പാലാ എം എൽ എയുടെ ഫ്ലക്സ് വികസനത്തിനെതിരെ പരിഹാസവുമായി കടനാട് പഞ്ചായത്ത് എൽ ഡി എഫ് കമ്മറ്റി ! കടനാട് -കവുങ്ങുംമറ്റം - വാളികുളം റോഡിന്റെ പുനരുദ്ധാരണത്തിന് 10 ലക്ഷം അനുവദിച്ചത് താനാണെന്ന എം എൽ എയുടെ അവകാശവാദം പൊളിയുന്നു. റോഡിനായി നിവേദനം നൽകി പണം അനുവദിപ്പിച്ചത് ജോസ് കെ മാണിയെന്ന് രേഖകൾ ! കാപ്പൻ വച്ച ഫ്ലക്സിലെ വിവരങ്ങൾ വ്യാജം. കാപ്പനെതിരെ നടപടിക്കൊരുങ്ങി എൽ ഡി എഫ്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: കടനാട് പഞ്ചായത്തിലെ റോഡ് പുനരുദ്ധാരണത്തിന് പണം അനുവദിച്ചെന്ന് പാല എംഎൽഎ മാണി സി കാപ്പൻ വ്യാജ പ്രചാരണം നടത്തുന്നതായി ആക്ഷേപമുയരുന്നു. സർക്കാർ രേഖകൾ പോലും തിരുത്തിയാണ് മാണി സി കാപ്പൻ തൻ്റെ അവകാശവാദമുന്നയിച്ച് ഫ്ലക്സ് വച്ചതെന്നാണ് ആരോപണം.

Advertisment

കടനാട് പഞ്ചായത്തിലെ കടനാട് -കവുങ്ങുംമറ്റം - വാളികുളം റോഡിന്റെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചതുമായി ബന്ധപ്പെട്ട് സ്ഥലം എം എൽ എ ഫ്ലക്സ് വച്ചതാണ് വിവാദത്തിൻ്റെ തുടക്കം. ഫ്ലക്സിൽ എം എൽ എ യുടെ ചിത്രത്തിനോടൊപ്പം ഈ തുക അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖയും ചേർത്തു.

publive-image

ഈ ബോർഡ് കണ്ടതോടെ എൽ ഡി എഫ് പ്രവർത്തകർ രംഗത്ത് വന്നു. ഈ റോഡിന് ഫണ്ട്‌ അനുവദിക്കുന്നതിന് ജോസ് കെ മാണി എം പി വഴി മുൻകൈയെടുത്തതാണെന്ന് എൽഡിഎഫ് കടനാട് മണ്ഡലം കമ്മിറ്റി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ വ്യക്തമാണ്.

publive-image

റവന്യൂ വകുപ്പ് രേഖാമൂലം നൽകിയ മറുപടിയിൽ ഇതു വ്യക്തമാണ്. ഈ ഫണ്ട്‌ ആരുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന ചോദ്യത്തിന് മറുപടിയായി ജോസ് കെ മാണി എം പി യുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ എന്ന് മറുപടി നൽകിയിട്ടുണ്ട്.

ഇതേ പഞ്ചായത്തിൽ എം എൽ എ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ അനുവദിച്ച ഫണ്ടിൻ്റെ വിശദാംശങ്ങളും ലഭിച്ചിട്ടുണ്ട്. ഇതിൽ ഈ റോഡിൻ്റെ വിവരങ്ങൾ ഇല്ല എന്നതും ശ്രദ്ധേയമാണ്.

ഇതോടെയാണ് എം എൽ എയ്ക്ക് എതിരെ പ്രതിഷേധം ഉയർന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എൽ ഡി എഫ് കടനാട് മണ്ഡലം കമ്മറ്റി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിയിട്ടുണ്ട്.

Advertisment