വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച് റഷ്യ; മരിയുപോളില്‍ ഷെല്ലാക്രമണം; ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ സാധിക്കുന്നില്ലെന്ന് യുക്രൈന്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: വെടിനിര്‍ത്തല്‍ പ്രഖ്യാപനം റഷ്യ ലംഘിച്ചതായി റിപ്പോര്‍ട്ട്. യുക്രൈന്‍ നഗരമായ മരിയുപോളില്‍ വന്‍തോതില്‍ ഷെല്ലാക്രമണം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Advertisment

ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാകുന്നില്ലെന്ന് യുക്രൈന്‍ ആരോപിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.

നേരത്തെ, റഷ്യയുടെ കടന്നുകയറ്റത്തിനെതിരെ പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആകാശത്തേക്ക് റഷ്യന്‍ സൈന്യം വെടിയുതിര്‍ത്തിരുന്നു. യുക്രൈനിലെ ഖേര്‍സണിലാണ് സംഭവം. നൂറുകണക്കിന് വരുന്ന പ്രദേശവാസികളെ പിരിച്ചുവിടാനാണ് റഷ്യന്‍ സൈനികര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

Advertisment