09
Friday June 2023
ലേഖനങ്ങൾ

അപ്പന്‍റെ മൃതദേഹം വിട്ടുകിട്ടാന്‍ ആശുപത്രിയില്‍ അടക്കാനുള്ള 800 രൂപയ്ക്കായി കാട്ടാശ്ശേരി ജോസഫ് യേശുദാസ് കൊച്ചി നഗരപ്രാന്തത്തിലൂടെ 4 മണിക്കൂര്‍ സൈക്കിള്‍ ചവിട്ടി നടന്നു. പിന്നീടൊരിക്കല്‍ സംഗീത കോളേജില്‍ പാട്ട് പഠിക്കാന്‍ പോകാന്‍ പണത്തിനായി സെമിനാരിയിലെത്തി വൈദികനെ കണ്ടു. ഇതു രണ്ടും അദ്ദേഹത്തിന് ജീവിതത്തിലെ രണ്ട് വലിയ വേദനകളായിരുന്നു. പീന്നീട് ആകാശം മുട്ടെ വളര്‍ന്ന സംഗീത ചക്രവര്‍ത്തി ഇനി ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ കണ്ടു തികയ്ക്കാനുള്ള കാത്തിരിപ്പിലാണ് – ദാസേട്ടന്‍ @ 83

പ്രകാശ് നായര്‍ മേലില
Tuesday, January 10, 2023

ചിത്രം കടപ്പാട്: ഗോപിനാഥ്

ദാസേട്ടൻ @ 83… ഇന്നാണ് ജന്മദിനം. ജീവചരിത്രം എല്ലാവർക്കും അറിയാവുന്നതു കൊണ്ട് അത് എഴുതുന്നില്ല. ദാസേട്ടന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. അത് അടിക്കടി പറയേണ്ട കാര്യമില്ല. കെ.ജെ യേശുദാസ് എന്നാൽ കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന് ആർക്കാണറിയാത്തത്. അദ്ദേഹം ജനിച്ചത് ഫോർട്ട് കൊച്ചിയിലെ റോമൻ കത്തോലിക്കാ ക്രിസ്ത്യൻ കുടുംബത്തിൽ അഗസ്റ്റിൻ ജോസഫ് – എലിസബത്ത് ദമ്പതികളുടെ 5 മക്കളിൽ മൂത്തവനായിട്ടായിരുന്നു എന്നും അറിയാത്തവർ ചുരുക്കം

ദാസേട്ടൻ തൻ്റെ ജീവിതത്തിൽ തകർന്നുപോയ രണ്ടു സംഭവങ്ങൾ ഇവിടെ വിവരിക്കുകയാണ്…!

ഗാനഗന്ധർവൻ യേശുദാസ് മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ്. ഒരു വിശദീകരണവും ആവശ്യമില്ലാത്ത നാമമാണ് ‘ദാസേട്ടൻ’ എന്നത്. അദ്ദേഹത്തിൻറെ ചില അഭിപ്രായങ്ങൾ വിവാദമായിട്ടുണ്ടാകാം… അത് അത്ര കാര്യമാക്കേണ്ടതില്ല…

ഇന്ന് ദാസേട്ടന്റെ 83 -ാമതു ജന്മദിനമാണ്… അര നൂറ്റാണ്ടിലേറെ തലമുറകളെ പാടിയുറക്കിയ, ഉണർത്തിയ ദാസേട്ടന്റെ ജീവിതത്തിൽ അദ്ദേഹം നേരിട്ട നീറുന്ന രണ്ടനുഭവങ്ങൾ ഇവിടെ വിവരിക്കുകയാണ്..

ദാസേട്ടൻ സംഗീത വിദ്യാർഥിയായിരിക്കുമ്പോഴാണ് പിതാവ് അഗസ്റ്റിൻ ജോസഫ് മരിക്കുന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വിട്ടുകൊടുക്കണമെങ്കിൽ 800 രൂപ അടക്കണം. അതിനു മക്കളിൽ മൂത്തമകനായ യേശുദാസിന്റെ കയ്യിൽ പണമില്ല. കുടുംബത്തിന്റെ നില പരിതാപകരമായിരുന്നു. തുക അടക്കാതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിൽ ഹോസ്‌പിറ്റൽ അധികൃതരും നിലകൊണ്ടു.


അന്ന് അപ്പന്റെ മൃതദേഹം വിട്ടുകിട്ടാനുള്ള പണത്തിനായി അദ്ദേഹം കൊച്ചി നഗരപ്രാന്തത്തിലൂടെ 4 മണിക്കൂർ സൈക്കിൾ ചവുട്ടി. പല വാതിലുകളിലും പോയി മുട്ടി നോക്കി… രക്ഷയില്ല… ബന്ധുക്കൾ, പരിചയക്കാർ ഒക്കെ കൈമലർത്തി… ഒടുവിൽ പി.ഭാസ്‌ക്കരൻ മാഷിനെ കണ്ടു. അദ്ദേഹമാണ് പണം നൽകിയത്…


അങ്ങനെയാണ് പിതാവിന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് പുറത്തിറക്കിയത്… അന്ന് അപ്രസക്തനായ ഒരാൾക്കുവേണ്ടി അത്രയും പണം നൽകാൻ ഭാസ്‌ക്കരൻ മാഷ് കാട്ടിയ മഹാമനസ്‌കത വിലപ്പെട്ടതായിരുന്നു. അഗസ്റ്റിൻ ജോസഫ് ഭാഗവതരോടുള്ള ആദരവോ വളർന്നു വരുന്ന കലാകാരനോടുള്ള വാത്സല്യമോ എന്തായിരുന്നു ?

മറ്റൊരു സംഭവം… യേശുദാസിനു സംഗീതം പഠിക്കണമെന്ന കലശലായ മോഹം. തിരുവനന്തപുരം സംഗീത കോളേജിൽ ചേർന്ന് പഠിക്കാൻ പണം വേണം… സഹായിക്കാൻ ആരുമില്ല… ഒടുവിൽ അമ്മയുടെ ആഗ്രഹപ്രകാരം തൃപ്പൂണിത്തുറ സെമിനാരിയിൽപ്പോയി പിതാവിനെക്കണ്ടു. അദ്ദേഹം കേട്ടപാടെ പറഞ്ഞു:-

“ക്രിസ്ത്യാനിക്കെന്തൊന്നെടാ സംഗീതം ? നീ വല്ല ക്രിസ്ത്യൻ പാട്ടുകളൊക്കെ പഠിച്ചു പള്ളിയിൽ പാടാൻ നോക്ക്… അതുമതി..”


അവിടെ അവസാനിക്കേണ്ടതായിരുന്നു യേശുദാസ് എന്ന സംഗീതജ്ഞന്റെ സംഗീത ജീവിതം. പക്ഷെ ഒരു ഫീനിക്സ് ആയി അദ്ദേഹം ഉയർത്തെഴുന്നേറ്റു സംഗീതത്തിന്റെ അനിഷേധ്യ ചക്രവർത്തിയായി ആകാശത്തോളം വളർന്നു വലുതായ കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്…


വിധിയുടെ വിളയാട്ടം നോക്കുക… ദാസേട്ടൻ വളരെ പ്രസിദ്ധനായ ശേഷമാണ് അമ്മ എലിസബത്ത് മരിക്കുന്നത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 40,000 രൂപയായിരുന്നു ബില്ല് വന്നത്. അത് പേ ചെയ്യാൻ നേരത്ത് ആരും ആവശ്യപ്പെടാതെ തന്നെ ബിൽ തുക അവർ പകുതിയാക്കി കുറച്ചു കൊടുത്തു.

മറ്റൊന്ന് വിധിയുടെ വിളയാട്ടമാണ്… ദാസേട്ടൻ പ്രസിദ്ധിയുടെ കൊടുമുടി കയറിയശേഷം അതേ തീപ്പൂണിത്തുറ സെമിനാരിയിലെ പുരോഹിതർ അദ്ദേഹത്തെ കാണാൻ ചെന്നു. പള്ളി പുതുക്കി പണിയുകയാണ്. ധനസമാഹരണത്തിനായി യേശുദാസിന്റെ ഒരു പ്രോഗ്രാം വേണം. തുക കുറച്ചു ചെയ്തു കൊടുക്കണം… ഇതായിരുന്നു ആവശ്യം. എന്നാൽ തികച്ചും സൗജന്യമായി യേശുദാസ് അവർക്കായി അവിടെ ഗാനമേള ചെയ്തു കൊടുത്തു… അന്ന് അദ്ദേഹം വേദിയിൽ വച്ച് പള്ളിയിൽനിന്ന് തനിക്കുണ്ടായ തിക്താനുഭവം പറയാനും മറന്നില്ല…

ഗാനഗന്ധർവൻ ദാസേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ.

(ഈ വിവരങ്ങൾ ഒരിക്കൽ ദാസേട്ടൻ തന്നെയാണ് ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയതാണ്)

-പ്രകാശ് നായര്‍ മേലില

More News

ആലപ്പുഴ: മാവേലിക്കരയിൽ നാല് വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി മഹേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി ഐസിയുവിലേക്ക് മാറ്റി. ജയിലിൽ വെച്ച് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ച് അത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ഭാഗത്തും ആഴത്തിൽ മുറിവുണ്ട്. സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് മാവേലിക്കര സബ് ജയിലിൽ വെച്ച് ശ്രീ മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി […]

തിരുവനന്തപുരം: കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മധ്യ, തെക്കൻ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴയുടെ തോത് കണക്കിലെടുത്ത് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ കേരളത്തിൽ എത്തിയ കാലവർഷം, വരും മണിക്കൂറുകളിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതാണ്. അതിനാൽ, വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ അനുഭവപ്പെട്ടേക്കാം. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ […]

പീരുമേട്: ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ഗവി മീനാര്‍ കോളനി നിവാസി ആനന്ദകുമാരി(42)യാണ് മരിച്ചത്. കെ.എഫ്.ഡി.സിയുടെ ഗവിയിലെ ഏല തോട്ടത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കായിരുന്നു അപകടം. ഏലത്തോട്ടത്തില്‍ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചര്‍ ഉള്‍പ്പെടെ 12 പേര്‍ ജോലി ചെയ്യുന്നതിനിടയിലേക്കാണ് മരം ഒടിഞ്ഞ് വീണത്. മരം ഒടിയുന്നത് കണ്ട വാച്ചര്‍ തൊഴിലാളികളോട് ഓടി മാറുവാന്‍ പറഞ്ഞെങ്കിലും ആനന്ദകുമാരി മരത്തിന്റെ വേരില്‍ തട്ടി വീണതോടെ ഒടിഞ്ഞ മരത്തിന്റെ ചില്ല ആനന്ദവല്ലിയുടെ […]

കോഴിക്കോട്: കോഴിക്കോട് വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. മുബഷിർ, അൻഷാദ്, ഷാഫി, അഫ്‌നാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇതിൽ മുബഷിറിന്റെ ചെവിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ സീനിയർ വിദ്യാർത്ഥികളായ സിനാൻ, നിസാം, ഷാഫി എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തു.  അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

തൊടുപുഴ: മുട്ടത്ത് വന്‍മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ മുട്ടം എന്‍ജിനീയറിങ്ങ് കോളജിന് സമീപമാണ് റോഡിലേക്ക് ആഞ്ഞിലിമരത്തിന്റെ ശിഖരം വീണത്. തുടർന്ന് ഒരു മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു. 150 മീറ്ററോളം ഉയരവും 100 ഇഞ്ചിലധികം  വ്യാസവുമുള്ള ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞു വീണത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും മുട്ടം പോലീസും മണിക്കൂറോളം പരിശ്രമിച്ചാണ് മമരം പൂര്‍ണമായും മുറിച്ചു മാറ്റിയത്. രോഗിയുമായി വന്ന ആംബുലന്‍സ് ഉള്‍പ്പടെ ഗതാഗതക്കുരുക്കില്‍ […]

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും  നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു. ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും. വനിതകൾ മാത്രമുള്ള ആദ്യ […]

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ തഴഞ്ഞ് കേന്ദ്ര സർക്കാർ. പുതുതായി അനുവദിച്ച അമ്പതു മെഡിക്കല്‍ കോളേജുകളില്‍ ഒന്നു പോലും കേരളത്തിനില്ല. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചത്. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രം […]

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പിൽ അറസ്റ്റിലായ ആലത്തൂര്‍ സ്വദേശിയായ യുവതിക്കെതിരേ പരാതിപ്രളയം. നിരവധി പേർ ഇത്തരത്തിൽ പറ്റിക്കപ്പെട്ടു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി  രേഷ്മ രാജപ്പ(26)നെതിരേയാണ്  പരാതി. തട്ടിപ്പിന് ഒത്താശ ചെയ്ത രണ്ടുപേർ കൂടി കുടുങ്ങുമെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ പോലീസുകാരനാണ്. ദേവസ്വം വിജിലന്‍സ് എന്ന് ബോര്‍ഡ് വച്ച കാറിലാണ് ജോലി ആവശ്യപ്പെടുന്നവരെ കാണാന്‍ രേഷ്മ എത്തിയിരുന്നത്. കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്തെന്നും കേസുണ്ട്. വെങ്ങന്നൂര്‍ […]

ന്യുയോര്‍ക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എ.എൻ. ഷംസീർ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് മൂന്നിനാണ്  ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘമെത്തിയത്. കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി. മൻമധൻ നായർ, ലോക കേരള സഭ […]

error: Content is protected !!