Advertisment

കർണാടകയിൽ നിന്ന് കാവേരി ജലം ആവശ്യപ്പെട്ട് തമിഴ്‌നാട് കർഷകർ; റെയിൽവേ ട്രാക്ക് ഉപരോധിച്ചു

കേന്ദ്രസർക്കാർ കർണാടക സർക്കാരിനോട് വെള്ളം നൽകണമെന്ന് ആവശ്യപ്പെടണം. മേക്കേദാട്ടിൽ അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കരുതെന്നും പാണ്ഡ്യൻ കൂട്ടിച്ചേർത്തു

author-image
shafeek cm
New Update
kaveri strike.

അയൽ സംസ്ഥാനമായ കർണാടകയിൽ നിന്ന് കാവേരി നദീജലം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ കർഷകർ റെയിൽവേ ട്രാക്കുകൾ ഉപരോധിച്ചു. തിരുവാരൂർ ജില്ലയിൽ 80,000 ഏക്കറോളം വരുന്ന സ്ഥലത്ത് ഇതിനകം നെൽവിത്ത് വിതച്ച കർഷകർ, മേട്ടൂർ ജലസംഭരണിയിലെ ജലനിരപ്പ് അനുദിനം കുറയുന്നത് വിളകളെ അപകടത്തിലാക്കുന്നുവെന്നും പറഞ്ഞു.

Advertisment

തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം മേഖലകളിൽ നിന്നുള്ള പ്രതിഷേധക്കാരാണ് തിരുവാരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയത്. തമിഴ്‌നാട് കാവേരി ഫാർമേഴ്‌സ് ഓർഗനൈസേഷൻ നേതാവ് പിആർ പാണ്ഡ്യന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

15 ലക്ഷം ഏക്കർ സംബയും 16 ലക്ഷം ഏക്കർ കുറുവയും കൃഷി ചെയ്യുന്ന കർഷകർ സമരം ചെയ്യുന്നത് മോദി സർക്കാർ നോക്കി നിൽക്കുകയാണെന്ന് പി ആർ പാണ്ഡ്യൻ ആരോപിച്ചു. ഇത് അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി ഉത്തരവിനെതിരെ കർണാടക സർക്കാർ നിയമവിരുദ്ധമായി നിയമനിർമ്മാണം നടത്തുകയാണെന്നും പാണ്ഡ്യൻ പറഞ്ഞു.

“മോദി സർക്കാർ ഈ വിഷയത്തിൽ അപലപിക്കുന്നില്ല, തമിഴ്‌നാട് കർഷകരെ ശ്രദ്ധിക്കുന്നില്ല. കേന്ദ്രസർക്കാർ കർണാടക സർക്കാരിനോട് വെള്ളം നൽകണമെന്ന് ആവശ്യപ്പെടണം. മേക്കേദാട്ടിൽ അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കരുതെന്നും പാണ്ഡ്യൻ കൂട്ടിച്ചേർത്തു.

വെള്ളമില്ലാത്തതിനാൽ കൃഷി നശിച്ച കർഷകർക്ക് ഏക്കറിന് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലൂടെയും ഒഴുകുന്ന കാവേരി നദിയിൽ നിന്നുള്ള ജലം പങ്കിടുന്നത് സംബന്ധിച്ച് കർണാടകയും തമിഴ്‌നാടും തമ്മിൽ ഏറെക്കാലമായി തർക്കത്തിലാണ്.

അതേസമയം തമിഴ്‌നാടിന് 5,000 ക്യുസെക്‌സ് ജലം 15 ദിവസത്തേക്ക് കൂടി വിട്ടുനൽകണമെന്ന് കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി തിങ്കളാഴ്ച കർണാടകയോട് ആവശ്യപ്പെട്ടിരുന്നു.

chennai news
Advertisment