/sathyam/media/post_attachments/HUxtvl03YaymeRwPkowd.jpg)
യുക്രൈനെതിരെ തനിച്ച് പോരാട്ടം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ വെല്ലുവിളിച്ച് ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും മേധാവിയായ എലോണ്‍ മസ്‌ക് രംഗത്ത്. 'ഒറ്റ പോരാട്ടത്തിന് ഞാന്‍ വ്‌ളാദിമിര്‍ പുടിനെ വെല്ലുവിളിക്കുന്നു'', മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. ഈ പോരാട്ടത്തിന് താങ്കള്‍ സമ്മതിക്കുന്നുണ്ടോയെന്നും മസ്‌ക് പുടിനോട് ചോദിച്ചു.
കമ്പനിയുടെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വഴി മസ്‌ക് നേരത്തെ യുക്രൈനിന് ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകിയിരുന്നു. റഷ്യൻ അധിനിവേശത്തിനിടയിൽ രാജ്യത്തെ ഇന്റർനെറ്റ് ആക്സസ് നിലനിർത്താൻ സഹായിക്കണമെന്ന യുക്രൈനിയന്‍ ഉപപ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചായിരുന്നു ഈ നടപടി.
റഷ്യൻ അധിനിവേശം ആരംഭിച്ചതുമുതൽ യുക്രൈനിലെ ഇന്റർനെറ്റ് സേവനത്തിൽ കാര്യമായ തടസ്സങ്ങൾ ഉണ്ടായതായി വെബ് മോണിറ്ററിംഗ് ഗ്രൂപ്പ് നെറ്റ്ബ്ലോക്ക്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഘർഷ പ്രദേശങ്ങൾക്ക് സമീപമുള്ള ചില സ്റ്റാർലിങ്ക് ടെർമിനലുകൾ ഒരു സമയം മണിക്കൂറുകളോളം തടസ്സപ്പെട്ടതായി മസ്‌ക് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
എന്നിരുന്നാലും, റഷ്യൻ മാധ്യമങ്ങളെ സ്റ്റാർലിങ്ക് തടയില്ലെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു. "റഷ്യൻ വാർത്താ ഉറവിടങ്ങൾ തടയാൻ ചില സർക്കാരുകൾ (യുക്രൈനല്ല) സ്റ്റാർലിങ്കിനോട് പറഞ്ഞിട്ടുണ്ട്. തോക്കിൻ മുനയിൽ നിന്നല്ലാതെ ഞങ്ങൾ അങ്ങനെ ചെയ്യില്ല," എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്.