02
Friday June 2023
Editorial

രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ വീണ്ടും ഒന്നിച്ചത് ബിജെപിക്കും നരേന്ദമോദിക്കും നൽകുന്ന സന്ദേശം  ചെറുതല്ല. മോദിക്കെതിരെ കൈകോർക്കാൻ എല്ലാവരും കൂടി തീരുമാനിച്ചാൽ രാജ്യത്തിന്റെ ചരിത്രം മറ്റൊന്നാകും. കോൺഗ്രസും ചരിത്രം വിലയിരുത്തണം – മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ  ജേക്കബ് ജോര്‍ജ്

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Thursday, May 25, 2023

അവസാനം ഒരിക്കല്‍ കൂടി ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യം. പുതിയ പാര്‍ലമെന്‍റിന്‍റെ ഉല്‍ഘാടന ചടങ്ങില്‍ നിന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ഈ പ്രതിപക്ഷ ഐക്യം. രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെതിരെ രൂപപ്പെട്ട പ്രതിപക്ഷ ഐക്യത്തിന്‍റെ ചുവടുപിടിച്ച് വീണ്ടും ഒരു ഐക്യനിര.

കോണ്‍ഗ്രസ്, സിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആത്മി പാര്‍ട്ടി, ശിവസേന (ഉദ്ധവ് താക്കറെ), സമാജ് വാദി പാര്‍ട്ടി, സിപിഎം, സിപിഐ, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കേരള കോണ്‍ഗ്രസ് എം, ആര്‍ജെഡി, എന്‍സിപി, മുസ്ലിം ലീഗ്, നാഷണല്‍ കോണ്‍ഫ്രന്‍സ്, ആർഎസ്‌പി, എംഡിഎംകെ എന്നീ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് ചടങ്ങു ബഹിഷ്കരിക്കുകയായിരുന്നു.


എല്ലാം കൂടി 19 പാര്‍ട്ടികള്‍. ചടങ്ങു ബഹിഷ്കരിച്ചുകൊണ്ട് ഒറ്റയ്ക്കൊറ്റയ്ക്കു നിലപാടെടുക്കാതെ ഒന്നിച്ചാലോചിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയാണു ചെയ്തത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിലേയ്ക്കു രാജ്യം നീങ്ങുമ്പോള്‍ ഈ നീക്കം വളരെ പ്രധാനം തന്നെയാണ്.


അസറുദീന്‍ ഒവൈസിയുടെ എഐഎംഐഎം, കെ ചന്ദ്രശേഖര റാവുവിന്‍റെ ബിആര്‍എസ് എന്നീ കക്ഷികള്‍ പ്രതിപക്ഷ ചേരിയില്‍ നിന്നു വിട്ടു നില്‍ക്കുന്നു. തെലുങ്കുദേശം സംസ്ഥാനത്ത് ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് ബിആര്‍എസിനു പ്രശ്നം.

അവിടെ കോണ്‍ഗ്രസാണ് മുഖ്യ എതിരാളി. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും എന്നതുപോലെയുള്ള ശത്രുതയാണ് ബിആര്‍എസും കോണ്‍ഗ്രസും തമ്മില്‍. കേന്ദ്രം ഭരിക്കുന്ന ബിജെപി ചന്ദ്രശേഖര റാവുവിനെയും മകള്‍ കെ കവിതയെയും വേണ്ടുവോളം ഉപദ്രവിക്കുന്നുണ്ടെങ്കിലും ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുകെട്ടിനു ബിആര്‍എസ് ഒരുക്കമല്ല.

തെലുഗുദേശം പാര്‍ട്ടി, ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, അകാലി ദള്‍, ബിജെഡി എന്നീ കക്ഷികള്‍ ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ തലത്തില്‍ എവിടെ നിലയുറപ്പിക്കുന്നു എന്നു വ്യക്തമാക്കുകയാണ് ഈ കക്ഷികള്‍.


രാഷ്ട്രപതിയും ലോക്സഭയും രാജ്യസഭയും ചേര്‍ന്നതാണ് പാര്‍ലമെന്‍റ് എന്ന് ഭരണഘടന വ്യക്താമാക്കുന്നുണ്ടെന്ന് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഉല്‍ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കി ഉല്‍ഘാടന കര്‍മം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിര്‍വഹിക്കുന്നതില്‍ പ്രസ്താവന പ്രതിഷേധം രേഖപ്പെടുത്തുന്നു.


മോദിയുടെ ഏകാധിപത്യ രീതികളോട് പ്രതിഷേധമുണ്ടായിരുന്നുവെങ്കിലും ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെയൊരു ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയതിനോടു യോജിക്കാനാവില്ലെന്നും പ്രസ്താവന എടുത്തു പറയുന്നു.

ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രതിപക്ഷാംഗങ്ങളെ അയോഗ്യരാക്കുന്ന ഭരണകര്‍ത്താക്കളുടെ ഭാഗത്തുനിന്നാണ് ഒരു പ്രധാന ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെത്തന്നെ ഒഴിവാക്കുന്ന നടപടിയുണ്ടായതെന്നും പ്രസ്താവനയില്‍ ആക്ഷേപിക്കുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍ കോണ്‍ഗ്രസിന്‍റെ ശത്രുവാണെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷത്തോടു ചേര്‍ന്നിരിക്കുകയാണിപ്പോള്‍. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും ഏറ്റവുമൊടുവില്‍ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ തോല്‍പ്പിച്ചാണ് ആം ആത്മി പാര്‍ട്ടി അധികാരത്തിലെത്തിയത്.

പക്ഷെ കേന്ദ്ര സര്‍ക്കാര്‍ ആം ആത്മി പാര്‍ട്ടി ഭരണത്തെ വല്ലാതെ ഞെരുക്കുകയാണിപ്പോള്‍. ഡല്‍ഹി ഗവണ്‍മെന്‍റിനനുകൂലമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി മറികടക്കാന്‍ അര്‍ദ്ധരാത്രി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡ‍ിനന്‍സ് പുറപ്പെടുവിച്ചത് ഏറ്റവും ഒടവിലത്തെ ഉദാഹരണം. കെജ്റിവാള്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം മനോജ് സിസോദിയ മാസങ്ങളായി ഇഡി കേസില്‍ ജയിലില്‍ കഴിയുകയാണ്.

തെലുങ്കു ദേശത്തും ഭരണകക്ഷിയായ ബിആര്‍എസ് കോണ്‍ഗ്രസിനെതിരാണ്. അവിടെ ചന്ദ്രശേര റാവുവിനു തലവേദനയായ വൈഎസ് ഷര്‍മിളയെ കൈയിലെടുക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തുടങ്ങുകയും ചെയ്തിരിക്കുന്നു.

മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ മകളും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈഎസ് ഷര്‍മിള തെലുങ്കുദേശത്ത് ചന്ദ്രശേഖര റാവുവിനെതിരെ കനത്ത പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്.


ഷര്‍മിളയെ കൂട്ടുപിടിച്ചാല്‍ തെലുങ്കു ദേശത്ത് വേരുറപ്പിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. ഷര്‍മിളയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചാല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം അപ്പാടേ ഷര്‍മിളയ്ക്കു നല്‍കാമെന്നാണ് പ്രിയങ്കയുടെ വാഗ്ദാനം. പക്ഷേ ഷര്‍മിള വഴങ്ങിയിട്ടില്ല.


വൈഎസ്ആറിന്‍റെ മരണത്തിനു ശേഷം അദ്ദേഹത്തിന്‍റെ ഭാര്യയും മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയെ കാണാനെത്തിയതാണ്. ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് രാഷ്ട്രീയം സംസാരിക്കാനായിരുന്നു ഈ യാത്ര. പക്ഷെ രണ്ടു പേരെയും കാണാന്‍ പോലും സോണിയാ ഗാന്ധി കൂട്ടാക്കിയില്ല.

ആന്ധ്രയിലെ കോണ്‍ഗ്രസ് നേതൃത്വം കിരണ്‍ റെഡ്ഡിയെ ഏല്‍പ്പിക്കുകയാണ് ഹൈക്കമാന്‍റ് ചെയ്തത്. കിരണ്‍ റെഡ്ഡി മുഖ്യമന്ത്രിയുമായി. പക്ഷെ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നു. പിതാവിന്‍റെ പേരില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ചു മത്സരിക്കാനിറങ്ങിയ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ഇന്നവിടെ മുഖ്യമന്ത്രി. കോണ്‍ഗ്രസ് എന്നേ ശിഥിലമായി കഴിഞ്ഞു.

ചരിത്രം ഓര്‍ത്തുകൊണ്ടു വേണം കോണ്‍ഗ്രസ് പുതിയ നീക്കം നടത്താന്‍. ലോക്സഭാ തെരഞ്ഞെടുപ്പ് അകലെയല്ല.

More News

മെക്‌സിക്കോ സിറ്റി: കോൾ സെന്റർ ജീവനക്കാരുടെ തിരോധാനത്തിൽ നിർണായക വഴിത്തിരിവ്. പടിഞ്ഞാറൻ മെക്‌സിക്കോ നഗരമായ ഗ്വാദലഹാരയിൽ കാണാതായ എട്ടുപേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ വനത്തിൽ കണ്ടെത്തി. പൊലീസ് നടത്തിയ തിരച്ചിലിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തത്. 45 ബാഗുകളാണ് അന്വേഷണസംഘം കാട്ടിൽനിന്ന് കണ്ടെത്തിയത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരാവശിഷ്ടങ്ങൾ ഇതിലുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇത് ആരുടെ മൃതദേഹങ്ങളാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ദുഷ്‌ക്കരമായ മേഖലയായതിനാൽ അടുത്ത ദിവസങ്ങളിലും തിരച്ചിൽ തുടരുമെന്നാണ് വിവരം. മെക്‌സിക്കോ സംസ്ഥാനമായ ഹലിസ്‌കോയിലെ സപോപൻ നഗരത്തിലാണ് കഴിഞ്ഞയാഴ്ച എട്ടുപേരെ […]

സാമ്പത്തിക ലാഭങ്ങൾക്കുവേണ്ടിയുള്ള വനനശീകരണം പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ നാശത്തിന് കാരണമാകും. ഇത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കും. ഭൂമിയിൽ നമുക്ക് ജീവിക്കാൻ മരങ്ങൾ ആവശ്യമാണ് എന്നത് ഏറെ പ്രാധാന്യത്തോടെ നാം ഓർമ്മിക്കേണ്ടതാണ്. മനുഷ്യർക്കും ജീവിതകാലം മുഴുവൻ ഉപയോഗപ്രദമാകുന്ന വലിയ അളവിലുള്ള ആവാസവ്യവസ്ഥാ വിഭവങ്ങൾ മരങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രകാശസംശ്ലേഷണ പ്രക്രിയയിലൂടെ നാം ശ്വസിക്കുന്ന ഓക്സിജൻ അവ നൽകുന്നു. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. വന-പരിസ്ഥിതി വ്യവസ്ഥകളുടെ രൂപീകരണത്തിലും ജൈവവൈവിധ്യ പരിപാലനത്തിലും മരങ്ങൾ വലിയ […]

ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയതുമൂലമാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഉയര്‍ത്തിപ്പിടിച്ച കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ അനുവദിച്ചിട്ടില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മടിയില്‍വരെ സാധാരക്കാരായ ആളുകള്‍ കയറിയിരുന്ന ചരിത്രമാണുള്ളത്. അടിസ്ഥാനവര്‍ഗത്തിന്റെ നേതാവായി അവകാശപ്പെടുന്ന പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണം. പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എന്നാല്‍, പ്രവാസികളിലെ ഏതാനും സമ്പന്നന്മാര്‍ […]

കൊല്ലം: ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പഞ്ചായത്ത് വകുപ്പിലെ എൽ.ഡി ക്ലർക്ക് പിടിയിൽ. കൊല്ലം കൊട്ടാരക്കര മാങ്കോട് മതിരതൂറ്റിക്കൽ ശ്രീകുലം വീട്ടിൽ ശ്രീനാഥ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് പൊലീസാണ് പ്രതിയെ പിടികൂടിയത്.2021 ഫെബ്രുവരിയിലാണ് ഇയാളുടെ ആദ്യ വിവാഹം നടന്നത്. ഈ വിവാഹബന്ധം നിലനിൽക്കവെ ചീരാണിക്കര സ്വദേശിനിയായ മറ്റൊരു യുവതിയെ കല്യാണം കഴിക്കാനായി ഇവരുടെ മാതാപിതാക്കളുമായി ആലോചിക്കുകയും 2022 മെയിൽ വിപുലമായ രീതിയിൽ 1400ഓളം പങ്കെടുത്ത ചടങ്ങിൽ […]

മുംബൈ : രാജ്യത്ത് ഏറെ വിവാദമുയര്‍ത്തിയ കേരള സ്‌റ്റോറിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍. വിവാദങ്ങള്‍ക്കിടയിലും ബോക്സ് ഓഫീസില്‍ ആരവമുയര്‍ത്തുന്ന കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനയുമായാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ ഷായാണ് രണ്ടാം ഭാഗത്തെക്കുറിച്ച് സൂചന നല്‍കിയത്. ഇസ്ലാം മതത്തിന്റെ പേരില്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു, തീവ്രവാദികള്‍ എങ്ങനെയാണ് പരിശീലനം നല്‍കുന്നത് എന്നിവ എടുത്തുകാണിച്ച് കേരള സ്റ്റോറി രണ്ടാം ഭാഗമാക്കാമെന്ന് സംവിധായകന്‍ […]

ഡല്‍ഹി: ആയാനഗര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റായി കെ.എസ് വര്‍ഗീസിനെയും സെക്രട്ടറിയായി സതീഷ് കുമാറിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി സന്തോഷ് കുമാര്‍ (വൈസ് പ്രസിഡന്‍റ്), സന്തോഷ് മാത്യു (ജോയിന്‍റ് സെക്രട്ടറി), വൈ. രാജന്‍ (ട്രഷറര്‍), പി.ഒ സോളമന്‍ (ഓഡിറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2023-24 അക്കാദമിക് കലണ്ടര്‍ പ്രകാരം ജൂണ്‍ 3 ഉള്‍പ്പെടെയുള്ള ശനിയാഴ്ചകള്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ ആർ വിക്രമൻ വിരമിച്ചു. ന്യൂ ഡൽഹി ലോധി കോളനി മെഹർ ചന്ദ് മാർക്കറ്റ് എഫ്-20 എംസിഡി സ്റ്റാഫ് ക്വാർട്ടേഴ്സിലെ താമസക്കാരനായ വിക്രമന്‍ അങ്കമാലി വട്ടപ്പറമ്പ് സ്വദേശിയാണ്.

ഭൂവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്‌സ്പ്രസും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിയില്‍ കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ നിരവധി ബോഗികള്‍ പാളം തെറ്റി.

error: Content is protected !!