അവസാനം ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ആദ്യം ഒരു ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയെ കണ്ട് രക്ഷകര്‍ത്താവായി ഇരിക്കണമെന്നഭ്യര്ത്ഥിച്ചുകൊണ്ട്. പിന്നെ എ.കെ ആന്റണിയെ വീട്ടില്‍ ചെന്നു കണ്ട് കൂടിക്കാഴ്ച നടത്തിക്കൊണ്ട്. അങ്ങനെ 20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചെറിയാന് ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസുകാരനായി. ഇനിയത്തെ ചോദ്യം ഇതു തന്നെ. ചെറിയാന് ഫിലിപ്പിനെക്കൊണ്ട് കോണ്‍ഗ്രസിന് എന്തു പ്രയോജനമാണുണ്ടാവുക ?
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ചോദ്യത്തിനു പ്രസക്തിയേറെയുണ്ട്. 2001 -ല്‍ കോണ്‍ഗ്രസ് വിട്ടതാണ് ചെറിയാന് ഫിലിപ്പ്. അതും ഉമ്മന്‍ ചാണ്ടിയോട് എതിര്‍ത്ത്. 2001 ല്‍ ജയിക്കാന്‍ പാകത്തിന് ഒരു നിയമസഭാ സീറ്റ് തന്നില്ലെന്നായിരുന്നു ചെറിയാന്റെ പരാതി.
ആദ്യം ഉമ്മന്‍ ചാണ്ടിയോടു തെറ്റി. പിന്നീട് കെ. കരുണാകരനുമായിട്ടായിരുന്നു ചങ്ങാത്തം. അപ്പോഴേയ്ക്ക് അധികാരവും സ്വാധീനവും നഷ്ടപ്പെട്ട കരുത്തില്ലാത്ത നേതാവായി മാറിയിരുന്നു കരുണാകരന്. എങ്കിലും ചെറിയാന് കരുണാകരനോടൊപ്പം നിന്നു. പിന്നെ സി.പി.എമ്മിന്റെ കുടാരത്തിലേയ്ക്ക്. അവിടെ കഴിഞ്ഞത് സി.പി.എം സഹയാത്രികനായി.
സി.പി.എം സഹയാത്രികനായി മാറിയ ചെറിയാന് ഫിലിപ്പിനെ പിണറായി വിജയന് തുണച്ചു. ഇരിക്കാന്‍ എ.കെ.ജി സെന്ററില്‍ത്തന്നെ ഒരു മുറി. ആഹാരവും അവിടെത്തന്നെ. കൈരളി ചാനലിലും ഒരു ചുമതല കിട്ടി. കോണ്‍ഗ്രസില്‍ ഇരിക്കുന്നതിനേക്കാള്‍ ഇതുതന്നെ ഭേദമെന്നു ചെറിയാന് കണക്കുകൂട്ടി.
ഉമ്മന്‍ ചോണ്ടിയോടു പരിഭവിച്ചു കോണ്‍ഗ്രസ് വിട്ട ചെറിയാന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ആദ്യം മത്സരിച്ചത് പുതുപ്പള്ളിയില്‍ത്തന്നെ. സ്വാഭാവികമായും പരാജയമായിരുന്നു ഫലം. കല്ലൂപ്പാറയിലും വട്ടിയൂര്‍ക്കാവിലും മത്സരിച്ചെങ്കിലും ജയിച്ചു നിയമസഭയിലെത്താനായില്ല.
എപ്പോഴും രാഷ്ട്രീയക്കാരനായിരുന്ന ചെറിയാന് ഫിലിപ്പിന് രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കാനാവുന്ന ചുമതലകളിലായിരുന്നു താല്പര്യം. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് കെ.ടി.ഡി.സി ചെയര്മാന് സ്ഥാനം കിട്ടി. ഒന്നാം പിണറായി സര്‍ക്കാരില്‍ നവ കേരള മിഷന് കോ-ഓര്‍ഡിനേറ്ററായും ചുമതല കിട്ടി.
നവ കേരള മിഷന്റെ ചുമതല വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ചുമതലയായിരുന്നു. എന്നു പറയാതെ വയ്യ. ലൈഫ് മിഷന് ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രധാന പദ്ധതികളാണ് ഈ മിഷനുകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇവയുടെയെല്ലാം ചുമതല ചെറിയാന് ഫിലിപ്പിനും.
മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന ബ്ലോക്കില്ത്തന്നെയായിരുന്നു ഓഫീസ്. മുഖ്യമന്ത്രിയുടെ ഓഫീസ് മൂന്നാം നിലയില്‍. ചെറിയാന്റേത് അതേ നിരയില്‍ ഏറ്റവും താഴത്തേത്. അധികാര കേന്ദ്രത്തോട് തൊട്ടടുത്ത്.
ഈ മിഷനുകളുടെ ഏറ്റവും മുന്തിയ ചുമതലക്കാരന് എന്ന നിലയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയുമായിരുന്നു ചെറിയാന്. ഉദ്യോഗത്തിലായാലും രാഷ്ട്രീയത്തിലായാലും ഒരാളുടെ കഴിവും കരുത്തും അളക്കാനാവുക, ഏതെങ്കിലുമൊരു സ്ഥാനത്തിരുന്ന് ആ പ്രവൃത്തി എങ്ങനെ ഏറ്റെടുത്തു നടത്തി എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും.
നവ കേരള മിഷന്റെ തലപ്പത്തിരുന്ന് ചെറിയാന് ഫിലിപ്പിന് വേണ്ടവണ്ണം തൃപ്തികരമായി ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞുവോ എന്ന ചോദ്യം ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ അതിനു തുരങ്കം വെച്ചു എന്നു ചെറിയാന് കാരണം പറയുന്നുണ്ടെങ്കിലും.
കോണ്‍ഗ്രസ് പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമുള്‍പ്പെടെയുള്ള പുതിയ നേതൃത്വത്തോടു യോജിക്കാതെ പല പ്രമുഖ പാര്‍ട്ടി നേതാക്കളും അടുത്ത കാലത്ത് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. സി.പി.എം സംസ്ഥാന നേതൃത്വം കെ.പി അനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വലിയ സ്വീകരണം നല്‍കുകയും ചെയ്തു. ഇത് കോണ്‍ഗ്രസിനു വലിയ ക്ഷീണമായി.
ഇപ്പോള്‍ ചെറിയാന് ഫിലിപ്പിനെപ്പോലെ ഉയര്‍ന്ന രാഷ്ട്രീയ മൂല്യമുള്ള ഒരാള്‍ സി.പി.എം സഹയാത്രികന് എന്ന ബന്ധം ഉപേക്ഷിച്ചു കോണ്ഗ്രസിലേയ്ക്കു മടങ്ങുമ്പോള്‍ അതിനു വലിയ പ്രത്യേകതകളുണ്ട്. കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേയ്ക്കു പോകുന്നവര്‍ക്ക് അവിടെ കിട്ടാന്‍ പോകുന്നത് അവഗണനയായിരിക്കുമെന്നൊരു സന്ദേശവും ചെറിയാന് ഫിലിപ്പ് നല്‍കുന്നുണ്ട്.
എങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് കഴിഞ്ഞ കുറേ കാലമായി നേരിട്ടുകൊണ്ടിരിക്കുന്ന പരാജയങ്ങളുടെയും സംഘടനാപരമായ ശക്തിക്ഷയങ്ങളുടെയും പശ്ചാത്തലത്തില്‍ പരിഹാര പ്രക്രിയയ്ക്ക് ചെറിയാന് ഫിലിപ്പിന് എന്തു സംഭാവന നല്‍കാനാവും ?
ചെറിയാന് ഫിലിപ്പ് എക്കാലത്തും ആന്റണി പക്ഷത്തു നിലയുറപ്പിച്ച നേതാവായിരുന്നു. 20 വര്‍ഷമായി സി.പി.എം സഹയാത്രികനായി കഴിഞ്ഞ ശേഷം കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിവന്നത് ഉമ്മന്‍ ചാണ്ടിയോടൊപ്പം ഒരു ചടങ്ങില്‍ സംസാരിച്ചുകൊണ്ടാണ്. കോണ്‍ഗ്രസില്‍ ചേരുകയാണെന്ന പ്രഖ്യാപനം നടത്തിയത് ഗുരുവും ആചാര്യനുമായ എ.കെ ആന്റണിയെ വീട്ടില്‍ പോയി കണ്ട ശേഷം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് തന്നെ വിളിച്ച് കോണ്ഗ്രസിലേയ്ക്കു ക്ഷണിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ചെറിയാന്റെ ബന്ധങ്ങള്‍ ആന്റണി പക്ഷത്തു തന്നെയാണെന്നതു കണ്ടേ തീരൂ.
സംഘടനാ തെരഞ്ഞെടുപ്പു വരുമ്പോള്‍ ചെറിയാന് ഫിലിപ്പിന്റെ പക്ഷവും കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഷയമാകും തീര്‍ച്ച. സംഘടനാ തെരഞ്ഞെടുപ്പു നടത്തി പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലൂടെ പുതിയ നേതൃത്വം മുന്നോട്ടു പോകുമ്പോള്‍ ഇടതു യാത്ര കഴിഞ്ഞു മടങ്ങി വരുന്ന ചെറിയാന് ഫിലിപ്പിന്റെ സ്ഥാനം എവിടെയായിരിക്കും ?
കോണ്‍ഗ്രസിലിരുന്നപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ചെറിയാനു കഴിഞ്ഞിരുന്നില്ല. സി.പി.എം സഹയാത്രികനായിരുന്ന ഘട്ടത്തില്‍ കിട്ടിയ സീറ്റുകളില്‍ ജയിക്കാനും കഴിഞ്ഞില്ല. രാജ്യസഭാ സീറ്റ് മോഹിച്ചെങ്കിലും കിട്ടിയതുമില്ല.
കോണ്ഗ്രസിലേയ്ക്കു മടങ്ങിയ ചെറിയാന് ഇനി ആഗ്രഹിക്കാവുന്നത് രാജ്യസഭാ സീറ്റാണ്. എ.കെ ആന്റണി ഒഴിയുന്നതോടെ കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടും. തിരുവനന്തപുരത്ത് പത്ര ലേഖകര്‍ ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ആ സീറ്റ് ചെറിയാന് പോലും ആഗ്രഹിക്കില്ലെന്നായിരുന്നു എ.കെ ആന്റണിയുടെ മറുപടി. അതു രാഷ്ട്രീയമായ മറുപടി എന്നു മാത്രം കണ്ടാല്‍ മതി.
-ചീഫ് എഡിറ്റര്‍
തൃശൂര്‍: ബോബി ചെമ്മണ്ണൂര്‍ വേഷം മാറിയ തൃശൂര്‍ പൂരത്തിന് പോയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ മേക്കോവര്‍ വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഒപ്പം, താന്‍ വേഷം മാറിയതിന്റെ ലക്ഷ്യവും അദ്ദേഹം പങ്കുവച്ചു. താന്‍ സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് തൃശൂര്‍ പൂരത്തിന് രാവിലെ ആറു മണിക്ക് വീട്ടില്‍ നിന്നിറങ്ങുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പഴയതുപോലെ പുറത്തിറങ്ങുമ്പോള്‍ സ്വാതന്ത്ര്യത്തോടെ പലതും ചെയ്യാന്‍ പറ്റുന്നില്ല. ആരും ശ്രദ്ധിക്കാതെ പഴയതുപോലെ പൂരം ആസ്വദിക്കുന്നതിനാണ് […]
കൊച്ചി: നവി ടെക്നോളജീസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ നവി ഫിന്‍സെര്‍വ് ലിമിറ്റഡിന്റെ ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം (എന്‍സിഡി) വഴി 600 കോടി രൂപ സ്വരൂപിക്കും. മുന്നൂറു കോടി രൂപയുടെ അധിക സബ്സിക്രിപ്ഷന് ഉള്‍പ്പെടെയാണിത്. ഇഷ്യു മേയ് 23-ന് ആരംഭിച്ച് ജൂണ്‍ പത്തിന് അവസാനിക്കും. ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡിന്റെ എ സ്റ്റേബിള്‍ റേറ്റിംഗ് ഉള്ള കടപ്പത്രത്തിന് 9.80 ശതമാനം വരെ വരുമാനം ലഭിക്കും. 18 മാസം, 27 മാസം കാലാവധിയില്‍ നിക്ഷേപം നടത്തുവാന്‍ അവസരമുണ്ട്. […]
കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ഓഹരിയുടെ ഇഷ്യു നിരക്കായ 949 രൂപയില്‍ 8.11 ശതമാനം ഡിസ്കൗണ്ടോടെ 872 രൂപ നിരക്കിലാണ് എന്‍എസ്ഇയില്‍ എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്തത്. 8.62 ശതമാനം ഡിസ്കൗണ്ടോടെ 867.20 രൂപ നിരക്കില്‍ ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ആദ്യ ദിവസം ബിഎസ്ഇയില്‍ ഓഹരി വില 875.45 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇയില്‍ 875.25 രൂപ നിരക്കിലും ക്ലോസ് ചെയ്തു. […]
ജിദ്ദ: വിശുദ്ധ ഖുർആനെഴുത്ത് കലയിൽ രാജ്യാന്തര മത്സരം വരുന്നു. അറബിക് കാലിഗ്രഫിക് രീതിയിലെ നൂതന എഴുത്ത് കലയിലൂടെ വിശുദ്ധ ഗ്രന്ഥം (മുസ്ഹഫ്) അവതരിപ്പിക്കാൻ ഈ രംഗത്ത് ചാതുര്യമുള്ളവർക്ക് അവസരം നൽകുകയാണ് സൗദി അറേബ്യ ഈ മത്സരത്തിലൂടെയെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി. വിശുദ്ധ ഗ്രന്ഥം അവതരിച്ച നാട്ടിൽ അതിനെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു ലോകോത്തര സംഭവം കൂടിയാകും സൗദി അറേബ്യ സംഘടിപ്പിക്കുന്ന ഖുർആനെഴുത്ത് മത്സരം. അടുത്ത വർഷം ഫെബ്രുവരി (ശഅബാൻ) യിലായിരിക്കും മത്സരം. സൗദി രാഷ്ട്ര സ്ഥാപകൻ “കിംഗ് […]
കുവൈറ്റ്സിറ്റി : ഫുട്ബോൾ ലോകകപ്പിന് സ്വാഗതമേകി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബുഹലിഫ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മേളയിൽ മംഗഫ് ഡി യൂണിറ്റ് ജേതാക്കളായി. വാശിയേറിയ ഫൈനൽ മൽസരത്തിൽ മംഗഫ് യൂണിറ്റ് ടീമിനെ പരാജയപെടുത്തിയാണ് മംഗഫ് ഡി യൂണിറ്റ് ജേതാക്കളായത്. അബുഹലിഫ അറബിക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച മേളയിൽ വിവിധ മേഖലയിലെ യൂണിറ്റുകളെ പ്രതിനിധീകരിച്ചു കൊണ്ട് 32 ടീമുകൾ മാറ്റുരച്ചു. മംഗഫ് ടീമിലെ നഫീൽ മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. […]
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് റണ്‍സിന് തോല്പിച്ചു. ഇതോടെ ലഖ്നൗ പ്ലേ ഓഫില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത പുറത്തായി. ആദ്യം ബാറ്റു ചെയ്ത ലഖ്നൗ 20 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 210 റണ്‍സെടുത്തു. ക്വിന്റോണ്‍ ഡി കോക്ക് (70 പന്തില്‍ 140), കെ.എല്‍. രാഹുല്‍ (51 പന്തില്‍ 68) എന്നിവരുടെ പ്രകടനമാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്. 29 പന്തില്‍ 50 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് […]
കൊന്നത്തടി∙ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ നടത്താന്‍ പണമില്ലാതെ സുമനസുകളുടെ സഹായം തേടുകയാണ് കൊന്നത്തടി മുള്ളേരിക്കുടി ധന്യാഭവനില്‍ തങ്കമ്മ എന്ന വീട്ടമ്മ. കൂലിപണിക്കു പോയി കുടുംബം പുലര്‍ത്തിയിരുന്ന തങ്കമ്മ 2016 മുതല്‍ കടുത്ത നടുവേദനയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞാണ് തങ്കമ്മക്ക് നട്ടെല്ലില്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തുടങ്ങി. നട്ടെല്ല് പൊടിഞ്ഞു പോകുന്ന രോഗാവസ്ഥയാണ് തങ്കമ്മയ്ക്കെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മകന്റെ പേരിലുള്ള വീടും സ്ഥലവും […]
കണ്ണൂരിൽ നടന്ന അഞ്ചാമത് അന്തർ സർവകലാശാല വടംവലി ചാമ്പ്യൻഷിപ്പിൽ എം .ജെ .യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മെഡൽ കരസ്ഥമാക്കിയവർക്കും പരിശീലകർക്കും ഇടുക്കി ജില്ലാ വടംവലി അസോസിയേഷൻ സ്വീകരണം നൽകി. ആറ് വിഭാഗങ്ങളിലായി അറുപതോളം മത്സരാർത്ഥികൾ പങ്കെടുത്തു. ബോയ്സ് ,ഗേൾസ്,മിക്സഡ് വിഭാഗങ്ങളിലായി രണ്ടു ടീമുകൾക്ക് വെള്ളി മെഡലും രണ്ടു ടീമുകൾക്ക് വെങ്കലവും ലഭിച്ചു. തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ .എസ്.ഫ്രാൻസീസ് ,പ്രസിഡന്റ് മാത്തുക്കുട്ടി ജോസഫ് ,ട്രെഷറർ ലിറ്റോ .പി .ജോൺ ,ഹെജി .പി […]
ഡെറാഢൂണ്‍: അജയ് കോഠിയാല്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വിരമിച്ച സൈനികര്‍, വിരമിച്ച പാര്‍ലമെന്റംഗങ്ങള്‍, മുതിര്‍ന്ന പൗരര്‍ തുടങ്ങിയവരുടെ വികാരം കണക്കിലെടുത്ത് തന്റെ രാജിയെന്ന് അജയ് കോഠിയാല്‍ വ്യക്തമാക്കി. ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. ബി.ജെ.പിയുടെ സുരേഷ് ചൗഹാനോട് കോഠിയാല്‍ പരാജയപ്പെട്ടു. . സൈന്യത്തില്‍ കേണല്‍ പദവിയിലിരിക്കെ വിരമിച്ച കോഠിയാലിന് വിശിഷ്ടസേവനത്തിന് കീര്‍ത്തി ചക്ര, ശൗര്യ ചക്ര, വിശിഷ്ഠ് സേവാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്. രണ്ട് തവണ […]