Advertisment

'പുറക്കാട്ടിരി പുഴയിൽ ഒരാൾ ഒഴുകിപോകുന്നത് കണ്ടു, സമീപമുണ്ടായിരുന്ന തോണിക്കാരന്‍ രക്ഷിക്കാന്‍ ശ്രമിച്ചു; ആ സമയത്ത് പാലത്തിൽ ചുവന്ന കാറിൽ ഒരാൾ', എന്താണ് സംഭവമെന്ന് തിരക്കിയതോടെ തട്ടിക്കയറി; ഇർഷാദ് കേസിൽ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട് : പന്തിരിക്കരയിലെ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. പുറക്കാട്ടിരി പുഴയിൽ ഒരാൾ ഒഴുകിപോകുന്നത് കണ്ടെന്നാണ് ദൃക്സാക്ഷി സജിലേഷ് വെളിപ്പെടുത്തിയത്. സമീപമുണ്ടായിരുന്ന തോണിക്കാരന്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചു. സംഭവസമയത്ത് പാലത്തിന് മുകളില്‍ ചുവന്ന കാര്‍ ഉണ്ടായിരുന്നെന്നും സജിലേഷ് പറഞ്ഞു.

Advertisment

publive-image

പുറക്കാട്ടിരി പുഴയിലൂടെ ഒരാൾ ഒഴുകിപ്പോകുന്നതാണ് കണ്ടതെന്നാണ് സജിലേഷ് വിശദീകരിക്കുന്നത്. നല്ല ഒഴുക്കുണ്ടായിരുന്ന സമയത്താണ് സംഭവമുണ്ടായത്. സ്ഥലത്തെ തോണിക്കാരനായ കുട്ടൻ എന്നയാൾ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചു.

നല്ല ഒഴുക്കുള്ള സമയമായിരുന്നു. വെള്ളം പൊന്തിയതിനാൽ ഇറങ്ങാനും പറ്റുന്നുണ്ടായിരുന്നില്ല. മുകളിലേക്ക് നോക്കിയപ്പോൾ പാലത്തിന് മുകളിൽ ഒരു ചുവന്ന കാർ കണ്ടു. ഒരാളെയും കണ്ടു. ഒരു ജോഡി ചെരുപ്പും പാലത്തിന് മുകളിലുണ്ടായിരുന്നു.

എന്താണ് സംഭവമെന്ന് കാറിലുണ്ടായിരുന്നയാളോട് നാട്ടുകാരിലൊരാൾ തിരക്കിയതോടെ തട്ടിക്കയറിയെന്നാണ് അറിയാൻ കഴിഞ്ഞതെന്നും സജിലേഷ് വിശദീകരിച്ചു. മൊബൈൽ തട്ടിപ്പറച്ച് പുഴയിൽ ചാടിയതാണെന്നാണ് കാറിലുണ്ടായിരുന്നയാൾ നാട്ടുകാരോട് പറഞ്ഞതെന്നും സജിലേഷ് കൂട്ടിച്ചേർച്ചേർത്തു.

 

Advertisment