/sathyam/media/post_attachments/WaiXoVLQF2i0qEjQzrue.jpg)
മോസ്‌കോ: കിഴക്കൻ യുക്രൈനിലെ റഷ്യൻ അനുകൂലികളായ വിഘടനവാദികളുടെ ശക്തികേന്ദ്രമായ ഡൊനെറ്റ്‌സ്‌കിൽ യുക്രൈന്‍ സൈന്യം നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി റഷ്യ. ഡൊനെറ്റ്സ്കിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലേക്ക് ഉക്രെയ്നിന്റെ സൈന്യം ടോച്ച്ക-യു മിസൈൽ തൊടുത്തുവെന്ന് റഷ്യ ആരോപിച്ചു.
കുട്ടികളടക്കം 28 പേർക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ ബസ് സ്റ്റോപ്പിന് അരികിലും എടിഎം കൗണ്ടറിനു സമീപവുമുള്ള ആളുകളാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.