/sathyam/media/post_attachments/kLrKLlihLv09iOfChw1L.jpg)
ജനീവ: റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുള്ള അഭയാര്‍ത്ഥി പ്രവാഹം രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാർഥി പ്രശ്നമാണെന്ന് യു.എന്‍. റഷ്യൻ അധിനിവേശത്തെ തുടർന്ന് കഴിഞ്ഞ 10 ദിവസത്തിനിടെ യുക്രൈനിൽനിന്ന് അയൽരാജ്യങ്ങളിലേക്കു പലായനം ചെയ്തവരുടെ എണ്ണം 15 ലക്ഷം കടന്നുവെന്ന് യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി വ്യക്തമാക്കി.
പോളണ്ടിലെ അതിര്‍ത്തി സേനയുടെ കണക്കുകള്‍ പ്രകാരം, ശനിയാഴ്ച 1,29,000 ആളുകളാണ് അതിര്‍ത്തി കടന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഒരു ദിവസം അതിര്‍ത്തി കടക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ആകെ പോളണ്ട് അതിര്‍ത്തി കടന്നവരുടെ എണ്ണം 9,22,400 ആയി.
പോളണ്ടിനു പുറമേ അയൽരാജ്യങ്ങളായ ഹംഗറി, മോള്‍ഡോവ, റൊമേനിയ, സ്ലൊവാക്യ എന്നിവിടങ്ങളിലേക്കും യുക്രൈനിൽ നിന്ന് അഭയാർഥികൾ എത്തുന്നുണ്ട്. റഷ്യന്‍ സൈന്യം യുക്രൈന്റെ തലസ്ഥാനമായ കീവിന് നേരെ ആക്രമണം ശക്തമാക്കുന്നതിനാല്‍ അഭയാര്‍ത്ഥി പ്രവാഹം കൂടുതല്‍ ശക്തമാകുമെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.