കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക സാക്ഷിയായി കാവ്യാ മാധവൻ്റെ മുൻ ഭർത്താവ് നിഷാൽ വരുമെന്ന് സൂചന. അന്വേഷണ സംഘത്തിന് മുന്നിൽ ചില തെളിവുകൾ നൽകാൻ കാവ്യയുടെ ഈ മുൻ ഭർത്താവ് തയ്യാറെടുക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. പ്രമുഖ സിനിമാ മാധ്യമപ്രവർത്തകനായ രത്നകുമാർ പല്ലിശേരിയാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.
നടിയെ ആക്രമിച്ച കേസിൽ പല നിർണായക വിവരങ്ങളും പങ്കുവച്ചിട്ടുള്ള ആളാണ് രത്നകുമാർ പല്ലിശേരി. തൻ്റെ യൂടുബ് ചാനലിലൂടെയാണ് പല്ലിശേരിയുടെ വെളിപ്പെടുത്തൽ. ദിലീപിന്റെ മഞ്ജുവിന്റെയും കാവ്യയുടേയുമൊക്കെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചതൊക്കെ വള്ളിപുള്ളി വിടാതെ എഴുതിയ ആളാണ് പല്ലിശേരി.
തൻ്റെ പുതിയ വീഡിയോയിലൂടെ ദിലീപിനും കാവ്യക്കും എതിരെ കാവ്യയുടെ മുൻ ഭർത്താവ് രംഗത്തെത്തുകയാണ് എന്ന വെളിപ്പെടുത്തലുമായാണ് പല്ലിശ്ശേരി ഇത്തവണ എത്തിയിരിയ്ക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് ഇവിടെ നടക്കുന്നത്. അതിനിടയിൽ ഒരു കുനിഷ്ട് ചോദ്യമാണ് ഒരു സുഹൃത്ത് ചോദിച്ചത്. അതും പാവം സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് എന്ന് പറഞ്ഞു കൊണ്ടായിരുന്നു പല്ലിശ്ശേരി വീഡിയോ തുടങ്ങുന്നത്.
നടിയെ ആക്രമിച്ച കേസിൽ എന്തിനാണ് സുരേഷ്‌ഗോപിയെ വലിച്ച്യ്ക്കുന്നത്. അതായത് ഈ കേസിൽ കാവ്യയെ സപ്പോർട്ട് ചെയ്തിരിക്കുന്ന അവരിലൊരാൾ സുരേഷ് ഗോപിയുടെ ബന്ധുവാണ്. പക്ഷെ അതെങ്ങനെ ശരിയാകും.
എന്നാൽ പിന്നെ കാവ്യയേക്കാൾ കാവ്യയുടെ ആദ്യ ഭർത്താവ് നിഷാൽചന്ദ്രയുമായാണ് സുരേഷ്ഗോപിയ്ക്ക് ബന്ധം. ഇവരുടെ കല്യാണം നടത്താൻ ഒരു പരിധിവരെ സഹായിച്ചത് സുരേഷ് ഗോപി തന്നെയാണ്. അതുകൊണ്ട് തന്നെ ഇവരുടെ ബന്ധുത്വം പറയുകയാണെങ്കിൽ കാവ്യയുടെ മുൻഭർത്തവുമായിട്ടാണ് ഇവർക്ക് ബന്ധമുള്ളത്.
എന്നാൽ ഈ കേസിൽ സുരേഷ്‌ഗോപി ഇതുവരെ ഒരു പക്ഷവും ചേർന്നിട്ടില്ല എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. സുരേഷ്‌ഗോപിയെ അറിയാവുന്നവരും മനസിലാക്കിയത് അങ്ങനെയാണ്. സുരേഷ് ഗോപി പറയുന്നത് കേസ് കേസിന്റെ വഴിയ്ക്ക് പോകും. ഞാൻ നീതിപതിയായി നിൽക്കുന്ന ഒരാളല്ല. അത് അവിടെ നടക്കട്ടെ എന്നാണ്.
എന്നാലും ഒരു കാര്യം ചോദിച്ചേക്കാം. എന്തുകൊണ്ട് സുരേഷ്‌ഗോപി അകന്നു നിൽക്കുന്നത്. സത്യത്തിന് വേണ്ടി നിൽക്കുകയാണെങ്കിൽ ഈ കേസിൽ ആർക്കൊപ്പം നിൽക്കണമെന്ന് സുരേഷ്ഗോപിയ്ക്ക് അറിയാല്ലോ? അപ്പോൾ ഒരുപക്ഷവും ഇല്ല എന്ന് പറയുമ്പോൾ അത് ഏത് അർഥത്തിൽ വിനിയോഗിക്കണമെന്ന് നമുക്ക് അറിയില്ല.
ഇപ്പോൾ സജീവമായി കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ അധികാര കേന്ദ്രങ്ങളെ സ്വന്തമാക്കി കൊണ്ടിരിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്മാരെയും നീതിപതികളെയും വിലയ്ക്ക് വാങ്ങാൻ വേണ്ടി ചാക്ക് കണക്കിന് പണവുമായി ഓടി നടക്കുമ്പോൾ എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഈ കേസിൽ കാവ്യയുടെ മുൻ ഭർത്താവ് നിഷാൽചന്ദ്ര ഇവിടെ രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. എന്തിന്? അതിനും ഉത്തരമുണ്ട്. തന്നെയും കുടുംബത്തെയും അപമാനിച്ച തന്നിൽ നിന്നും തന്റെ ഭാര്യയെ വേർപ്പെടുത്തിയ ദിലീപിനെ ജയിലിൽ അടയ്ക്കാനുള്ള ലക്‌ഷ്യം മാത്രമേ ഇപ്പോൾ നിഷാലിനും കുടുംബത്തിനും ഉള്ളു. അതിനുള്ള കാരണവും നിരവധിയാണ്. എന്നാൽ നിഷാൽ ചന്ദ്ര ആരാണെന്ന് അറിയേണ്ടേ !
നിഷാൽ ബാല നടനായി സിനിമയിലേക്ക് എത്തിയ ഒരു പയ്യനാണ്. പക്ഷെ അങ്ങനെ സിനിമയിൽ സജീവമായാൽ തൻെറ ഭാവി രക്ഷപ്പെടില്ലെന്ന് മനസിലാക്കിയിട്ടാകണം ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഗൾഫിലേക്ക് പോയതും രക്ഷപ്പെട്ടതും. എന്നിട്ടും മമ്മുട്ടി നായകനായ ഇലവംകോട് ദേശം എന്ന സിനിമയിൽ നിശാൽ അഭിനയിച്ചു.
അങ്ങനെ സിനിമ മോഹം ഉള്ളിൽ വെച്ച് കൊണ്ട് മാത്രമാണ് സിനി നടിയായ കാവ്യാമാധവനെ വിവാഹം കഴിക്കാൻ നിഷാൽ തയ്യാറായത്. അവിടെ പ്രശ്നങ്ങൾ തീരേണ്ടതായിരുന്നു. നിഷാലിന്റെ ഭാര്യ പദം അലങ്കരിച്ച കാവ്യയും നിശാലും ഒരുമിച്ച് നല്ലൊരു ജീവിതം ആരംഭിക്കട്ടെയെന്നാണ് പലരും ആഗ്രഹിച്ചത്.
പക്ഷെ അവിടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അവിടെയാണ് ദിലീപ് തികച്ചും ക്രൂരമായി പ്രത്യക്ഷപ്പെട്ടത്. ആ ക്രൂരത തന്നെയാണ് നിഷാലിന്റെ മനസിനെയും കുടുംബത്തെയും മുറിവേൽപ്പിച്ചത്.
ഇരുവരുടെയും വിവാഹ മോചനത്തിന് മുൻപ് തന്നെ ഒരു അഭിമുഖത്തിൽ നിഷാലിന്റെ 'അമ്മ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. നമ്മൾ കാണുന്നത് പോലെയല്ല പലരും. സത്യം പറഞ്ഞാൽ കാവ്യയുടെ അച്ഛനും അമ്മയും മകൾക്ക് നല്ലൊരു ജീവിതം കിട്ടിയല്ലോ എന്ന് ആശ്വസിച്ച നിമിഷങ്ങളായിരുന്നു നിഷാൽചന്ദ്രയുമായുള്ള വിവാഹം.
എന്നാൽ ആ വിവാഹശേഷം ഒരു ദിവസംപോലും ഇരുവരെയും ഒരുമിച്ച് താമസിപ്പിക്കാൻ ദിലീപ് അനുവദിച്ചില്ല എന്നാണ് നിഷാൽചന്ദ്രയും കുടുംബവും അന്ന് പറഞ്ഞത്. അത് നൂറു ശതമാനവും സത്യമായിരുന്നു. അന്നുമുതൽ ഒരു നിമിഷം പോലും തന്റെ ഭാര്യയുമായി ഒന്ന് സംസാരിക്കാനുള്ള സമയം പോലും കിട്ടിയിരുന്നില്ല.
അവർ തമ്മിലായിരുന്നു സംസാരം മുഴുവൻ. രാത്രിയും പകലുമെന്നില്ലാതെ അവര് തമ്മിലായിരുന്നു സംസാരം മുഴുവൻ. അവിടെ മറ്റു ചോദ്യങ്ങൾക്ക് പ്രസക്തിയില്ലായിരുന്നു. അവിടെ ഭീക്ഷണിയുടെ സ്വരം മാത്രമായിരുന്നു. അന്ന് നിഷാൽ പറഞ്ഞത് കേട്ട് പലരും ഞെട്ടിയിരുന്നു. ഒരു ഭർത്താവിനോടും ഒരിക്കലും പറയാൻ പാടില്ലാത്തതായിരുന്നു ദിലീപ് നിഷാലിനൊടു പറഞ്ഞത്.
"എടാ നീ തിന്നുന്നത് എന്റെ എച്ചിലാണ്. അതിന് നിനക്ക് തെളിവ് വേണോ. വേണമെങ്കിൽ ഞാൻ അയക്കാം എന്നു പറഞ്ഞു കൊണ്ടാണ് അവരിരുവരും തമ്മിലുള്ള സംഗമരംഗങ്ങളുടെ ഫോട്ടോ അയച്ചുകൊടുത്തത്. അത്രയും ക്രൂരമായ ഞെട്ടിക്കുന്ന സംഭവങ്ങൾ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയും നിഷാലിന്റെ കൈയിൽ നിന്നും കാവ്യയെ വേർതിരിച്ച് കൊണ്ടുപോകുകയും ചെയ്തത്. ഇപ്പോൾ നിഷാൽ വേറെ വിവാഹം കഴിച്ച് സുഖമായി സന്തോഷമായി സംതൃപ്തനായി ജീവിക്കുകയാണ്.
എന്നിട്ടും പക അടങ്ങിയിട്ടില്ല. എങ്ങനെ പക ഇല്ലാതിരിക്കും. അപ്പോഴാണ് കുടുംബത്തെ ഇല്ലാതാക്കിയവനെ ശിക്ഷിക്കാനുള്ള അവസരം എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കളത്തിലേക്ക് കുറെ തെളിവുമായി നിഷാൽ വരാൻ പോകുന്നുവെന്ന് കേട്ടത്. എത്ര സുഖമായി ജീവിച്ചാലും തന്നെ ദ്രോഹിച്ച തന്റെ കുടുംബത്തെ തകർത്ത ഒരാളെ ഒരു അവസരം കിട്ടിയാൽ ചെറുതായിട്ടെങ്കിലും നോവിക്കാതിരിക്കുമോ?
അതുകൊണ്ട് തന്നെയാണ് ഏത് അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപിലും താൻ സംസാരിക്കാം തുറന്ന് പറയാം എന്ന ഉദ്യോശത്തോടെ ഗൾഫിൽ നിന്നും എത്തിയിരിക്കുകയാണ്. അങ്ങനെ ഈ കേസിന്റെ ഗതി മാറിമറിഞ്ഞു കൊണ്ടിരിക്കുകയാണ്. നിഷാൽ പറഞ്ഞത് ഒറ്റ കാര്യമായിരുന്നു. ഞാൻ എല്ലാം ക്ഷമിക്കാൻ തയ്യാറായിരുന്നു. എന്റെ കുടുംബവും എല്ലാം ക്ഷിമിക്കാൻ തയ്യാറായിരുന്നു.
കാവ്യയുടെ ഇന്നലെകൾ ഞങ്ങൾക്ക് അറിയേണ്ടായിരുന്നു. എന്റെ കൂടെ വന്നതിനു ശേഷം എങ്ങനെ? എന്നു മാത്രമേ ഞങ്ങൾ ചിന്തിച്ചുള്ളൂ. എന്നിട്ടും.. അപമാനവും ഞങ്ങളെ തകർക്കുന്ന രീതിയുമായിരുന്നു.
അതുകൊണ്ട് തന്നെ ഈ കേസിനൊപ്പം ഞാനുണ്ടായിരിക്കും എന്റെ കുടുംബം ഉണ്ടായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്പിലോ കോടതിയ്ക്ക് മുൻപിലോ എല്ലാ തെളിവുകളും കൊടുക്കാൻ ഞാൻ തയ്യാറാണ്.
കാവ്യയും ദിലീപും ജയിലഴികൾ എണ്ണുന്നത് കാണാനാണ് ആഗ്രഹം. ആ ആഗ്രഹവുമായി ഞങ്ങൾ മുന്നോട്ട് പോകുകയാണ് എന്നാണ് നിഷാൽ പറഞ്ഞതെന്നും പറഞ്ഞാണ് പല്ലിശേരി തൻ്റെ വീഡിയോ അവസാനിപ്പിക്കുന്നത്.
പല്ലിശേരിയുടെ ഈ വെളിപ്പെടുത്തൽ സിനിമാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. നിഷാൽ ചന്ദ്ര കാവ്യയ്ക്കും ദിലീപിനും എതിരെ മൊഴി കൊടുത്താൽ കേസിൽ അതു നിർണായകമാകുമെന്നാണ് വിലയിരുത്തൽ.