/sathyam/media/post_attachments/8SJ1vOxZC5bepVq1snZE.webp)
ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് കൊണ്ടുപോയി. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷം മന്ത്രിക്ക് സമന്‍സ് നല്‍കിയത് കൂടുതല്‍ ചോദ്യം ചെയ്യാന്‍ എന്നാണ് ഇഡിയുടെ വിശദീകരണം. ഇന്ന് പൊൻമുടിയുടെ വീട്ടിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡുകൾക്ക് പിന്നാലെയാണ് പൊൻമുടിയെ ഇഡി കസ്റ്റഡിയിലെടുത്തത്.
അനധികൃതമായി ക്വാറി ലൈസൻസ് നൽകിയെന്ന കേസിലാണ് പൊൻമുടിയ്ക്കെതിരെ നടപടി സ്വീകരിച്ചത്. ക്വാറി ലൈസൻസ് അനുവദിച്ചത് വഴി 28 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 2006ൽ മന്ത്രിയായിരിക്കെ മകനും സുഹൃത്തുകൾക്കും ക്വാറി ലൈസൻസ് അനുവദിച്ചെന്നാണ് കേസ്. ഇന്ന് രാവിലെ ഏഴ് മുതലാണ് വീട്ടിലും ഓഫീസുകളിലും പരിശോധന ആരംഭിച്ചത്. പൊന്മുടിയുടെ മകനും ലോക്സഭാ എംപിയുമായ ഗൗതം ശിവമണിയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു.