തൃശൂർ: റോഡിലെ വെള്ളക്കെട്ട് കാരണം റെയില്‍വേ ട്രാക്കിലൂടെ ജോലി സ്ഥലത്തേയ്ക്കു നീങ്ങിയ രണ്ടു സ്ത്രീകള്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണു. ഒരാൾ മരിച്ചു. ഒരാൾ ചികിത്സയിലാണ്. വിജയരാഘവപുരത്ത് ഇന്നു രാവിലെ പത്തോടെയാണു സംഭവം.
വിജയരാഘവപുരം സ്വദേശികളായ ചെമ്പോത്തുപറമ്പില്‍ മുജീബിന്റെ ഭാര്യ ഫൗസിയ (40), തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28) എന്നിവരാണ് വെള്ളക്കെട്ടില്‍ പതിച്ചത്. ഗുരുതരമായി പരുക്കേറ്റ ദേവീകൃഷ്ണയാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇരുവരും രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. വി.ആർ.പുരത്ത് റോഡില്‍ വെള്ളമായതിനാലാണ് ട്രാക്കിലൂടെ നടന്നത്.
ദേവീകൃഷ്ണയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ചെളിയില്‍ താഴ്ന്നുപോയ ദേവീകൃഷ്ണയുടെ കാലിൽ കമ്പി തുളച്ചുകയറി. വെള്ളത്തിൽ ഒഴുകി പോയ ഫൗസിയയെ നാട്ടുകാർ രക്ഷപ്പെടുത്തി.