മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഒക്ടോബർ 31 വരെ നീട്ടി

സംസ്ഥാനത്തെ സംഘര്‍ഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മെയ് നാലിന് മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിന് ശേഷം സെപ്റ്റംബര്‍ 23ന് സംസ്ഥാന സര്‍ക്കാര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചിരുന്നു.

New Update
Vv

സംസ്ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി മണിപ്പൂര്‍ സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം ഒക്ടോബര്‍ 31 രാത്രി 7.45 വരെ ഇന്റര്‍നെറ്റ് നിരോധനം നീട്ടിയിട്ടുണ്ട്. 

Advertisment

അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്റര്‍നെറ്റ് നിരോധനം നീട്ടിയത്.

സംസ്ഥാനത്തെ സംഘര്‍ഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മെയ് നാലിന് മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിന് ശേഷം സെപ്റ്റംബര്‍ 23ന് സംസ്ഥാന സര്‍ക്കാര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 26ന് വീണ്ടും നിരോധനം പ്രഖ്യാപിച്ചു. 

മണിപ്പൂര്‍ പോലീസ് മേധാവി പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം, സംസ്ഥാനത്ത് ഇപ്പോഴും സുരക്ഷാ സേനയുമായി പൊതുജനങ്ങള്‍ ഏറ്റുമുട്ടുകയും, ജനപ്രതിനിധികളുടെ വസതികളെ ആക്രമിക്കലും, പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധം നടത്തലും ഉള്‍പ്പെടെ വിവിധ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

മണിപ്പൂരിലെ ക്രമസമാധാന നിലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ചിത്രങ്ങളും വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ വീഡിയോ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയയെ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്നും ഈ അറിയിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇത്തരം നടപടികളും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും വഴി പൊതു, സ്വകാര്യ സ്വത്തിന് വെല്ലുവിളിയാവുക, പൊതു സ്വസ്ഥതയ്ക്കും സാമുദായിക സൗഹാര്‍ദ്ദത്തിനും വിള്ളല്‍ വീഴ്ത്തുക എന്നിങ്ങനെയുള്ള അപകട സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

manipur
Advertisment