അഞ്ച് വയസുകാരിയായ മകളെ ലൈംഗികമായി ഉപയോഗിക്കാന്‍ യുവാവിന് അനുമതി നല്‍കി അമ്മ ! പ്രതിഫലമായി പണം വാങ്ങി; ക്രൂരമായി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെട്ടു !

author-image
nidheesh kumar
New Update

publive-image

Advertisment

അഞ്ച് വയസുകാരിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് യുവാവിന് വിറ്റ കേസില്‍ അമ്മ അറസ്റ്റില്‍. പിഞ്ചുകുഞ്ഞുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 37 കാരനായ ജെറമി വില്യംസ് എന്നയാളില്‍ നിന്നാണ് കുട്ടിയുടെ അമ്മ പണം വാങ്ങിയത്. കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം വില്യംസ് കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

കുട്ടിയുടെ മരണത്തിനു ശേഷം നടന്ന അന്വേഷണത്തിലാണ് അമ്മ അറസ്റ്റിലായത്. കെല്ലി സിപ്പിള്‍ എന്ന 35കാരിയാണ് സ്വന്തം പെണ്‍കുഞ്ഞിനെ പണം വാങ്ങി വിറ്റത്.

37 കാരനായ ജെറമി വില്യംസ്, അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്യുന്നതിന് മുമ്പ് സിപ്പിള്‍ ഇയള്‍ക്ക് മകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുമതി നല്‍കിയിരുന്നുവെന്നും ഇതിന് പ്രതിഫലമായി പണം വാങ്ങിയിരുന്നുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.

കമാരി ഹോളണ്ട് എന്ന അഞ്ചു വയസ്സുകാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഡിസംബര്‍ 13-നാണ് കുട്ടിയെ കാണാതായതായി സിപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലെന്നായിരുന്നു മൊഴി. എന്നാല്‍ പിന്നീട് അലയിലെ ഫെനിക്‌സ് സിറ്റിയില്‍ പ്രതി വില്യംസ് താമസിച്ചിരുന്ന ആളൊഴിഞ്ഞ വീട്ടില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.

വില്യംസും സിപ്പിളും തമ്മില്‍ നേരത്തേതന്നെ ബന്ധമുണ്ടെന്ന് പോലീസ് ഡബ്ല്യുആര്‍ബിഎല്ലിനോട് പറഞ്ഞു. ഇതിനു മുന്‍പും ബാലപീഡനക്കേസില്‍ പ്രതിയായിട്ടുള്ള ഇയാള്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം തനിക്ക് കൊലപാതകത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് സിപ്പിള്‍ ആദ്യം പ്രതികരിച്ചത്.

'ഞാന്‍ ഒരു അമ്മയാണ്. എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല, അവള്‍ എന്റെ ജീവനായിരുന്നു. അവള്‍ക്കുവേണ്ടിയാണ് ഞാന്‍ ജീവിച്ചത്. അവള്‍ എന്റെ ഏക പെണ്‍കുട്ടിയായിരുന്നു. എനിക്ക് മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത് എന്നും സിപ്പിള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ 'അവള്‍ ഒരു രാക്ഷസിയാണെന്ന് സിപ്പിളിന്റെ അറസ്റ്റിന് ശേഷം കര്‍മാരിയുടെ പിതാവ് കോറി ഹോളണ്ട് പ്രതികരിച്ചു.

ഒരു യഥാര്‍ത്ഥ അമ്മ തന്റെ മക്കളെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ടി മരിക്കുകയും ചെയ്യും. എന്നാല്‍ ഇവള്‍ അങ്ങനെയല്ല. ഞങ്ങളുടെ മാലാഖ കാമാരിയെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. നീതി ലഭിക്കുന്നതു വരെ ഞങ്ങള്‍ നിയമപോരാട്ടം തുടരും. അവളെ കുറിച്ചും അവള്‍ അര്‍ഹിക്കുന്ന നീതിയെ കുറിച്ചും ഇനിയും ഏറെ വാര്‍ത്തകള്‍ പുറത്തുവരണമെന്നും അദ്ദേഹം പ്രതികരിച്ചു.

നിങ്ങളുടെ കുട്ടികള്‍ എവിടെയാണെന്നും അവര്‍ ആരുടെയടുക്കലാണെന്നും ദയവായി നിരീക്ഷിക്കുക എന്നതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളതെന്ന് കൊളംബസിന്റെ അസിസ്റ്റന്റ് പോലീസ് ചീഫ് ജോയ്സ് ഡെന്റ്-ഫിറ്റ്സ്പാട്രിക് പറഞ്ഞു.

Advertisment