പിജി ഡോക്ടർമാർ നാളെ സൂചനാ പണിമുടക്ക് നടത്തും; മെഡിക്കൽ കോളേജുകൾ നിശ്ചലമാകും, ശസ്ത്രക്രിയ അടക്കം ബഹിഷ്‌കരിക്കും

New Update

publive-image

കോഴിക്കോട്: മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാർ നാളെ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. അടിയന്തിര സർവ്വീസുകൾ ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്‌കരിക്കും. നാളെ രാവിലെ 8 മുതൽ മറ്റന്നാൾ രാവിലെ 8 വരെയാണ് പണിമുടക്ക്. പി ജി ഡോക്‌ടേഴ്‌സിന്റെ സമരം കാരണം ജോലി ഭാരം വർധിച്ചെന്ന് ഹൗസ് സർജൻമാർ അറിയിച്ചു.

Advertisment

അതേസമയം പിജി ഡോക്ടർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമാക്കാനൊരുങ്ങുകയാണ് പിജി മെഡിക്കൽ വിദ്യാർത്ഥികൾ. മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സ്തംഭിക്കും. ഡോക്ടർമാർ നാളെ ഒപി, വാർഡ്, മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ എന്നിവ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. ഈ സാഹചര്യത്തിൽ വാർഡുകളിലും ഒപി കളിലും രോഗികൾ കടുത്ത ദുരിതത്തിലാണ്. ജൂനിയർ ഡോക്ടർമാരുടെ നിയമനം വേഗത്തിലാക്കി പ്രതിസന്ധി മറികടക്കാനാണ് അധികൃതരുടെ ശ്രമം.

സമരം ദിവസങ്ങൾ പിന്നിട്ടിട്ടും ചർച്ചകൾക്ക് ഇതുവരെ വഴിയൊരുങ്ങിയിട്ടില്ല. അത്യാഹിത വിഭാഗം അടക്കം കൊവിഡൊഴികെ എല്ലാ ചികിത്സാ വിഭാഗങ്ങളും ബഹിഷ്കരിച്ചുള്ള സമരം മൂന്നാംദിവസത്തിലേക്കാണ് കടക്കുന്നത്. സമരത്തെ തുടർന്ന് പ്രധാന ചികിത്സാ വിഭാഗങ്ങളും ശസ്ത്രക്രിയകളും പരിമിതപ്പെടുത്തിയ നിലയിലാണ്. ശമ്പള വർധനവിലെ അപാകതകൾ പരിഹരിക്കാനാവശ്യപ്പെട്ട് കെജിഎംഒഎയുടെ നിൽപ്പ് സമരവും അഞ്ചാം ദിവസത്തിലേക്ക് കടന്നു.

Advertisment