/sathyam/media/post_attachments/61W6E734ZQ5Dmmn7pT5s.jpg)
മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയ്ക്ക് 10,000 സൈനികരെ നഷ്ടപ്പെട്ടതായി റഷ്യന്‍ അനുകൂല മാധ്യമമായ കൊംസോമോൾസ്കായ പ്രാവ്ദ. സ്വന്തം വെബ്‌സൈറ്റിലാണ് കൊംസോമോൾസ്കായ പ്രാവ്ദ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, പിന്നാലെ ഇത് തിരുത്തി. സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ കണക്ക് കൊംസോമോൾസ്കായ പ്രാവ്ദ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ തിരുത്തല്‍ വരുത്തിയെങ്കിലും, കൊംസോമോൾസ്കായ പ്രാവ്ദ ആദ്യം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുക്രൈനിനെ അനുകൂലിക്കുന്ന ഒരു ജീവനക്കാരനാണ് ആദ്യം ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നാണ് കൊംസോമോൾസ്കായ പ്രാവ്ദയുടെ വാദം.