/sathyam/media/post_attachments/Npu2m67ohhFjxMMJRaaX.jpg)
കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക്. റഷ്യന്‍ സേന ഏതു സമയവും കീവ് പിടിച്ചടക്കിയേക്കാമെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ വടക്ക്, വടക്കുകിഴക്കന്‍ മേഖലകളിലൂടെ റഷ്യന്‍ സേന കീവിലേക്ക് അടുക്കുകയാണെന്ന് യുക്രൈന്‍ സൈന്യം സ്ഥിരീകരിച്ചു.
കീവിൽ രാവിലെ രണ്ട് സ്ഫോടനങ്ങള്‍ നടന്നു. ബ്രോവറിയിലെ സൈനിക താവളത്തിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടായി. റോക്കറ്റ് ആക്രമണത്തില്‍ കീവില്‍ ഒരു പാര്‍പ്പിട സമുച്ചയം തകർന്നു.
അതേസമയം, യുക്രൈന്‍ ആയുധം താഴെവെച്ചാല്‍ ചര്‍ച്ചയാകാമെന്ന് റഷ്യ പറയുന്നു. യുക്രൈന്‍ ആയുധം താഴെ വെച്ച് കീഴടങ്ങണമെന്ന് വിദേശകാര്യമന്ത്രിസെര്‍ജി ലാവ്റോവ് പറഞ്ഞു. അതേസമയം റഷ്യയുടെ ആക്രമണങ്ങള്‍ക്ക് യുക്രൈന്‍ തിരിച്ചടി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.