പ്രതീക്ഷിച്ചതു പോലെ എളുപ്പമല്ല; യുക്രൈനിനെതിരെയുള്ള യുദ്ധം കടുപ്പമേറിയത്! പോരാട്ടത്തില്‍ പങ്കുചേരാന്‍ വോളണ്ടിയര്‍മാര്‍ക്കും അനുമതി നല്‍കി പുടിന്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

മോസ്‌കോ: യുക്രൈനെതിരെ പോരാടുന്നതിന് മിഡില്‍ ഈസ്റ്റില്‍ നിന്നും വിദേശത്തു നിന്നുമുള്ള വോളണ്ടിയര്‍മാരെ ചേര്‍ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അനുമതി നല്‍കി. മിഡിൽ ഈസ്റ്റിൽ 16,000 വോളണ്ടിയര്‍മാർ ഉണ്ടെന്ന് റഷ്യയുടെ സെക്യൂരിറ്റി കൗൺസിലിന്റെ യോഗത്തിൽ, പ്രതിരോധ മന്ത്രി സെർജി ഷോയിഗു പറഞ്ഞു.

അവർ കിഴക്കൻ യുക്രൈനിലെ ഡോൺബാസ് മേഖലയിൽ റഷ്യൻ പിന്തുണയുള്ള സേനയുമായി യുദ്ധം ചെയ്യാൻ തയ്യാറാണെന്നും ഷോയിഗു പറയുന്നു. പണത്തിനായി അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം എത്തുന്നവരെ സംഘര്‍ഷമേഖലയിലെത്താന്‍ സഹായിക്കുന്നുണ്ടെന്ന് പുടിന്‍ വ്യക്തമാക്കി.

യുക്രൈനിൽ റഷ്യൻ സൈന്യം പിടിച്ചെടുത്ത പാശ്ചാത്യ നിർമ്മിത ജാവലിൻ, സ്റ്റിംഗർ മിസൈലുകൾ ഡോൺബാസ് സേനയ്ക്ക് കൈമാറണമെന്നും ഷോയിഗു നിർദ്ദേശിച്ചു.

Advertisment