/sathyam/media/post_attachments/rghqaYy9hYFYeNkUnVgp.webp)
ദാവോസ്: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെൻസ്കി. ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിൽ സംസാരിക്കവെയാണ് സെലെൻസ്കിയുടെ പരാമർശം.
''ആരോട് സംസാരിക്കണമെന്നോ എന്തിനേക്കുറിച്ചു സംസാരിക്കണമെന്നോ കൃത്യമായ ധാരണ എനിക്കില്ല. ഇടയ്ക്കിടയ്ക്ക് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാറുള്ള ആള്‍ റഷ്യന്‍ പ്രസിഡന്‍റുതന്നെ ആണോ എന്ന് ഉറപ്പില്ല. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. അദ്ദേഹം തന്നെയാണോ തീരുമാനം എടുക്കുന്നത്, അതോ മറ്റാരെങ്കിലുമാണോ തീരുമാനമെടുക്കുന്നത് ?. ആരോടാണ് സമാധാന ചർച്ചകൾ നടത്തേണ്ടതെന്നും അറിയില്ല’’– സെലെൻസ്കി പറഞ്ഞു.
സെലന്‍സ്‌കിയുടെ പ്രസംഗത്തിനു പിന്നാലെ ഇതിന് മറുപടിയുമായി റഷ്യന്‍ നേതാക്കള്‍ രംഗത്തെത്തി. 'സെലന്‍സ്‌കിയ്ക്കും യുക്രൈനും വലിയ പ്രശ്‌നമാണ് റഷ്യയും പുടിനുമെന്ന് വ്യക്തമാണ്. റഷ്യയോ പുടിനോ നിലനിൽക്കുന്നില്ലെന്ന സെലെൻസ്കിയുടെ പരാമർശം കൗശലപരമാണ്. അധികം വൈകാതെ റഷ്യ നിലനിൽക്കുന്നുവെന്നും, നിലനിൽക്കുമെന്നും അദ്ദേഹം മനസ്സിലാക്കുമെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.