പാലായിൽ മാണി സി കാപ്പൻ നടത്തിയ സമരം. യഥാർത്ഥത്തിൽ ആർക്കെതിരെ..? ബാനറിൽ കേരള കോൺഗ്രസിനെതിരെ എന്നാണ്. ഉദ്ഘാടനം ചെയ്തത് കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫും. പ്രതിഷേധ സമരം സെൽഫ് ട്രോൾ ആയി...

New Update

publive-image

പാലാ: നവമാധ്യമങ്ങളിൽ കൂടി കേരള കോൺഗ്രസ് എം വിഭാഗം നേതാക്കൾക്കെതിരെയും മതമേലധ്യക്ഷന്മാർക്ക് എതിരെയും വ്യക്തിഹത്യ നടത്തിയ സഞ്ജയ് സഖറിയാസി നെതിരെ പോലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച്. പാലാ എംഎൽഎ മാണി സി കാപ്പൻ നടത്തിയ ഉണ്ണാവൃത സമരമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ഏറെ ചർച്ചാ വിഷയം. ഇന്ന് രാവിലെ പാലാ ളാലം ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ പരിപാടിയുടെ വേദിയിൽ കെട്ടിയ ബാനറിൽ കേരള കോൺഗ്രസിന്റെ പ്രതികാര നടപടിക്ക് എതിരെയുള്ള പ്രതിഷേധം എന്നാണ് ചേർത്തിരുന്നത്.

Advertisment

കേരള കോൺഗ്രസ്-എം എന്നെഴുതേണ്ടിടത്ത് കേരള കോൺഗ്രസ് എന്നാണ് പ്രിൻറ് ചെയ്തത്. ഉദ്ഘാടന പ്രസംഗത്തിനു ശേഷം മാധ്യമ പ്രവർത്തകരിൽ ഒരാൾ ആണ് ഇക്കാര്യം സംഘാടകരോട് ചൂണ്ടിക്കാണിച്ചത്. അപ്പോഴാണ് വേദിയിൽ മുഖ്യ സംഘാടകരായി നിലകൊണ്ടിരുന്ന ജോസഫ് ഗ്രൂപ്പുകാർക്ക് അമളി മനസ്സിലായത്. മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളും. ചാനലുകളും ഈ അബദ്ധം തങ്ങളുടെ ക്യാമറയിൽ ഒപ്പിയെടുക്കുകയും ചെയ്തു.

അപ്പോഴേക്കും ബാനർ പ്രിൻറ് ചെയ്യുവാൻ ഏൽപ്പിച്ചിരുന്ന കേരളാ കോൺഗ്രസ്‌ നേതാവും അനുയായിയും മറ്റൊരു പരിപാടിക്ക് വേദിയിൽ നിന്നും പുറത്തു പോയിരുന്നു. എല്ലാവരും ചിത്രം എടുത്തശേഷം ഇനി പുതിയ ബാനർ സ്ഥാപിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലായ സംഘാടകർ ഏതായാലും ബാനർ മാറ്റാൻ തുനിഞ്ഞില്ല. ഓണ തലേന്ന് രണ്ടെണ്ണം വീശി അതിൻറെ ഹാങ് ഓവറിൽ നിന്ന ഏതോ 'പാവം' പ്രിന്റ് ചെയ്യുന്നിടത്ത് തെറ്റായി എഴുതി കൊടുത്തതിന്റെ പരിണിതഫലമാണ് ഇതെന്ന് സംഘാടകർക്ക് വൈകിയാണ് മനസ്സിലായത്. എന്തായാലും എംഎൽഎയുടെ സമരം നവമാധ്യമങ്ങളിൽ സെൽഫ് ട്രോൾ ആയി മാറിയിരിക്കുകയാണ്.

തിരുവോണനാളിലെ ഉണ്ണാമൃതം സമരമെന്ന പേരിൽ പ്രഖ്യാപിച്ചസമരത്തിന്റെ സമയക്രമം ഉൾ പ്പെടെയുള്ള വിഷയങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ ട്രോളായി മാറിയിരുന്നു.രാവിലെ കാപ്പികുടി സമയത്തിന് ശേഷം ഉച്ച കഴിഞ്ഞു ഊണ് കഴിക്കാവുന്ന രീതിയിൽ രാവിലെ 9 ന് തുടങ്ങി 3 മണിക്ക് അവസാനിപ്പിച്ചസമരത്തെ നേരത്തെ വിമർശകർ ചോദ്യം ചെയ്തിരുന്നു.രാവിലെ 9 ന് ഉച്ചയ്ക്ക് ശേഷം മൂന്നിനും ഇടയിൽ എന്ത് ഉണ്ണാമൃതം എന്നാണ് വിമർശകർ ചോദിച്ചത്.

Advertisment