കണ്ണൂര്‍: തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാമ്പ്ലാനിയുടെ തുടര്‍ച്ചയായ രണ്ട് പ്രസംഗങ്ങളാണ് രാഷ്ട്രീയ വിവാദമായത്. റബറിന് 300 രൂപ വില നല്‍കിയാല്‍ കേരളത്തില്‍ ബിജെപിക്ക് എംപിമാര്‍ ഉണ്ടാകുമെന്നും രക്തസാക്ഷികളുടെ ‘മെറിറ്റിനെ’ ചോദ്യം ചെയ്തുള്ളതും.
രണ്ടും കേരള രാഷ്ട്രീയത്തില്‍ പൊട്ടിത്തെറിയുണ്ടാക്കി. ആദ്യ പ്രസ്താവനയെ യുഡിഎഫും ഇടതുപക്ഷവും തന്ത്രപരമായി കൈകാര്യം ചെയ്തപ്പോള്‍ രക്തസാക്ഷികളെക്കുറിച്ചുള്ള പ്രസ്താവനയില്‍ സിപിഎം കേന്ദ്രങ്ങള്‍ പൊട്ടിത്തെറിച്ചു. സിപിഎം നേതാക്കളുടെ പ്രസ്താവന കരുതലോടെയാണെങ്കില്‍ ‘പോരാളി ഷാജി’ പോലുള്ള സിപിഎം സൈബര്‍ പോരാളികള്‍ ബിഷപ്പിനെതിരെ ആഞ്ഞടിക്കുകയാണ്.
ഇവിടെ ആകാംഷ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്, ആര്‍ച്ച് ബിഷപ്പ് പാമ്പ്ലാനിയുടെ രാഷ്ട്രീയം എന്തെന്നത് ?
പാലായില്‍ നിന്നും മലബാറിലേയ്ക്ക് കുടിയേറിയവരാണ് ബിഷപ്പിന്‍റെ കുടുംബം. പാലായിലെ പാമ്പ്ലാനി കുടുംബം എന്നാല്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് കുടുംബമാണ്, അന്നും ഇന്നും. അതിനാല്‍ തന്നെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാമ്പ്ലാനിയേയും കോണ്‍ഗ്രസുകാരനായി മുദ്രകുത്തുന്നതില്‍ ചില കാര്യങ്ങള്‍ ഇല്ലാതില്ല. പക്ഷേ മാര്‍ പാമ്പ്ലാനി ഇപ്പോള്‍ പറയുന്നത് അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ രാഷ്ട്രീയമല്ല; സഭയുടെ, വശ്വാസികളുടെ രാഷ്ട്രീയമാണ്. അത് തിരിച്ചറിയാത്തവരാണ് അദ്ദേഹത്തിന്‍റെ പ്രസംഗം വിവാദമാക്കുന്നത്. അക്കൂട്ടത്തില്‍ ബിജെപിക്കാരുമുണ്ട്.
ബിഷപ്പിന്‍റെ വാക്കുകളുടെ വിശാല അര്‍ഥം അറിയാത്തവരാണ് അദ്ദേഹത്തിന്‍റെ വാക്കുകളെ ബിജെപിക്കനുകൂലമായി വ്യാഖ്യാനിക്കുന്നത്. ‘റബറിന് 300 രൂപ നല്‍കിയാല്‍…’ എന്ന ഉപാധി ആരും ശ്രദ്ധിക്കുന്നില്ല. ഉടനടി കേന്ദ്രസര്‍ക്കാരിന് ചെയ്യാവുന്ന ഒന്നല്ല, ആ വിഷയം. അത് നടക്കാത്ത കാലത്തോളം ആ പ്രസ്താവനകൊണ്ട് ബിജെപിക്ക് രാഷ്ട്രീയ നേട്ടങ്ങളുമില്ല.
രണ്ടാമത്തേതാണ്, രക്തസാക്ഷികളെ സംബന്ധിച്ചുള്ളത്. അങ്ങോട്ട് ഏറ്റുമുട്ടാന്‍ പോകുന്നവരാണ് ചില രക്തസാക്ഷികളെന്നതാണ് പ്രസംഗത്തിലെ സാരം. പ്രസംഗം മയപ്പെടുത്തിയെന്ന് പറയുമ്പോള്‍ ബിഷപ്പ് പാമ്പ്ലാനി പറഞ്ഞത് അതേപടി തന്നെയാണ് അതിരൂപതയുടെ വിശദീകരണ കുറിപ്പിലും എഴുതിവച്ചിരിക്കുന്നതെന്നത് കാണാതെ പോകുന്നു. പറഞ്ഞത് വിഴുങ്ങുക എന്നത് അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ രക്തത്തിലില്ലാത്ത കാര്യമാണ്.
മാര്‍ പാമ്പ്ലാനി ഒരു വെറും ആര്‍ച്ച് ബിഷപ്പ് മാത്രമല്ല, അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹമായ സീറോ മലബാര്‍ സഭാ സിനഡിന്‍റെ സെക്രട്ടറി കൂടിയാണ്; സിനഡ് സമ്മേളിക്കുമ്പോള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വലതുവശത്തിരിക്കുന്നയാള്‍. നിലപാടുകളിലും ആലഞ്ചേരിയുടെ വലംകൈ തന്നെ.
ഈ സാഹചര്യത്തിലാണ് മാര്‍ പാമ്പ്ലാനിയുടെ പ്രസംഗങ്ങളുടെ കുന്തമുന നീളുന്നതാര്‍ക്കെതിരെ എന്ന് പരിശോധിക്കാന്‍. അത് ആര്‍ക്ക് അനുകൂലമാണെന്ന് തല്‍പരകക്ഷികള്‍ക്ക് ഇഷ്ടമുള്ളതുപോലെ വ്യാഖ്യാനിക്കാം. അതാണ് ബിഷപ്പ് ലക്ഷ്യം വയ്ക്കുന്നതും. പക്ഷേ ആ വാക്കുകള്‍ ആര്‍ക്കെതിരാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. മാര്‍ ജോസപ് പാമ്പ്ലാനിയുടെ ലക്ഷ്യം പിണറായി സര്‍ക്കാര്‍ തന്നെയാണ്.
സര്‍ക്കാരിന്‍റെ ന്യൂനപക്ഷ പ്രീണനത്തിലെ ഇരട്ടത്താപ്പിനെതിരെയാണ് മാര്‍ പാമ്പ്ലാനിയുടെ ഒളിയമ്പ്. അതിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. പിണറായി സര്‍ക്കാരിന്‍റെ മുസ്ലിം പ്രീണന നയങ്ങളില്‍ ക്രൈസ്തവ സഭകള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. സഭയ്ക്ക് എന്തെങ്കിലും നക്കാപിച്ച നല്‍കി മുസ്ലിം ന്യൂനപക്ഷങ്ങളെ ചേര്‍ത്തു നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന പരാതി കുറെ നാളുകളായി ബിഷപ്പുമാര്‍ക്കൊക്കെയുണ്ട്.
ക്രൈസ്തവ സഭകള്‍ സര്‍ക്കാരിനുമേല്‍ വച്ച പല കാര്യങ്ങളിലും തീര്‍പ്പുണ്ടായിട്ടില്ല. അതിലെ അമര്‍ഷം തന്നെയാണ് മാര്‍ ജോസഫ് പാമ്പ്ലാനിയുടെ വാക്കുകളിലൂടെ പുറത്തുവരുന്നതെന്ന് വ്യക്തം.
നാല് കോടി പിഴയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹർജി തള്ളി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ പിഴയിട്ടത് ഐഎസ്എൽ പ്ലേ ഓഫിൽ വാക്ക് ഔട്ട് നടത്തിയതിന്. 10 മത്സരങ്ങളിലെ വിലക്കിനെതിരായ കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ ഹർജിയും തള്ളി. 4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം […]
പ്യോങ്‌യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് ഉറക്കമില്ലെന്ന് റിപ്പോർട്ട്. ഉറക്കം നഷ്ടപ്പെടുന്ന ഇൻസോംനിയ എന്ന അസുഖമായിരിക്കാം കിമ്മിനെ ബാധിച്ചതെന്നും അദ്ദേഹം മദ്യപാനത്തിനും പുകവലിക്കും അടിമയാണെന്നും ദക്ഷിണ കൊറിയൻ ചാരസംഘമായ ‘നാഷനൽ ഇന്റലിജൻസ് സർവിസി’നെ(എൻ.ഐ.എസ്) ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ‘ബ്ലൂംബെർഗ്’ റിപ്പോർട്ട് ചെയ്തു. അസുഖത്തിന് വിദേശത്തുനിന്നടക്കം വിദഗ്ധമായ ചികിത്സ തേടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിദേശത്തുനിന്ന് സോൽപിഡം അടക്കമുള്ള മരുന്നുകൾ എത്തിക്കുന്നുണ്ട്. എൻ.ഐ.എസിനു ലഭിച്ച വിവരങ്ങൾ ദക്ഷിണ കൊറിയൻ പാർലമെന്റ് അംഗവും പാർലമെന്റ് ഇന്റലിജൻസ് കമ്മിറ്റി സെക്രട്ടറിയുമായ […]
മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ഒരു പ്രധാന യാത്ര ആരംഭിക്കുന്നുവെന്ന സൂചന പോസ്റ്ററിൽ കാണാം. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റർ […]
തിരുവനന്തപുരം: സ്‌കൂൾ കുട്ടികളുടെ യാത്രാവശ്യാർത്ഥം എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻ ബസ് അല്ലാത്ത വാടക ടാക്‌സി വാഹനങ്ങൾ ഉപയോഗിക്കുന്നെങ്കിൽ ‘ON SCHOOL DUTY’ ബോർഡ് സ്ഥാപിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്. അത്തരം വാഹനങ്ങളിൽ മുൻപിൽ മുകൾ വശത്തായും, പിറകിലും ‘ON SCHOOL DUTY’ എന്ന് വ്യക്തമായെഴുതിയ ബോർഡ് ഉണ്ടായിരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വെള്ള പ്രതലത്തിൽ നീല അക്ഷരത്തിലായിരിക്കണം ബോർഡ്. ഇത്തരം ബോർഡ് പ്രദർശിപ്പിക്കാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ കേരള മോട്ടോർ വാഹന ചട്ടം 153 D (i) പ്രകാരം […]
റാന്നി: എംഎൽഎ ഫണ്ടിൽ നിന്നും നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും 31 ലക്ഷം രൂപ ചിലവഴിച്ചാണ് 9 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. പെരുനാട് മടത്തും മൂഴി കൊച്ചുപാലം ജംഗ്ഷൻ, വാളിപ്പാക്കൽ ജംഗ്ഷൻ, മന്ദിരം, ബ്ലോക്ക് പടി, എസ് സി സ്കൂൾ പടി, മാടത്തും പടി, മന്ദമരുതി ആശുപത്രി, പ്ലാച്ചേരി, എഴുമറ്റൂർ എന്നിവിടങ്ങളിലാണ് ബസ് വെയിറ്റിംഗ് ഷെഡുകൾ ഉള്ളത്. ഇതിൽ എഴുമറ്റൂരേത് ഒഴികെ ബാക്കിയെല്ലാം […]
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെക്ഷൻ 8 കമ്പനിയായ അസാപ് കേരളയിലേക്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഫിനാൻസ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. CA/ICWA ബിരുദധാരികളായ, 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് അസാപ് കേരളയുടെയോ (www.asapkerala.gov.in) CMD കേരളയുടെയോ (www.kcmd.in) ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തിരം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 62 വയസ്സാണ് ഉയർന്ന പ്രായപരിധി. അവസാന തീയതി ജൂൺ 04
ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഒരുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ചികിത്സയിലുള്ള ഭാര്യയെ കാണാനാണ് സിസോദിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ഭാര്യയ്‌ക്കൊപ്പം ചെലഴിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഈ സമയത്ത് മാധ്യമങ്ങളെ കാണാനോ, ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കാന്‍ പാടില്ല. കുടുംബം ഒഴികെ മറ്റാരുമായും കൂടിക്കാഴ്ച നടത്തരുതെന്നും ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ വ്യക്തമാക്കി. ഭാര്യയുടെ […]
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ജൂൺ എട്ടിന് പുനരാരംഭിക്കും. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ വിഷുവിനോട് അനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഒരുമിച്ച് നൽകിയിരുന്നു. മൂന്ന് മാസത്തെ പെൻഷനാണ് കുടിശ്ശികയായി ഉണ്ടായിരുന്നത്. ഇതിൽ ഒരു മാസത്തെ ക്ഷേമ പെൻഷനാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. മാസത്തിലൊരിക്കൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് നീണ്ടുപോവുകയായിരുന്നു. ഇതിനിടെ […]
കോട്ടയം: ഒരു യൂണിറ്റ് വൈദ്യൂതിക്ക് 9 പൈസ സർ ചാർജ് ഈടാക്കുന്നത് തുടരാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഇന്നലെ അനുമതി നൽകുകയും ഇതിന് പുറമേ ഇന്നുമുതൽ 10 പൈസ കൂടി സർചാർജ് ഈടാക്കുവാൻ റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചിരിക്കുന്നതുമൂലം ഒരു യൂണിറ്റ് വൈദ്യുതിക്ക് 19 പൈസ വർധിപ്പിക്കൻ സംസ്ഥാന സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നും യുഡിഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. വിലക്കയറ്റം കൊണ്ടും, കാർഷിക വിളകളുടെ വില തകർച്ച മൂലവും പൊറുതിമുട്ടി നിൽക്കുന്ന ജനങ്ങളെ സംസ്ഥാന സർക്കാർ […]