എങ്ങിനെയാണ് മണിക്കൂറുകൾക്കുള്ളിൽ ലീഗെന്ന ജനാധിപത്യ പാർട്ടി ഏകാധിപത്യ പാർട്ടിയായത്? ഇനിയും കളിയെത്ര കാണാൻ കിടക്കുന്നു-വിമര്‍ശനം തുടര്‍ന്ന് കെടി ജലീല്‍

New Update

publive-image

Advertisment

മലപ്പുറം: കെ എസ് ഹംസയെ സസ്പെൻഡ് ചെയ്തതിൽ മുസ്ലിം ലീഗിനെതിരെ വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ രംഗത്ത്. ജനാധിപത്യ പാർട്ടിയെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ എങ്ങനെയാണ് ലീഗ് ഏകാധിപത്യ പാർട്ടിയായതെന്ന് ഒരു ദിവസത്തെ സംഭവങ്ങൾ വിവരിച്ചാണ് ജലീലിന്‍റെ പ്രതികരണം. രാവിലെയും ഉച്ചക്കും വൈകിട്ടും നടന്ന മൂന്ന് സംഭവങ്ങളാണ് പരിഹാസ രൂപേണ ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.

ജനാധിപത്യ പാർട്ടിയാണ് ലീഗെന്നാണ് ഇന്നലെ രാവിലെ സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞത്. എന്നാൽ രാത്രി ഹംസയെ സസ്‌പെൻഡ് ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ ലീഗെന്ന ജനാധിപത്യ പാർട്ടി ഏകാധിപത്യ പാർട്ടിയായത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

രാവിലെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം: ലീഗ് ഒരു ജനാധിപത്യ പാർട്ടിയാണ്. വിവിധ അഭിപ്രായങ്ങൾ ഉണ്ടാകും. അത് പാർട്ടീ ഫോറങ്ങളിൽ തുറന്ന് പറയും.

ഉച്ചക്ക് എൻ്റെ എഫ്.ബി പോസ്റ്റ്: ഇങ്ങിനെ കുത്തഴിഞ്ഞ് പോകുന്നതിലും നല്ലത് മതിയായ വിലക്ക് ലീഗിനെ വിൽക്കുകയോ പാട്ടത്തിന് കൊടുക്കുകയോ ചെയ്യുന്നതാണ്.

രാത്രി: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ ലീഗ് സസ്പെൻറ് ചെയ്യുന്നു.

എങ്ങിനെയാണ് മണിക്കൂറുകൾക്കുള്ളിൽ ലീഗെന്ന ജനാധിപത്യ പാർട്ടി ഏകാധിപത്യ പാർട്ടിയായത്? ഇനിയും കളിയെത്ര കാണാൻ കിടക്കുന്നു.

Advertisment