Advertisment

ക്രിക്കറ്റ് മോഹങ്ങളുമായി അഫ്ഗാനിസ്ഥാനില്‍ നിന്ന് ലണ്ടനിലേക്ക് കുടിയേറി; ഗ്രൗണ്ടില്‍ വച്ച് കുത്തേറ്റ പതിനെട്ടുകാരന് ദാരുണാന്ത്യം

New Update

publive-image

Advertisment

ലണ്ടന്‍: ക്രിക്കറ്റ് മോഹങ്ങളുമായി അഫ്ഗാനിസ്ഥാനില്‍ നിന്ന് ലണ്ടനിലേക്ക് കുടിയേറിയ പതിനെട്ടുകാരന്‍ ഗ്രൗണ്ടില്‍ കുത്തേറ്റു മരിച്ചു. ഹസ്‌റത് വാലി എന്ന അഫ്ഗാന്‍ അഭയാര്‍ത്ഥിയെയാണ് ട്വിക്കെന്‍ഹാമിലെ റഗ്ബി ഗ്രൗണ്ടില്‍ വച്ച് കൂട്ടുകാരന്‍ കുത്തികൊലപ്പെടുത്തിയത്.

വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. എന്തിനാണ് തന്നെ കുത്തിയത് എന്നാണ് ജീവന്‍ നഷ്ടപ്പെടുന്നതിന് മുമ്പ് ഹസ്‌റത് അവസാനമായി ചോദിച്ചത്. ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ഹസ്‌റതിന്റെ അധ്യാപകന്‍ സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹസ്‌റതിന്റെ കൊലപാതകത്തില്‍ പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

12-ാം വയസിലാണ് ഹസ്‌റത്ത് ഇരട്ടസഹോദരനോടൊപ്പം അഫ്ഗാന്‍ വിട്ടത്. തുടര്‍ന്ന് തുര്‍ക്കിയിലും, ബള്‍ഗേറിയയിലും, ഓസ്ട്രിയയിലുമെത്തി. 2017-ലാണ് ലണ്ടനിലെത്തിയത്.

Advertisment