ഇടതു സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതില്‍ ബാഹ്യ സമ്മര്‍ദം; സ്ഥാനാര്‍ഥിയുടെ പത്രസമ്മേളനത്തില്‍ ഒരു പുരോഹിതന്‍ എങ്ങനെ വന്നു ? ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥി… ഇടതു മുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരെ പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഉയര്‍ന്നപ്പോള്‍ ഇടതുപക്ഷ നേതാക്കള്‍ വെറുതേ മിണ്ടാതിരുന്നു. പറയുന്നേടത്തോളം പറയട്ടെ എന്ന മട്ടില്‍. അവസാനം മന്ത്രി പി. രാജീവിന്‍റെ പ്രസ്താവന: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭയെ അനാവശ്യമായി വലിച്ചിഴച്ച് അവഹേളിക്കാനാണ് പ്രതിപക്ഷ ശ്രമം.
ഇടതുപക്ഷം കാത്തിരുന്നത് അതാണ്. സഭയുടെ സഭയുടെ പേരു വരണമെന്നു തന്നെ. ചില പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തോലിക്കാ സഭയുടെ പേരു പറയാതെ വയ്യെന്നായി. രമേശ് ചെന്നിത്തലയെപ്പോലെ പരിചയമുള്ള രാഷ്ട്രീയ നേതാക്കള്‍ വളരെ സൂക്ഷിച്ചു തന്നെ പ്രതികരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു.
ആരെന്തൊക്കെ പറഞ്ഞാലും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭ തന്നെ കേന്ദ്ര ബിന്ദു. അല്ലെങ്കില്‍ പിന്നെ സി.പി.എം കത്തോലിക്കാ സഭയുടെ പ്രമുഖ സ്ഥാപനമായ എറണാകുളം ലിസി ആശുപത്രിയുടെ ശസ്ത്രക്രിയാ മുറിയില്‍ നിന്ന് ഡോ. ജോ ജോസഫിനെ അന്വേഷിച്ചു തപ്പിയെടുത്തു കൊണ്ടുവന്നതെന്തിന് ?
അതെ. സി.പി.എം തൃക്കാക്കരയില്‍ വലിയൊരു പരീക്ഷണത്തിലാണ്. ഇവിടെ 54 ശതമാനം വരും ക്രിസ്ത്യന്‍ വോട്ടുകള്‍. ഇതില്‍ 28 ശതമാനവും സിറിയന്‍ കത്തോലിക്കാ സമുദായക്കാരാണ്. ലത്തീന്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സമുദായക്കാര്‍ ബാക്കി.
സി.പി.എമ്മിനും ഇടതു പക്ഷത്തിനും അങ്ങനെയങ്ങു വഴങ്ങാന്‍ കൂട്ടാക്കിയിട്ടില്ലാത്ത ജില്ലയാണ് എറണാകുളം. ജില്ലയുടെ ഹൃദയം തന്നെയാണ് തൃക്കാക്കര. ഐ.ടി ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അധ്യാപകരുമൊക്കെയുള്‍പ്പെടുന്ന ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ താമസിക്കുന്ന പ്രദേശം. ഇവിടേയ്ക്കാണ് സി.പി.എം ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധനായ ജോ ജോസഫിനെ അവതരിപ്പിക്കുന്നത്.
പക്ഷെ എപ്പോഴും കോണ്‍ഗ്രസിനോടൊപ്പം നിന്നിട്ടുള്ള തൃക്കാക്കര ഉമാ തോമസിനെ കൈവിടുമോ എന്നതാണു ചോദ്യം. കോണ്‍ഗ്രസ് നേതൃത്വത്തിന് സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നില്ല. പാര്‍ട്ടി അണികളെയും ഇടഞ്ഞു നിന്ന നേതാക്കളെയും ഒറ്റച്ചരടില്‍ കൊണ്ടുവരാനും നേതൃത്വത്തിനു കഴിഞ്ഞിരിക്കുന്നു. എറണാകുളം ജില്ലക്കാരന്‍ തന്നെയായ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്നത്.
സമുദായ പ്രശ്നം മാത്രമല്ല ഈ ഉപതെരഞ്ഞെടുപ്പിലെ വിഷയം. കെ-റെയില്‍ വിഷയത്തിലൂടെ വികസന രാഷ്ട്രീയം മുന്നോട്ടു കൊണ്ടുവരാന്‍ ഇടതുപക്ഷം ശ്രമിക്കുമ്പോള്‍ കെ-റെയിലിന്‍റെ പേരില്‍ വോട്ടു ചോദിക്കാന്‍ ധൈര്യമുണ്ടോ എന്ന് പ്രതിപക്ഷത്തിന്‍റെ മറുചോദ്യം.
അതിനിടയിലാണ് സമുദായ പ്രശ്നം സംസാര വിഷയമാകുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ആഞ്ഞടിച്ച ശബരിമല വിഷയം കത്തിപ്പടര്‍ന്നപ്പോള്‍ യു.ഡി.എഫിനു കിട്ടിയത് 20 -ല്‍ 19 സീറ്റ്. വിഷയം ആളിക്കത്തിച്ച ബി.ജെ.പിക്കു കിട്ടിയത് ദയനീയ പരാജയം.
ഇപ്പോള്‍ ക്രിസ്ത്യന്‍-മുസ്ലിം അകല്‍ച്ച കടുപ്പിക്കാന്‍ ബി.ജെ.പി പെടാപ്പാടു പെടുന്നു. കരളത്തില്‍ ക്രിസ്ത്യന്‍ സമുദായത്തിന്‍റെ പിന്തുണ കൊണ്ടേ ഇനി രക്ഷപ്പെടാനാവൂ എന്ന് പി.ജെ.പി നേതാക്കളും കരുതുന്നു. പക്ഷെ പാര്‍ട്ടി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന് ഇതൊന്നും യാതൊരു വിധ പ്രതീക്ഷയും നല്‍കുന്നതുമില്ല.
ആം ആദ്മി പാര്‍ട്ടിയും ട്വന്‍റി-ട്വന്‍റിയും മത്സരിക്കുമെന്നു സംസാരമുണ്ടായിരുന്നുവെങ്കിലും അവരും ഇല്ലെന്നായിരിക്കുന്നു. അപ്പോള്‍ പിന്നെ മത്സരം ഉമാ തോമസും ജോ ജോസഫും തമ്മില്‍ തന്നെ.
ശബരിമല വിഷയം മാത്രമല്ല 2014 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ സഹായിച്ചത്. രാഹുല്‍ ഗാന്ധിയാകും അടുത്ത പ്രധാനമന്ത്രി എന്ന ചിന്ത ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫ് പെട്ടിയിലേയ്ക്കൊഴുകാന്‍ വഴിയൊരുക്കി. പക്ഷെ 2014 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ നേട്ടം കൊയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയും നേടി.
ഇത്തവണ ന്യൂനപക്ഷ വോട്ട് എങ്ങോട്ടു തിരിയും ? എറണാകുളം ജില്ലയിലെ പരമ്പരാഗത വോട്ടിങ്ങ് രീതി ഇത്തവണയും തുടരുമോ ? ഒരു ‘കത്തോലിക്കാ ഫാക്ടര്‍’ ഇവിടെ നിര്‍ണായകമാകുമോ ?
പ്രചാരണം കടുത്തു തുടങ്ങിയിരിക്കുന്നു…
-ചീഫ് എഡിറ്റര്‍
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന പത്തനംതിട്ട ജില്ലാ സംഗമം എക്സിക്യൂട്ടിവ് അംഗവും, ആദ്യകാല മെമ്പറും, വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിരുന്ന സാബുമോൻ പന്തളത്തിന് പിജെഎസ്സ് യാത്രയപ്പ് നല്‍കി. കഴിഞ്ഞ മുപ്പത്തി മൂന്ന് വര്‍ഷക്കാലമായി ജിദ്ദയില്‍ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. പ്രസിഡന്റ് ജോസ്‌ഫ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ അലി തേക്കുതോട്, സന്തോഷ് ജി.നായര്‍, അയൂബ് പന്തളം, ഷറഫ് പത്തനംതിട്ട, മനോജ് മാത്യു അടൂര്‍, വിലാസ് കുറുപ്പ്, വർഗീസ് ഡാനിയൽ, നൌഷാദ് അടൂര്‍, സന്തോഷ് […]
അബുദാബി: 2025ൽ നടക്കുന്ന ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) വേൾഡ് കൺസർവേഷൻ കോൺഗ്രസിന് അബുദാബി വേദിയാകും. അബുദാബി എൻവിറോണ്മെന്റ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള പൊതുനയങ്ങൾ രൂപീകരിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായാണ് വേൾഡ് കൺസർവേഷൻ കോൺഗ്രസ്. സമ്മേളനത്തിന് രണ്ട് വർഷം മുമ്പാണ് വേൾഡ് കൺസർവേഷൻ കോൺഗ്രസ് നടക്കുന്ന വേദി തിരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിക്കുന്നത്. നിരവധി രാജ്യങ്ങളുമായി മത്സരിച്ചാണ് യുഎഇ ലോകത്തെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ സമ്മേളനം സംഘടിപ്പിക്കാനുള്ള അവസരം […]
മേപ്പാടി: വയനാട്ടിൽ അംഗൻവാടി ടീച്ചറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി അട്ടമലയിലെ ജലജാ കൃഷ്ണയെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജലജയും അംഗൻവാടിയിലെ സഹപ്രവർത്തകയും തമ്മിലുണ്ടായ തർക്കങ്ങളെ തുടർന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം.
കുവൈറ്റ് സിറ്റി: പ്രമുഖ റിട്ടൈൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിൻ്റെ 34-ാം മത് ശാഖ നാസർ അൽ ബദർ സ്ട്രീറ്റിൽ സാൽമിയ ബ്ലോക്ക് 12ൽ പ്രവർത്തനം ആരംഭിക്കുന്നു. നാളെ വൈകുന്നേരം ആരംഭിക്കുന്ന ഷോപ്പിൽ ഫ്രഷ് നിത്യോപയോഗ സാധനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പഴം, പച്ചക്കറികൾ തുടങ്ങിയ ഉത്പ്പന്നങ്ങൾക്ക് വമ്പിച്ച വിലിക്കിഴിവാണ് സ്ഥാപനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
അബുദാബി: അപകടം നടക്കുന്നത് കണ്ടാൽ വാഹനം വേഗത കുറച്ച് എത്തിനോക്കുന്ന പ്രവണത തടയുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. അടിയന്തര വാഹനങ്ങൾക്ക് വഴിയൊരുക്കാതെ തടസമുണ്ടാക്കുന്നവരിൽ നിന്ന് 1000 ദിർഹം പിഴ ഈടാക്കും. അപകട സ്ഥലങ്ങളിൽ ഒത്തുകൂടുന്നവർ ഗതാഗത തടസം സൃഷ്ടിക്കുന്നത് തടയാനാണ് നിയമം കർശനമാക്കുന്നതെന്ന് അബുദാബി പൊലീസ് പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് കാണാൻ വാഹനത്തിന്‍റെ വേഗം കുറയ്ക്കുമ്പോൾ മറ്റ് എമർജൻസി വാഹനങ്ങളുടെ യാത്രയും തടസ്സപ്പെടുന്നുണ്ട്. മാത്രമല്ല ഇത് പലപ്പോഴും കൂടുതൽ അപകടങ്ങളിലേക്ക് നയിക്കുന്നു. ചില ഡ്രൈവർമാർ അപകട […]
ജിദ്ദ: കേന്ദ്രഹജ്ജ് കമ്മിറ്റിയിലും സ്വകാര്യ സംഘങ്ങളിലുമായി കേരളത്തിൽ നിന്നുള്ളവരുടെ ഹജ്ജിനുള്ള വരവ് ശക്തിപ്പെട്ടു കൊണ്ടിരിക്കേ മലയാളികളായ നേതാക്കളും മക്കയിൽ എത്തി കൊണ്ടിരിക്കുകയാണ്. ഹജ്ജിൽ പങ്കെടുക്കാനായി ജിദ്ദാ ഹജ്ജ് ടെർമിനലിൽ എത്തിയ മുസ് ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർക്ക് വിമാന താവളത്തിൽ വെച്ച് ഊഷ്‌മളമായ വരവേൽപ്പ് ലഭിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വൈസ് […]
ഒഡീഷ ട്രെയിൻ ദുരന്തം വിതച്ച് ദിവസങ്ങൾക്ക് ശേഷം കർണാടകയിൽ റെയിൽവേ ട്രാക്കിൽ കല്ലിടുന്നതിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിടികൂടി. 275 പേർ കൊല്ലപ്പെടുകയും 1,200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭയാനകമായ ഒഡീഷ ട്രെയിൻ അപകടത്തിന് ദിവസങ്ങൾക്ക് ശേഷം, കർണാടകയിലെ റെയിൽവേ ട്രാക്കിൽ ഒരു കുട്ടിയുടെ കല്ല് ഇടുന്ന വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായിരിക്കുന്നത്. അരുൺ പുദൂർ എന്ന ട്വിറ്റർ ഉപയോക്താവ് പങ്കിട്ട വീഡിയോയിൽ, റെയിൽവേ ട്രാക്കിൽ നിരവധി വലിയ കല്ലുകൾ സ്ഥാപിച്ചതിന് പ്രായപൂർത്തിയാകാത്ത കുട്ടിയെ അധികൃതരായ രണ്ടുപേർ […]
അബുദാബി: എമിറേറ്റിലെ ഇലക്ട്രിക് കാറുകളുടെ പരിശോധനകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി അബുദാബി പോലീസ്. ലൈസൻസ് ആവശ്യങ്ങൾക്കായി ഇലക്ട്രിക് കാറുകൾ പരിശോധിക്കുന്നതിന് വേണ്ടി രണ്ട് വാഹന പരിശോധനാ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ADNOC ഡിസ്ട്രിബൂഷൻ കമ്പനിയുമായി സഹകരിച്ചാണ് സൗകര്യങ്ങൾ ഒരുക്കിയത്. ADNOC വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റർ, മുറൂർ ഏരിയ, അൽ ഐൻ, അൽ ബതീനിലെ വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റ എന്നിവിടങ്ങളിലാണ് ഇലക്ട്രിക് കാറുകൾക്കായുള്ള പ്രത്യേക വരികൾ ഏർപ്പെടുത്തിയത്. ഇനിമുതൽ ഇലക്ട്രിക് കാർ ഉടമകൾക്ക് ഈ പ്രത്യേക വരികൾ […]
കൊച്ചി: അദാനി ഫൗണ്ടേഷൻ വിഴിഞ്ഞത്ത് ആരംഭിച്ച കമ്മ്യൂണിറ്റി വോളണ്ടിയർ പ്ലാറ്റ്‌ഫോമിലൂടെ ഈ വർഷം ആയിരം ദരിദ്രരെ സർക്കാർ പദ്ധതികളുമായി ബന്ധിപ്പിക്കും. ഇതിനായി 46 വനിതാ വോളണ്ടിയർമാർക്ക് ഫൗണ്ടേഷൻ പരിശീലനം നല്‍കും. സാമൂഹ്യ പരിഗണനയുടെയും പൊതുതാൽപര്യത്തിന്‍റെയും ഇടപെടലുകളിലൂടെ വിഴിഞ്ഞത്ത് വ്യത്യസ്തമായ ഒരു മാതൃകയാണ് അദാനി ഫൗണ്ടേഷൻ അവതരിപ്പിക്കുന്നത്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ കോവിഡ് മഹാമാരി കാലത്താണ് വിഴിഞ്ഞത്ത് കമ്മ്യൂണിറ്റി വോളണ്ടിയർ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം സാങ്കേതികവിദ്യയിലൂടെ സർക്കാരിനും ദരിദ്രർക്കും ഇടയിൽ ഒരു പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നു. അതുവഴി ആളുകൾക്ക് സർക്കാർ […]