കോഴിക്കോട്‌ വിമാനത്താവളത്തിൽ നിന്ന്‌ വലിയ വിമാനങ്ങളുടെ സർവീസ്‌ പുനഃരാരംഭിക്കാൻ തന്നെയാണ്‌ വ്യോമയാന മന്ത്രാലയം ആലോചിക്കുന്നതെന്ന്‌ ജ്യോതിരാദിത്യ സിന്ധ്യ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കോഴിക്കോട്‌ വിമാനത്താവളത്തിൽ നിന്ന്‌ വലിയ വിമാനങ്ങളുടെ സർവീസ്‌ പുനഃരാരംഭിക്കാൻ തന്നെയാണ്‌ വ്യേമയാന മന്ത്രാലയം ആലോചിക്കുന്നതെന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്‌. സമിതിയുടെ റിപ്പോർട്ട്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ വലിയ വിമാനങ്ങളുടെ സർവീസ്‌ പുനഃരാരംഭിക്കുമെന്ന്‌ മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ ഹജ്ജ്‌ തീർത്ഥാടകർ നേരിടുന്ന പ്രശ്‌നങ്ങൾ ധരിപ്പിക്കാൻ ഡൽഹിയിൽ സന്ദർശിച്ച വേളയിലാണ്‌ ജോതിരാദിത്യ സിന്ധ്യ ഇക്കാര്യം അറിയിച്ചതെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ്...

കോഴിക്കോട്‌ വിമാനത്താവളത്തിൽ നിന്ന്‌ വലിയ വിമാനങ്ങളുടെ സർവീസ്‌ പുനഃരാരംഭിക്കാൻ തന്നെയാണ്‌ വ്യേമയാന മന്ത്രാലയം ആലോചിക്കുന്നതെന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്‌. സമിതിയുടെ റിപ്പോർട്ട്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ വലിയ വിമാനങ്ങളുടെ സർവീസ്‌ പുനഃരാരംഭിക്കുമെന്ന്‌ മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ഹജ്ജ്‌ തീർത്ഥാടകർ നേരിടുന്ന പ്രശ്‌നങ്ങൾ ധരിപ്പിക്കാൻ ഡൽഹിയിൽ സന്ദർശിച്ച വേളയിലാണ്‌ ജോതിരാദിത്യ സിന്ധ്യ ഇക്കാര്യം അറിയിച്ചത്‌.

2020 ആഗസ്തിൽ നടന്ന വിമാനാപകടത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയിരുന്നു. ഇത്‌ വിമാനത്താവളത്തിന്റെ വരുമാനത്തെ വലിയതോതിൽ ബാധിച്ചു.

കോഴിക്കോടിനെ ഈ വർഷം ഹജ്ജ്‌ എമ്പാർക്കേഷൻ പോയിന്റായി പരിഗണിക്കുക പ്രയാസമാണെങ്കിൽ കണ്ണൂർ വിമാനത്താവളത്തെ ഈ വർഷം തൽക്കാലം എമ്പാർക്കേഷൻ പോയിന്റാറായി പരിഗണിക്കണമെന്ന നിർദ്ദേശത്തിനും കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചു. കണ്ണൂരിൽ നിന്നുള്ള ഹജ്ജ്‌ സർവീസിന്‌ കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ വലിയ വിമാനങ്ങൾ ഉപയോഗിക്കുന്നതാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കോഴിക്കോട് വിമാനത്താവള വികസനം നടപ്പാക്കാനുള്ള നിർദേശവും മുന്നോട്ടുവെച്ചു. അതിനായി 284 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്‌. ഇക്കാര്യവും പരിഗണിക്കാമെന്ന്‌ കേന്ദ്രമന്ത്രി പറഞ്ഞു.

ഹജ്ജ്‌ തീർത്ഥാടകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്‌താർ അബ്ബാസ്‌ നഖ് വി യെ സന്ദർശിച്ചു. സംസ്ഥാനത്തെ 80 % ഹജ്ജ് തീർത്ഥാടകർ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തെ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റായി നിശ്ചയിക്കണമെന്ന് നഖ്‌വിയോട്‌ ആവശ്യപ്പെട്ടു.

ഹജ്ജ്‌ ഹൗസ് പ്രവർത്തിക്കുന്നത്‌ കോഴിക്കോട്ടാണ്‌. ഹജ്ജ്‌ തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ്‌ കോഴിക്കോട്ടുള്ളത്‌. അതിനാൽ കോഴിക്കോടിനെ സ്ഥിരം എമ്പാർക്കേഷൻ പോയിന്റായി നിശ്‌ചയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നഖ്‌വിക്ക്‌ കത്ത്‌ നൽകി.

Advertisment