“കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നു. വ്യവാസായികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ധൈര്യപൂര്‍വം മുന്നോട്ടു വരുന്നു. ഇതില്‍ ഞാന്‍ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു”. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ വാക്കുകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കുക തന്നെ ചെയ്തു.
പ്രമുഖ വ്യവസായി എം.എ യൂസഫലി തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിനു സമീപം ബൈപ്പാസിനോടു ചേര്‍ന്നു നിര്‍മിച്ച വലിയ മാളിന്റെ ഉല്‍ഘാടന ചടങ്ങിലാണ് കോണ്‍ഗ്രസ് എം.പിയായ ശശി തരൂര്‍ സി.പി.എം മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ടു പ്രസ്താവന നടത്തിയത്.
ശശി തരൂര്‍ അങ്ങനെയാണ്. കേരളത്തിലെ ഒരു സാധാരണ രാഷ്ട്രീയക്കാരന്റെ കാഴ്ചപ്പാടല്ല അദ്ദേഹത്തിന്റേത്. കേരളത്തിന്റെ പൊതു രാഷ്ട്രീയത്തിലുള്ള കുത്തിത്തിരിപ്പുകളും പാരവെയ്പുകളുമൊന്നും തരൂരിനു വശമില്ല. ഐക്യരാഷ്ട്ര സഭയില്‍ പ്രവര്‍ത്തിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലും ശത്രുതകളിലുമൊക്കെ ഇടപെട്ട് ഉന്നതമായ ആഗോള രാഷ്ട്രീയത്തില്‍ പയറ്റിതെളിഞ്ഞ ശശി തരൂരിന്റെ രാഷ്ട്രീയ സംസ്കാരം ഒന്നു വേറെ തന്നെയാണ്.
അതുകൊണ്ടു തന്നെയാണ് സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍വേയുടെ കാര്യത്തിലും ശശി തരൂര്‍ സ്വന്തം തീരുമാനവുമായി വേറിട്ടു നിന്നത്. കെ. റെയിലിനെതിരെ യു.ഡി.എഫ് പ്രതിനിധി സംഘം കേന്ദ്ര സര്‍ക്കാരിനു നിവേദനം നല്കാന് പോയപ്പോള്‍ ശശി തരൂര്‍ വിട്ടുനിന്നു. ആ നിവേദനത്തില്‍ അദ്ദേഹം ഒപ്പിട്ടുമില്ല.കേരളത്തിലെ യു.ഡി.എഫ് എ.പിമാരുടെ സംഘമാവട്ടെ, റെയില്‍വേ മന്ത്രിയെ കണ്ട് കെ-റെയില്‍ പദ്ധതി നടപ്പിലാക്കരുതെന്നാവശ്യപ്പെടുകയും ചെയ്തു.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന മേഖലകളില്‍ കേരളം അത്യുജ്വലമായ നേട്ടങ്ങള്‍ നേടിയിരിക്കുന്നത് 1957 മുതല്‍ മാറി മാറി വന്ന സര്‍ക്കാരുകളുടെ തുടചര്‍ച്ചയായ പ്രവര്‍ത്തനം മൂലമാണ്.
ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അതിന്റേതായ ശൈലിയില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരും. അടുത്ത തെരഞ്ഞെടുപ്പില്‍ വരുന്ന പുതിയ സര്‍ക്കാര്‍ അതു പൂര്‍വാധികം ഭംഗിയോടെ തുടരുകയും ചെയ്യും. മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ സാധാരണ അടുത്ത സര്‍ക്കാര്‍ തടസപ്പെടുത്താറില്ല. അതുകൊണ്ടാണ് കേരളം ഇത്രകണ്ട് വളര്‍ന്നത്.
നാട് വ്യവസായ സൗഹൃദമാകുമ്പോള്‍ ചിലര്‍ക്കു ദ്രോഹ മനസ്ഥിതിയുണ്ടാകുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണു ചൂണ്ടിക്കാട്ടിയത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം ശക്തമായ നീക്കം തുടങ്ങിയ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഇതുപൊലൊരു ചടങ്ങില്‍ പ്രസംഗിക്കവെ കപട പരിസ്ഥിതി വാദികളെക്കുറിച്ചു പറഞ്ഞിരുന്നു. പരിസഥിതി വാദികളെന്ന പേരില്‍ ചിലര്‍ വന്‍ പദ്ധതികളെ അട്ടിമറിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
തിരുവനന്തപുരത്തു ടെക്നോപാര്‍ക്കില്‍ തുടങ്ങുന്ന ടോറസ് എന്ന അമേരിക്കന്‍ സ്ഥാപനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരിസ്ഥിതി വാദികള്‍ എന്നവകാശപ്പെട്ട ചിലര്‍ വലിയ തടസങ്ങള്‍ ഉണ്ടാക്കിയതാണ്. ഗ്രീന്‍ ട്രൈബ്യൂണലിലും സുപ്രീം കോടതിയിലുമൊക്കെ കേസുമായി പോയെങ്കിലും ഒരിടത്തുനിന്നും അവര്‍ക്കനുകൂലമായ വിധി കിട്ടിയില്ലെന്ന കാര്യം ഓര്‍ക്കണം.
കേസ് മൂലം 2000 കോടിയിലേറെ രൂപാ മുതല്‍ മുടക്കുള്ള വന്‍ പദ്ധതി മാസങ്ങളോളം വൈകി. 25000 -ലധികം പേര്‍ക്കു ഉയര്‍ന്ന ജോലി കിട്ടുമായിരുന്നതു താമസിച്ചു. ഇതു കേരളത്തിന്റെ പൊതുവായൊരു പ്രശ്നമാണെന്നുതന്നെയാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. അതിനു പിന്തുണയുമായി ശശി തരൂര്‍ അതേ വേദിയില്‍ പ്രസംഗിക്കുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സില്‍വര്‍ ലൈന്‍ പദ്ധതിയെ കാണുന്നത് പിണറായി വിജയനെതിരെ ആഞ്ഞടിക്കാനുള്ള വടിയായിട്ടാണ്. പദ്ധതിക്കെതിരെ കേന്ദ്രത്തെ സമീപിച്ച പ്രതിപക്ഷ നേതാക്കളോടൊപ്പം കൂടാന്‍ ശശി തരൂര്‍ കൂട്ടാക്കിയിരുന്നുമില്ല. ഇപ്പോഴിതാ തിരുവനന്തപുരത്ത് എം.എ യൂസഫ് അലിയുടെ മാള്‍ ഉല്‍ഘാടനം ചെയ്യുന്ന വേദിയില്‍ മുഖ്യമന്ത്രിക്കനുകൂലമായി നിലപാടുറപ്പിച്ച് ശശി തരൂര്‍ ശ്രദ്ധേയനാകുന്നു.
കെ. സുധാകരനും വി.ഡി സതീശനും പറയുന്നത് സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ നന്ദിഗ്രാം ആക്കുമെന്നാണ്. പ്രതിപക്ഷം കടുത്ത സമര പരിപാടികള്‍ക്കു രൂപം കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് ശശി തരൂര്‍ വ്യത്യസ്ത നിലപാടുമായി രംഗത്തു വരുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായിരിക്കെ ശശി തരൂര്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്നത് രാഷ്ട്രീയമായി ശെരിയല്ല എന്ന വസ്തുത നിലനില്ക്കുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനകത്ത് ശശി തരൂരിനെതിരായ നീക്കങ്ങള്‍ക്ക് ആക്കം വര്‍ധിച്ചിരിക്കുന്നു.
ഒരു കാര്യം ഓര്‍ക്കണം. ബുദ്ധിപൂര്‍വം രാഷ്ട്രീയം കളിക്കുന്ന ആളാണ് ശശി തരൂര്‍. ജനങ്ങളുടെ മനസറിഞ്ഞ് നിലപാട് ഉറപ്പിക്കാന്‍ ശ്രദ്ധിക്കുന്ന നേതാവും. നേരത്തേ തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിലായാലും ഇപ്പോള്‍ പിണറായിയെ പുകഴ്ത്തുന്ന കാര്യത്തിലായാലും ശശി തരൂര്‍ ഒരു നിലപാടെടുക്കുന്നത് കാര്യങ്ങള്‍ ശരിക്ക് പഠിച്ച ശേഷമാണ്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനും എതിരായ നിലപാടിലാണ് തരൂര്‍. ഹൈക്കമാന്റിനെതിരെ ഗുലാം നബി ആസാദിനെ പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ രൂപീകരിച്ച ഗ്രൂപ്പ് 23 -യില്‍ പ്രമുഖനാണ് ശശി തരൂര്‍. സംഘം ഇപ്പോഴും ഹൈക്കമാന്റിനോടു പുറം തിരിഞ്ഞു നില്ക്കുന്നു. എന്താണ് ശശി തരൂരിന്റെ മനസിലെ കണക്കുകൂട്ടല്‍ ?
ജയ്പ്പൂരില്‍ വന്‍ കോണ്‍ഗ്രസ് റാലി നടന്നു. നേതൃത്വം കൊടുത്തത് സോണിയാ ഗാന്ധിയും രണ്ടു മക്കളം.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. സ്ഥാനപതി സിബി ജോര്‍ജ് നേതൃത്വം നല്കി. അടുത്ത ഓപ്പണ്‍ ഹൗസ് മെയ് 25ന് രാവിലെ 11ന് നടക്കും. ബിഎല്‍എസ് പാസ്പോര്‍ട്ട് ഔട്ട്സോഴ്സിംഗ് സെന്ററില്‍ വച്ചാണ് ഇത് നടത്തുന്നത്. കുവൈറ്റിലെ എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാം.
കോഴിക്കോട്: കൂളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി കിഫ്ബി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം. ഗര്‍ഡറുകള്‍ തകര്‍ന്നുവീഴാന്‍ കാരണം ഹൈഡ്രോളിക് ജാക്കികളുടെ യന്ത്രത്തകരാറാണെന്നും ഗര്‍ഡറുകള്‍ ഉറപ്പുള്ളതാണെന്നും കിഫ്ബി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ്: കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം അസംബ്ലി നിയോജകമണ്ഡലത്തിൽ ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള കൂളിമാട് പാലത്തിന്റെ നിർമാണവേളയിൽ ഗർഡറുകൾ വീണുണ്ടായ അപകടത്തിന്റെ കാരണങ്ങൾ വിശദമാക്കാനാണ് ഈ കുറിപ്പ്. നിർമാണത്തിൽ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടം എന്നാണ് പ്രാഥമികകാന്വേഷണത്തിൽ മനസിലായിട്ടുള്ളത്. […]
തൃശൂര്‍: ബോബി ചെമ്മണ്ണൂര്‍ വേഷം മാറിയ തൃശൂര്‍ പൂരത്തിന് പോയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ മേക്കോവര്‍ വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഒപ്പം, താന്‍ വേഷം മാറിയതിന്റെ ലക്ഷ്യവും അദ്ദേഹം പങ്കുവച്ചു. താന്‍ സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് തൃശൂര്‍ പൂരത്തിന് രാവിലെ ആറു മണിക്ക് വീട്ടില്‍ നിന്നിറങ്ങുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പഴയതുപോലെ പുറത്തിറങ്ങുമ്പോള്‍ സ്വാതന്ത്ര്യത്തോടെ പലതും ചെയ്യാന്‍ പറ്റുന്നില്ല. ആരും ശ്രദ്ധിക്കാതെ പഴയതുപോലെ പൂരം ആസ്വദിക്കുന്നതിനാണ് […]
കൊച്ചി: നവി ടെക്നോളജീസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ നവി ഫിന്‍സെര്‍വ് ലിമിറ്റഡിന്റെ ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം (എന്‍സിഡി) വഴി 600 കോടി രൂപ സ്വരൂപിക്കും. മുന്നൂറു കോടി രൂപയുടെ അധിക സബ്സിക്രിപ്ഷന് ഉള്‍പ്പെടെയാണിത്. ഇഷ്യു മേയ് 23-ന് ആരംഭിച്ച് ജൂണ്‍ പത്തിന് അവസാനിക്കും. ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡിന്റെ എ സ്റ്റേബിള്‍ റേറ്റിംഗ് ഉള്ള കടപ്പത്രത്തിന് 9.80 ശതമാനം വരെ വരുമാനം ലഭിക്കും. 18 മാസം, 27 മാസം കാലാവധിയില്‍ നിക്ഷേപം നടത്തുവാന്‍ അവസരമുണ്ട്. […]
കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ഓഹരിയുടെ ഇഷ്യു നിരക്കായ 949 രൂപയില്‍ 8.11 ശതമാനം ഡിസ്കൗണ്ടോടെ 872 രൂപ നിരക്കിലാണ് എന്‍എസ്ഇയില്‍ എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്തത്. 8.62 ശതമാനം ഡിസ്കൗണ്ടോടെ 867.20 രൂപ നിരക്കില്‍ ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ആദ്യ ദിവസം ബിഎസ്ഇയില്‍ ഓഹരി വില 875.45 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇയില്‍ 875.25 രൂപ നിരക്കിലും ക്ലോസ് ചെയ്തു. […]
ജിദ്ദ: വിശുദ്ധ ഖുർആനെഴുത്ത് കലയിൽ രാജ്യാന്തര മത്സരം വരുന്നു. അറബിക് കാലിഗ്രഫിക് രീതിയിലെ നൂതന എഴുത്ത് കലയിലൂടെ വിശുദ്ധ ഗ്രന്ഥം (മുസ്ഹഫ്) അവതരിപ്പിക്കാൻ ഈ രംഗത്ത് ചാതുര്യമുള്ളവർക്ക് അവസരം നൽകുകയാണ് സൗദി അറേബ്യ ഈ മത്സരത്തിലൂടെയെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി. വിശുദ്ധ ഗ്രന്ഥം അവതരിച്ച നാട്ടിൽ അതിനെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു ലോകോത്തര സംഭവം കൂടിയാകും സൗദി അറേബ്യ സംഘടിപ്പിക്കുന്ന ഖുർആനെഴുത്ത് മത്സരം. അടുത്ത വർഷം ഫെബ്രുവരി (ശഅബാൻ) യിലായിരിക്കും മത്സരം. സൗദി രാഷ്ട്ര സ്ഥാപകൻ “കിംഗ് […]
കുവൈറ്റ്സിറ്റി : ഫുട്ബോൾ ലോകകപ്പിന് സ്വാഗതമേകി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബുഹലിഫ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മേളയിൽ മംഗഫ് ഡി യൂണിറ്റ് ജേതാക്കളായി. വാശിയേറിയ ഫൈനൽ മൽസരത്തിൽ മംഗഫ് യൂണിറ്റ് ടീമിനെ പരാജയപെടുത്തിയാണ് മംഗഫ് ഡി യൂണിറ്റ് ജേതാക്കളായത്. അബുഹലിഫ അറബിക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച മേളയിൽ വിവിധ മേഖലയിലെ യൂണിറ്റുകളെ പ്രതിനിധീകരിച്ചു കൊണ്ട് 32 ടീമുകൾ മാറ്റുരച്ചു. മംഗഫ് ടീമിലെ നഫീൽ മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. […]
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് റണ്‍സിന് തോല്പിച്ചു. ഇതോടെ ലഖ്നൗ പ്ലേ ഓഫില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത പുറത്തായി. ആദ്യം ബാറ്റു ചെയ്ത ലഖ്നൗ 20 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 210 റണ്‍സെടുത്തു. ക്വിന്റോണ്‍ ഡി കോക്ക് (70 പന്തില്‍ 140), കെ.എല്‍. രാഹുല്‍ (51 പന്തില്‍ 68) എന്നിവരുടെ പ്രകടനമാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്. 29 പന്തില്‍ 50 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് […]
കൊന്നത്തടി∙ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ നടത്താന്‍ പണമില്ലാതെ സുമനസുകളുടെ സഹായം തേടുകയാണ് കൊന്നത്തടി മുള്ളേരിക്കുടി ധന്യാഭവനില്‍ തങ്കമ്മ എന്ന വീട്ടമ്മ. കൂലിപണിക്കു പോയി കുടുംബം പുലര്‍ത്തിയിരുന്ന തങ്കമ്മ 2016 മുതല്‍ കടുത്ത നടുവേദനയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞാണ് തങ്കമ്മക്ക് നട്ടെല്ലില്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തുടങ്ങി. നട്ടെല്ല് പൊടിഞ്ഞു പോകുന്ന രോഗാവസ്ഥയാണ് തങ്കമ്മയ്ക്കെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മകന്റെ പേരിലുള്ള വീടും സ്ഥലവും […]