/sathyam/media/post_attachments/5ymYlo57sBweZ6PRFoN5.jpg)
മോസ്‌കോ: യുക്രൈനിലേക്ക് ഫെബ്രുവരി 24ന് റഷ്യൻ സേന അക്രമണം ആരംഭിച്ചപ്പോള്‍ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അതിനെ വിശേഷിപ്പിച്ചത് സൈനിക നടപടി എന്നു മാത്രമാണ്. എന്നാല്‍, മേയ് 9-ന് ചില 'നിര്‍ണായക' പ്രഖ്യാപനങ്ങള്‍ റഷ്യ നടത്തിയേക്കുമെന്നാണ് പാശ്ചാത്യ നിരീക്ഷകരുടെ വിലയിരുത്തല്‍.
മേയ് 9 -ന് ഒരുപക്ഷേ യുദ്ധപ്രഖ്യാപനം തന്നെ നടന്നേക്കുമെന്നാണ് അവര്‍ കണക്കുക്കൂട്ടുന്നത്. 1945 മേയ് 9 നാണ് രണ്ടാംലോക മഹായുദ്ധത്തിൽ നാത്‌സി ജർമനിക്കെതിരെ സോവിയറ്റ് യൂണിയൻ വിജയം നേടിയത്. അതുകൊണ്ട് തന്നെ മെയ് ഒമ്പതിന് പുടിന്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കാമെന്നാണ് പാശ്ചാത്യ നിരീക്ഷകരുടെ അനുമാനം.
എന്നാല്‍, പൂർണ തോതിലുള്ള യുദ്ധപ്രഖ്യാപനം പുടിനെ സംബന്ധിച്ച് അത്ര എളുപ്പമാകില്ലെന്നു ഇന്റർനാഷനൽ ക്രൈസിസ് ഗ്രൂപ്പിലെ (ഐസിജി) സീനിയർ അനലിസ്റ്റ് ഒലെഗ് ഇഗ്നാറ്റോവ് പറയുന്നു. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കു മേൽ കടുത്ത ഉപരോധങ്ങൾ കടുപ്പിക്കുന്നതും രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ചയും വെല്ലുവിളിയാണ്. സൈനിക നടപടി ആരംഭിച്ചതിന് ശേഷം റഷ്യക്ക് ഇതുവരെ 15,000 ഓളം സൈനികരെ നഷ്ടമായെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.