/sathyam/media/post_attachments/q2e4DPfXR3OlJO09VZNv.jpg)
മോസ്‌കോ: യുക്രൈനില്‍ നടത്തുന്ന സൈനിക നടപടിയുടെ ലക്ഷ്യം നേടുകതന്നെ ചെയ്യുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. റഷ്യക്കാരും യുക്രെയ്ന്‍കാരും ഒരു ജനതയാണെന്ന എന്റെ വിശ്വാസം താൻ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും, കൊല്ലപ്പെട്ട റഷ്യൻ സൈനികർക്ക് വൻനഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിട്ടുണ്ടെന്നും പുടിന്‍ പറഞ്ഞു.
ബെലാറസ് അതിർത്തിയിൽ നടന്ന റഷ്യ–യുക്രെയ്ൻ രണ്ടാംവട്ട സമാധാന ചർച്ച പൂർത്തിയായി. റഷ്യ വെടിവെയ്പ് നിര്‍ത്തണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു. സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ വഴിയൊരുക്കാനും മൂന്നാംവട്ട ചർച്ച നടത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കായി പ്രത്യേകമേഖലകൾ ഉണ്ടാകും. അവിടെ സൈനിക നടപടികൾ ഒഴിവാക്കുകയോ നിർത്തിവയ്ക്കുകയോ ചെയ്യും. അതേസമയം, യുഎൻ രക്ഷാസമിതിയുടെ സ്ഥിരാംഗത്വത്തിൽ നിന്ന് റഷ്യയെ നീക്കണമെന്ന യുക്രൈനിന്റെ ആവശ്യത്തെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
അത്തരമൊരു നീക്കം അംഗീകരിക്കാനാകില്ല. ഇക്കാര്യമാവശ്യപ്പെട്ട് യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ നടത്തിയ പ്രസ്താവന അമേരിക്ക തള്ളിക്കളഞ്ഞു.