കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ മോഡലുകളുടെ പുതിയ ശ്രേണി വിപണിയില്‍ അവതരിപ്പിച്ച് ഹൈക്കണ്‍. പ്ലൂട്ടോ, മൂണ്‍, ജുപ്പീറ്റര്‍, ടര്‍ബോഡി എന്നിവയാണ് പുതിയ മോഡല്‍ സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍. 15-20 വര്‍ഷത്തേക്ക് സൗജന്യ ചൂടുവെള്ളം, ഊര്‍ജ്ജ ബില്ലുകളില്‍ ലാഭം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കും, വൈദ്യുതി ഇല്ലാത്തപ്പോള്‍ പോലും ആവശ്യാനുസരണം ചൂടുള്ള കുടിവെള്ളം എന്നിവ ഇവയുടെ സവിശേഷതയാണ്. സോളാര്‍ വാട്ടര്‍ ഹീറ്ററിന് കൂടുതല്‍ ലൈഫ് നല്‍കുന്ന വെല്‍ഡ്-ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അകത്തെ ടാങ്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്, […]
കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽനിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27), നടുവത്തൂർ മീത്തൽ മാലാടി അഫ്സൽ എന്നിവരിൽ നിന്നാണ് 0.83 ഗ്രാം എംഡിഎംഎയും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സനലിന്റെ വീടിന് സമീപം നിർത്തിയിട്ട കാറിൽ പോലീസ് സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ കാറിൽനിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം.വി. […]