കൊച്ചി: അങ്കമാലിയില്‍ രണ്ട് അതിഥി തൊഴിലാളികള്‍ പിസ്റ്റളുമായി അറസ്റ്റിലായി. ഉത്തരപ്രദേശിലെ സഹരണ്‍പുര്‍ സ്വദേശികളായ ബുര്‍ഹന്‍ അഹമ്മദ് (21), ഗോവിന്ദ് കുമാര്‍ (27) എന്നിവരെയാണ് പൊലീസ് അറസറ്റ് ചെയ്തത്. കരാറുകാരന്‍ നല്‍കാനുള്ള പണം നിരവധി തവണ ചോദിച്ചിട്ടും കൊടുത്തില്ല എന്നാണ് ഇവര്‍ പറയുന്നത്.
ജോലി ചെയ്തതിന്റെ കൂലിയായി തനിക്ക് 48,000 രൂപയോളം കിട്ടാനുണ്ടെന്നും തുക കരാറുകാരനിൽ നിന്നും വാങ്ങിയെടുക്കാൻ വേണ്ടി താൻ സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തർപ്രദേശിൽ നിന്നും വരുത്തിയതാണെന്നുമാണ് ബുർഹാൻ പൊലീസിനോട് പറഞ്ഞത്. ഉത്തർപ്രദേശിൽ നിന്നും ഗോവിന്ദ് കുമാർ പണം കൊടുത്ത് വാങ്ങിയതാണ് തോക്ക് എന്നാണ് വിവരം.
ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലാകുന്നത്. പ്രതികളില്‍നിന്ന് പിസ്റ്റളിന് പുറമേ കത്തിയും , വയര്‍ക്കട്ടറും കണ്ടെടുത്തിട്ടുണ്ട്. വെടിമരുന്ന് നിറച്ച് ഉപയോഗിക്കുന്ന പഴയ പിസ്റ്റളാണ് ഇവരില്‍ നിന്നും പിടികൂടിയത്.