/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
ജനാലക്കാഴ്ചകളിൽ
വസന്തം വിതറിയ
സൂര്യകാന്തി
ത്തോട്ടങ്ങൾ
കടന്ന്
തീവണ്ടി മുറിയിലിപ്പോൾ
മുഷിഞ്ഞ ചേലയുടെയും
വാടിയ ചെണ്ടുമല്ലിപ്പൂവിൻ്റെയും
പേരറിയാത്ത ഗന്ധം.
Advertisment
കൊരുത്തിടുന്നൂ
നഗരക്കാഴ്ചകൾ
വർണനൂലിനാൽ.
തുടിതാളമുയർത്തുന്നുണ്ടപ്പൊഴും
വക്കില്ലാതകരപ്പാത്രം.
ചീന്തിയ ചേലത്തുമ്പു
കടിച്ചു വലിക്കുന്ന പിഞ്ചോമനയ്ക്കായ്
നെഞ്ചിലൂറ്റിക്കളയാനിത്തിരി
ഉപ്പുനീരിൻ കയ്പു മാത്രം.
കൂകിവിളിയ്ക്കുന്നു
ഇരുമ്പുപാളങ്ങൾ
നേരമില്ലൊട്ടും
ഇനിയുമേറെ താവളങ്ങൾ.
താണും ചുരുണ്ടും
പടികളിൽ
തല ചായ്ച്ചും
നിരങ്ങിയും
തളരാതെ താണ്ടേണ്ടവൾക്കിനി
നേരമില്ലൊട്ടും
പതിതമാം ജീവിതത്തെ
പഴി പറഞ്ഞിരിയ്ക്കാൻ
നേരമില്ലൊട്ടും...
-സീനത്ത് അലി