കണ്ണൂർ: പാത്തിപ്പാലത്ത് പുഴയിൽ വീണ നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.
അന്‍വിതയെയും സോനെയെയും ഷിനു പുഴയിലേക്ക് തള്ളിയിട്ടതായാണ് പൊലീസ് നല്‍കുന്ന വിവരം. ഇതുസംബന്ധിച്ച് ഷിനുവിനെതിരെ സോന പൊലീസിന് മൊഴിയും നല്‍കി. ഷിനു ഒളിവിലാണ്. ഇയാൾക്കായി കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി. മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയതെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. അമ്മ സോനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് മാറ്റി.