കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍

New Update

publive-image

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2023 ഓടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യമേഖലക്ക് കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം.

Advertisment

കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ ആസ്തികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വകാര്യമേഖല ഏറ്റെടുക്കുമെന്നും വിമാനത്താവളത്തിന്റെ കൈമാറ്റത്തിലൂടെ 562 കോടി സമാഹാരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കരിപ്പൂരിന് പുറമെ ചെന്നൈ, തിരുപ്പതി, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളും കേന്ദ്രത്തിന്റെ ദേശീയ ധനസമാഹരണ പദ്ധതിയില്‍ ഇടം പിടിച്ചിട്ടുണ്ട്.

പദ്ധതിയില്‍ വ്യോമയാന മേഖലയില്‍ നിന്ന് മാത്രം 20,782 കോടി രൂപ സമാഹാരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വേണ്ടത്ര ഉപയോഗിക്കാത്ത വസ്തുവകകള്‍ സ്വകാര്യ മേഖലക്ക് കൈമാറി അടിസഥാന സൗകര്യ വികസനത്തിനായി പണം സമാഹരിക്കാനുമാണ് സര്‍ക്കാര്‍ പദ്ധതി കൊണ്ട് ഉദ്യേശിക്കുന്നത്.

Advertisment