1960 -ലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലം. പി.എസ്.പിക്കാരനായ പട്ടം താണുപിള്ളയായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷമെങ്കിലും പാര്‍ട്ടി നേതാവ് ആര്. ശങ്കര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഒതുക്കപ്പെടുകയായിരുന്നു. അവസാനം പട്ടത്തിന്റെ മേല്‍ക്കോയ്മ സഹിക്കാന്‍ വയ്യാതെ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇടപെട്ട് പട്ടത്തെ പഞ്ചാബ് ഗവര്‍ണറാക്കി അയച്ചു. ശങ്കര്‍ മുഖ്യമന്ത്രിയുമായി.
അധികം താമസിയാതെ പ്രതിപക്ഷം ശങ്കറിനെതിരെ അഴിമതിയാരോപണം കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതേറ്റുപിടിച്ചു. പ്രമുഖ നേതാവ് സി.കെ ഗോവിന്ദന് നായരായിരുന്നു ശങ്കറിനെതിരായ നീക്കത്തിനു മുന്നില്‍. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആരോപണം അപ്പാടെ തള്ളിക്കളഞ്ഞു.
മുഖ്യമന്ത്രി ശങ്കറും ആഭ്യന്തരമന്ത്രി പി.ടി ചാക്കോയും ഒറ്റക്കെട്ടായി നിലകൊണ്ട കാലം. നിയമസഭാകക്ഷി ഇവര്‍ക്കൊപ്പം. സംഘടനയാവട്ടെ എതിരും.
അങ്ങനെയിരിക്കെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കു തെരഞ്ഞെടുപ്പു വന്നു. ശങ്കര്‍-ചാക്കോ അച്ചുതണ്ട് കൊണ്ടുപിടിച്ചു പ്രചാരണം നടത്തി. തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നവര്‍ കണ്ടു. തങ്ങളുടെ രണ്ടു പേരുടെയും നിലനില്‍പ്പിനെ അപകടത്തിലാക്കുന്ന തെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസ് പ്രസിഡന്റ് കെ. കാമരാജും കേന്ദ്ര ആഭ്യന്തരമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയും തിരുവനന്തപുരത്തെത്തി സമവായ നീക്കം നടത്തി. രണ്ടു കൂട്ടരും വഴങ്ങിയില്ല. കാമരാജിനും ശാസ്ത്രിക്കും ശങ്കര്‍-ചാക്കോ കൂട്ടുകെട്ടിനോടായിരുന്നു താല്പര്യമെന്ന് അന്നത്തെ ‘ടൈംസ് ഓഫ് ഇന്ത്യാ’ ലേഖകന്‍ കെ.സി. ജോണ്‍ ‘ദ മെള്‍ട്ടിങ്ങ് പോട്ട് ‘ എന്ന ഗ്രന്ധത്തില്‍ വിവരിക്കുന്നുണ്ട്.
കെ.സി. ജോണിന്റെ വാക്കുകള്‍: “കെ.പി.സി.സി നേതൃത്വം അര്‍ഹതയില്ലാത്തവരുടെ കൈയിലേക്കു പോയാല്‍ കോണ്‍ഗ്രസ് ഗവണ്മെന്റിന്റെ ഭാവി അപകടത്തിലാകുമെന്ന് കാമരാജിനും ശാസ്ത്രിക്കുമറിയാമായിരുന്നു.” (‘ദ മെള്‍ട്ടിങ്ങ് പോട്ട്’: പുറം: 77).
1963 നവംബര്‍ 30 -ാം തീയതി വാശിയേറിയ തെരഞ്ഞെടുപ്പു നടന്നു. സി.കെ ഗോവിന്ദന് നായര്‍ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി കെ.പി മാധവന് നായരായിരുന്നു. എ.ഐ.സി.സിയുടെ മുന്‍ ജനറല്‍ സെക്രട്ടറി. ഒരിക്കലും ഒരു ജനനായകനായിരുന്നില്ല അദ്ദേഹമെന്ന് കെ.സി. ജോണ്‍ ചൂണ്ടിക്കാട്ടുന്നു. ശങ്കര്‍-ചാക്കോ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി എം.സി. ചാക്കോയും.
തെരഞ്ഞെടുപ്പില്‍ ജയിച്ചത് മാധവന് നായര്‍. ചാക്കോയും ശങ്കറും നിരാശയോടെയാണ് കൊച്ചിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നിറങ്ങിയത്.
എട്ടു ദിവസത്തിനു ശേഷം തൃശൂരില്‍ പി.ടി. ചാക്കോ ഓടിച്ചിരുന്ന കാര്‍ ഒരു പിടിവണ്ടിയിലിടിച്ചു. ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക കാര്‍ ചാക്കോതന്നെയാണ് ഓടിച്ചിരുന്നത്. കാറില്‍ ഒരു വനിതാ കോണ്‍ഗ്രസ് നേതാവുമുണ്ടായിരുന്നത് വലിയ വിവാദമായി. കോണ്‍ഗ്രസിലെ പ്രബല വിഭാഗം ചാക്കോയ്ക്കെതിരെ തിരിഞ്ഞു.
അവസാനം മുഖ്യമന്ത്രി ശങ്കറും ചാക്കോയ്ക്കെതിരെയായി. ചാക്കോ വിരുദ്ധ വിഭാഗം സമ്മര്‍ദം മുറുക്കി. അദ്ദേഹം രാജിവെച്ചു. ചാക്കായുടെ അനുയായികള്‍ രോഷംകൊണ്ടു.
വീണ്ടും 1964 ജൂണ്‍ 14 ന് കെ.പി.സി.സി തെരഞ്ഞെടുപ്പ്. പാര്‍ട്ടിയില്‍ കരുത്തു തെളിയിക്കണമെന്ന് കാമരാജ് ചാക്കോയ്ക്കു നിര്‍ദേശം നല്കി. ചാക്കോ മത്സരിച്ചു. ശങ്കറും ചാക്കോ വിരുദ്ധ ഗ്രൂപ്പിനൊപ്പം ചേര്‍ന്നു. ചാക്കോ ദയനീയമായി പരാജയപ്പെട്ടു. ചാക്കോയോടൊപ്പം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ 24 പേര് നിലയുറപ്പിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും പുറത്തായ ചാക്കോ രാഷ്ട്രീയത്തില്‍ നിന്നകന്ന് വക്കീല്‍ പണിയിലേയ്ക്കു തിരിഞ്ഞു. കോഴിക്കോട് ഒരു കക്ഷിയെ കാണാന്‍ പോകുന്ന വഴി ഹൃദയം സ്തംഭിച്ച് മരണമടഞ്ഞു. 1964 ആഗസ്റ്റ് ഒന്നാം തീയതി.
ചാക്കോയുടെ അനുയായികളായ 15 എം.എല്‍.എമാര്‍ ഒത്തു ചേര്‍ന്നു. കെ.എം. ജോര്‍ജ്, ആര്. ബാലകൃഷ്ണപിള്ള എന്നിങ്ങനെ 15 പേര്. ഇവര്‍ കോണ്‍ഗ്രസ് വിട്ട് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുന്നു.
അവസരം മുതലാക്കാനുറച്ച് പി.എസ്.പിയിലെ പി.കെ കുഞ്ഞ് നിയമസഭയില്‍ ശങ്കര്‍ ഗവണ്മെന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. കോണ്‍ഗ്രസിലെ ശങ്കര്‍ വിരുദ്ധര്‍ കുഞ്ഞിനെ പ്രോത്സാഹിപ്പിച്ചു. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പിന്തുണ നല്കി.
ലീഗിനെതിരായ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ കടുംപിടുത്തം സഹിക്കാനാവാതെ സി.എച്ച്. മുഹമ്മദ് കോയ നേരത്തേ സ്പീക്കര്‍ പദം രാജിവെച്ചിരുന്നു. മുസ്ലിം ലീഗ് മുന്നണി വിടുകയും ചെയ്തു. പട്ടത്തെ ഗവര്‍ണറാക്കിയതിനെ തുടര്‍ന്ന് പി.എസ്.പിയും മുന്നണി വിട്ടു. കോണ്‍ഗ്രസില്‍ നിന്ന് 15 എം.എല്‍.എമാരും വിട്ടു നില്ക്കുന്നു.
കുഞ്ഞിന്റെ അവിശ്വാസ പ്രമേയം 73 – 50 വോട്ടിനു പാസായി. ഐക്യ കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അങ്ങനെ നിലംപതിച്ചു. അതില്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുടെ പങ്ക് വലുതായിരുന്നു. കോണ്‍ഗ്രസ് വിട്ട 15 എം.എല്‍.എമാര്‍ പിന്നീട് കേരളാ കോണ്‍ഗ്രസുണ്ടാക്കി. പുതിയ പാര്‍ട്ടിക്ക് കോട്ടയത്ത് ഒരു വലിയ സമ്മേളനത്തില്‍ നാമകരണം നടത്തിയത് മന്നത്ത് പത്മനാഭന്.
വിമോചന സമരം നടത്തി കമ്യൂണിസ്റ്റ് ഗവണ്മെന്റിനെ തള്ളിയിട്ട ശേഷം പി.എസ്.പിയെയും മുസ്ലിം ലീഗിനെയും കൂട്ടി കോണ്‍ഗ്രസ് ഉണ്ടാക്കിയ മുന്നണിയാണ് തകര്‍ന്നത്. സര്‍ക്കാരും താഴെ വീണു. 1967 ല്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെ ഏഴു കക്ഷികളുടെ സപ്തകക്ഷി മുന്നണിയുണ്ടാക്കി ഇ.എം.എസ് വീണ്ടും അധികാരത്തില്‍.
1967 ല്‍ ഒമ്പത് അംഗങ്ങളുമായി നിയമസഭയിലെത്തിയ കെ. കരുണാകരന് തുന്നിക്കൂട്ടിയ ഐക്യ ജനാധിപത്യ മുന്നണി ഇന്ന് തകര്‍ച്ചയുടെ വക്കില്‍. കോണ്‍ഗ്രസ് ശിഥിലമായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും നേതാക്കള്‍ പിടിവാശിയോടെ പോര്‍മുഖത്ത്. കോണ്‍ഗ്രസുകാര്‍ പോരു നടത്തുന്നത് കോണ്ഗ്രസുകാരോടുതന്നെ. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അറിയാനാണ് ഈ കുറിപ്പ്.
സൽമാൻ റുഷ്ദിക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ 24കാരനായ ഹാദി മറ്റാർ ഇറാൻ അനുഭാവിയാണെന്ന് വിവരം. ഇയാൾക്കെതിരെ ന്യൂയോർക്ക് പൊലീസ് ഇതുവരെ കുറ്റമൊന്നും ചുമത്തിയിട്ടില്ല. റുഷ്ദിയുടെ ആരോഗ്യാവസ്ഥ കൂടി പരിഗണിച്ചായിരിക്കും പ്രതിക്കെതിരെ കുറ്റം ചുമത്തുക. 33 വര്‍ഷം മുന്‍പ് ഇറാന് പരമോന്നത നേതാവായിരുന്ന ആയത്തുള്ള ഖുമൈനി റുഷ്ദിയെ വധിക്കാനായി പുറപ്പെടുവിച്ച ഫത്വ, ഹാദി ഇപ്പോൾ നടപ്പാക്കുകയായിരുന്നോ എന്ന സംശയമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്. സൽമാൻ റുഷ്ദി പ്രസംഗിക്കാൻ വേദിയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഹാദി ആക്രമണം നടത്തിയത്. റുഷ്ദിയെ വധിക്കാൻ […]
ആഗസ്റ്റ് 13 ലോക അവയവദാന ദിനമാണ്. അവയവദാനം മഹാദാനം എന്ന് കേൾക്കുമ്പോൾ, എന്തുകൊണ്ട് അവയവം ദാനം ചെയ്യണം, ദാനം ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ, ദാനം ചെയ്തതിനു ശേഷം സാധാരണ ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ നമ്മുടെ മനസിലൂടെ കടന്നു പോകും. ജീവിച്ചിരിക്കുമ്പോൾ മറ്റൊരാളേ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയർത്തി എന്നതും, മരണശേഷം പലരിലൂടെ ഒരാൾ ജീവിക്കുന്നതും വളരെ മഹത്തരമാണ്. എന്നാൽ അവയവദാനത്തെ പറ്റി നിരവധി ആശങ്കകൾ നിലനിൽക്കുന്നതിനാലാണ് പലരും അവയവ […]
ബഹ്റൈന്‍: ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മലയാളി സമാജം (എംഎംഎസ്) പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ‘സ്വാതന്ത്ര്യ സമര നായകർ’ എന്ന വിഷയത്തിലാണ് പ്രസംഗം അവതരിപ്പിക്കേണ്ടത്. 15 വയസ് വരെയുള്ള കുട്ടികൾക്ക് ഒരു കാറ്റഗറിയും മുതിർന്നവർക്ക് ഒരു കാറ്റഗറിയും ആയാണ് മത്സരം നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ പ്രസംഗം 3 മിനിറ്റിൽ കുറയാത്ത വീഡിയോ റെക്കോർഡ് ചെയ്തു 39312388, 33874100 എന്നി വാട്സപ്പ് നമ്പറുകളിൽ അയക്കുക. പേരും സിപിആര്‍ നമ്പറും വെക്കുവാൻ ശ്രദ്ധിക്കണം. എൻട്രികൾ അയക്കേണ്ട […]
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി ശാസ്തമംഗലത്തെ വീടിന് മുന്നിൽ സുരേഷ് ഗോപിയും കുടുംബവും ദേശീയപതാക ഉയർത്തി. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് പതാക ഉയർത്തിയത്. ‘ആസാദി കാ അമൃത്’ മഹോത്സവത്തിൽ അഭിമാനത്തോടെ പങ്കെടുക്കുകയാണെന്നും രാജ്യത്ത് 365 ദിവസവും വീടുകളിൽ ദേശീയപതാക പാറണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു. 1999 കളിൽ പോലും യുഎസിലെ വീടുകളിലെ ദിനചര്യയുടെ ഭാഗമായിരുന്നു ദേശീയ പതാക. അന്ന് അത് ഇന്ത്യയിലായിരുന്നെങ്കിൽ എന്ന് താൻ […]
പ്രധാനമന്ത്രിയുടെ ‘ഹര് ഘര്‍ തിരംഗ’ ക്യാമ്പയിനിന്റെ ഭാഗമായി മമ്മൂട്ടി. താരത്തിന്റെ വസതിയില്‍ വച്ചാണ് ത്രിവര്‍ണ പതാക ഉയര്‍ത്തിയത്. മമ്മൂട്ടിയോടൊപ്പം നിര്‍മ്മാതാവ് ആന്റൊ ജോസഫും പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്തു. സുരേഷ് ഗോപിയും മോഹന്‍ലാലും രാവിലെ പതാക ഉയര്‍ത്തിയിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്നും ‘ഹര് ഘര്‍ തിരംഗ’ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും മോഹന്‍ലാലും അഭിമാനമെന്ന് സുരേഷ് ഗോപിയും പറഞ്ഞിരുന്നു. ക്യാമ്പയിനിലൂടെ 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ദേശീയ പതാക […]
കന്നഡ നടിയായിരുന്ന നിവേദിതയാണ് താരത്തിന്ന്റെ ഭർത്താവ്. അച്ഛന്റെ പാത പിന്തുടർന്ന് അർജുന്റെ മകൾ ഐശ്വര്യയും സിനിമയിലേക്ക് എത്തിയിരുന്നു. ഐശ്വര്യ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഐശ്വര്യ ചെയ്ത പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ഷോർട്സിൽ പൊളി ലുക്കിലാണ് ഐശ്വര്യയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. കാണാൻ സുന്ദരിയായിട്ടുണ്ടെന്ന് ഒരുപാട് ആരാധകരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. വിശാലിന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് ഐശ്വര്യ തുടക്കം കുറിച്ചത്. 2013-ലാണ് ഐശ്വര്യ ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ അച്ഛനെ പോലെ സിനിമയിൽ തിളങ്ങാൻ ഐശ്വര്യയ്ക്ക് സാധിച്ചിരുന്നില്ല […]
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ കെ രാഗേഷിന്റ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് നിര്‍ണായക രേഖ പുറത്ത്. അഭിമുഖത്തില്‍ തിരിമറി നടത്തിയെന്നാണ് ആക്ഷേപമുയരുന്നത്. സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ പദവിക്കായി അപേക്ഷിച്ചവരില്‍ ഏറ്റവും കുറവ് റിസര്‍ച്ച് സ്കോര്‍ പ്രിയ വര്‍ഗീസിനായിരുന്നു. എന്നാല്‍ അഭിമുഖം നടത്തിയപ്പോള്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചതും പ്രിയയ്ക്കാണ്. അഭിമുഖത്തിലെ ഉയര്‍ന്ന മാര്‍ക്കാണ് പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിക്കാന്‍ കാരണമായത്. ഗവേഷണത്തിന് 156 മാര്‍ക്ക് മാത്രമാണ് ഒന്നാം റാങ്ക് […]
തിരുവനന്തപുരം: മന്ത്രിമാർക്കെതിരായ സിപിഎം വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർക്ക് പരിചയക്കുറവുണ്ട്. എങ്കിലും മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷ. ഒന്നാം സർക്കാരും രണ്ടു വർഷമൊക്കെ എത്തിയപ്പോഴാണ് മികച്ച നിലയിലേക്ക് വന്നത്. പറയുന്നത് പോലുള്ള വലിയ പ്രശ്നമില്ല. എങ്കിലും പാർട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് വരണമെന്ന നിർദേശം ഉൾക്കൊള്ളുന്നതായി വിമർശനങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർ പെരുമാറ്റത്തിൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. ഓഫിസിലെത്തുന്ന ജനങ്ങളെ മടുപ്പിക്കുന്ന തരത്തിൽ പെരുമാറരുത്. ഓഫിസുകളുടെ പ്രവർത്തനത്തിൽ ശ്രദ്ധ […]
പാലക്കാട്: തകര്‍ന്ന റോഡിലെ ചെളിവെള്ളത്തില്‍ കുളിച്ച് യുവാവിന്റെ പ്രതിഷേധം. പട്ടാമ്പി നഗരത്തിലെ റോഡ് തകര്‍ച്ചയിലാണ് കരിമ്പുള്ളി സ്വദേശി ഷമ്മില്‍ റോഡിലെ കുഴിയില്‍ െകട്ടിനിന്ന വെള്ളത്തില്‍ കുളിച്ചത്. കുഴിയില്‍ വാഴ നട്ടും പ്രതിഷേധത്തിന്റെ വ്യാപ്തി കൂട്ടി. പാലക്കാട് – ഗുരുവായൂർ സംസ്ഥാന പാതയിലെ പട്ടാമ്പി ഭാഗത്തെ റോഡുകൾ മഴ കനത്തതോടെ പൂര്‍ണമായും തകര്‍ന്നു. വാടാനാംകുറുശ്ശി മുതൽ മേലെ പട്ടാമ്പി ജംക്ഷൻ വരെയുള്ള ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ടു. റോഡിലെ കുഴികൾ അടയ്ക്കണമെന്നും ജനങ്ങൾക്കുണ്ടാക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് […]