അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ അന്തർവാഹിനി തകര്‍ന്ന് യാത്രക്കാരായ അഞ്ചുപേരും മരിച്ചതായി അത് നിർമിച്ച യുഎസ് ആസ്ഥാനമായ ഓഷ്യൻഗേറ്റ് സ്ഥിരീകരിച്ചു. അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അമേരിക്കൻ കോസ്റ്റ് ഗാർഡും അറിയിച്ചു. ടൈറ്റാനിക്കിന്റെ സമീപത്തുനിന്നുമാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പൊട്ടിത്തെറിയാണ് അന്തര്‍വാഹിനിയുടെ തകർച്ചയ്ക്ക് കാരണമെന്നാണ് സൂചന.
കാണാതായ ടൈറ്റാനിക് അന്തർവാഹിനിയിലെ 5 സഞ്ചാരികൾ ആരൊക്കെയായിരുന്നു ? അതീവ പ്രഗത്ഭരും സമ്പന്നരുമായ അവരിൽ 4 പേരും തനതായ മേഖലകളിൽ അതീവ വ്യക്തിമുദ്ര പതിച്ചവരായിരുന്നു. ഒരാൾ വിദ്യാർത്ഥിയും. അവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാം..
അറിയപ്പെടുന്ന അന്താരാഷ്ട്ര ക്ലബ്ബായ ദി എക്സ്പ്ലോറേഴ്സ് ക്ലബ്ബിലെ അംഗമാണ് ഹാർഡിംഗ്. 58 കാരനായ ഹാമിഷ് ഹാർഡിംഗ് ഒരു ബ്രിട്ടീഷ് കോടീശ്വരനാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആസ്ഥാനമായുള്ള ഹാമിഷ് ഹാർഡിംഗ് ആക്ഷൻ ഗ്രൂപ്പിന്റെ സ്ഥാപകനും ആക്ഷൻ ഏവിയേഷന്റെ ചെയർമാനുമാണ്.
കേംബ്രിഡ്ജിൽ നിന്ന് നാച്ചുറൽ സയൻസസും കെമിക്കൽ എഞ്ചിനീയറിംഗും പഠിച്ച ഹാമിഷിന് ബഹിരാകാശ, വ്യോമയാന മേഖലകളിൽ എന്നും താൽപ്പര്യമുണ്ടായിരുന്നു. പര്യവേക്ഷകരുടെയും ശാസ്ത്രജ്ഞരുടെയും അറിയപ്പെടുന്ന അന്താരാഷ്ട്ര ക്ലബ്ബായ ദി എക്സ്പ്ലോറേഴ്സ് ക്ലബ്ബിലെ അംഗമാണ് ഹാർഡിംഗ്.
ടൈറ്റൻ അന്തർവാഹിനിയുടെ ഉടമയായ ഓഷ്യൻഗേറ്റ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്റ്റോക്ക്‌ടൺ റഷും അന്തർവാഹിനിയിലെ മറ്റ് യാത്രക്കാരിൽ ഉൾപ്പെടുന്നു. ഈ കമ്പനി വാടകയ്ക്കും ശാസ്ത്രീയ ഗവേഷണത്തിനുമായി അന്തർവാഹിനികൾ നൽകിവരുന്നു.
ആഴക്കടലിൽ ജോലി ചെയ്യുന്നവർക്കിടയിൽ അറിയപ്പെടുന്ന പേരായി മാറിയ റഷ് ആകാശത്ത് നിന്നാണ് തന്റെ കരിയർ ആരംഭിച്ചത്. 1981-ൽ 19-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്രാൻസ്പോർട്ട് ജെറ്റ് പൈലറ്റായി.
അന്തർവാഹിനിയിൽ പ്രിൻസ് ദാവൂദും മകൻ സുലൈമാനും ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച് ദാവൂദ് കുടുംബം പ്രസ്താവന ഇറക്കിയിരുന്നു. 48 കാരനായ പ്രിൻസ് ദാവൂദ് ഒരു ബ്രിട്ടീഷ് ബിസിനസുകാരനാണ്, പാകിസ്ഥാനിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിലെഅംഗമാണ്.
പ്രിൻസ് ദാവൂദ്, ഭാര്യ ക്രിസ്റ്റീനും മക്കളായ സുലൈമാൻ, അലീന എന്നിവരോടൊപ്പം സൗത്ത് ലണ്ടനിലാണ് താമസിക്കുന്നത്. സർവ്വകലാശാല വിദ്യാർത്ഥിയായ 19 കാരനായ സുലൈമാനും അന്തർവാഹിനിയിൽ അദ്ദേഹത്തോടൊപ്പമുണ്ട്.കാലിഫോർണിയയിലെ സെറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ അംഗമാണ് ദാവൂദ്, എൻഗ്രോ കോർപ്പറേഷൻ ഉൾപ്പെടെ നിരവധി കമ്പനികളിൽ അദ്ദേഹം പ്രധാന പങ്ക് വഹിക്കുന്നു.
വിഖ്യാത ഫ്രഞ്ച് പര്യവേക്ഷകനായ പോൾ ഹെൻറി നർഗെലെറ്റ് അണ്ടർവാട്ടർ റിസർച്ച് ലോകത്തെ ഒരു വലിയ പേരായി കണക്കാക്കപ്പെടുന്നു.
1986-ൽ, ഫ്രഞ്ച് നാവികസേനയുടെ മുൻ കമാൻഡറായ നർഗെലെറ്റ്, കടലിന്റെ ഗവേഷണത്തിനും ജലശേഷിക്കും വേണ്ടിയുള്ള ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഒരു വർഷത്തിനുശേഷം, ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ശേഖരിക്കാനുള്ള പര്യവേഷണത്തിന് നർഗെലെറ്റ് നേതൃത്വം നൽകി.
2010-ൽ, ആദ്യമായി ഉയർന്ന ദൃശ്യമികവുള്ള സോണാർ ഉപയോഗിച്ച് ടൈറ്റാനിക്കിന്റെ ഒരു സർവേ മാപ്പ് സൃഷ്ടിച്ച ഒരു വിപുലമായ പര്യവേഷണത്തിന് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
മരണമടഞ്ഞ അഞ്ചുപേരിൽ പ്രിൻസ് ദാവൂദിന്‍റെ മകൻ വിദ്യാർത്ഥിയായ സുലൈമാനെയും കാണാം.