തിരുവനന്തപുരം: വർക്കല തിരുവമ്പാടി നോർത്ത് ക്ലിഫിൽ ഫംഗി ഹൗസ് റിസോർട്ടിൽ നിശാ പാർട്ടിയിൽ
അനധികൃതമായി മദ്യം വിൽപ്പന ചെയ്ത 3 പേർ വർക്കല പോലീസിന്റെ പിടിയിൽ. ചെറുന്നിയൂർ വടശ്ശേരിക്കോണം പേഴുവിള വീട്ടിൽ ഷാഫി മകൻ റോഷിൻ (31), ചെമ്മരുതി തച്ചോട് പൈപ്പിൻ മുട് എൻ എസ്സ് ഭവനിൽ സനൽകുമാർ മകൻ ഗൗതം(25), കൊല്ലം കിളിക്കൊല്ലൂർ ഉളിയക്കോവിൽ കോതയത്ത് ക്ഷേത്രത്തിന് സമീപം കാഞ്ഞിക്കൽ കിഴക്കതിൽ വീട്ടിൽ സുദർശനൻ മകൻ സുമൻ(30)
എന്നിവരാണ് പോലീസിന്റെ പിടിയിലായത്. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട റിസോർട്ട്
നടത്തിപ്പുക്കാരും സംഘാടകരും അടക്കം 4 പേർക്കെതിരെയും പോലീസ് കേസ്സെടുത്തത്.
തിരുവമ്പാടി നോർത്ത് ക്ലിഫിൽ മുൻപ് പൂച്ചിനിലാല എന്ന പേരിൽ പ്രവർത്തിച്ചിരുന്ന "ഫംഗി ഹൗസ്" റിസോർട്ട് അധികൃതരാണ് "ഫ്രീഡം നൈറ്റ്" എന്ന പേരിൽ ഇന്റർനെറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്ത് എൻട്രി ഫീസ് വാങ്ങി സ്ത്രീകളടക്കമുളളവരെ പങ്കെടുപ്പിച്ച് അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന ചെയ്ത് നിശാ പാർട്ടി സംഘടിപ്പിച്ചത്. അനധികൃതമായി
സൂക്ഷിച്ചിരുന്ന വിദേശമദ്യവും വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ബാർ ഉപകരണങ്ങളും ഡി ജെ
പാർട്ടിക്കുപയോഗിച്ചിരുന്ന ആപ്ലിഫയറുകളും ബോക്സുകളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.
/sathyam/media/post_attachments/hR8ITHMxWGSHGkNVT45G.png)
നിരോധിത ലഹരി വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഉടമകളിൽ നിന്നും റിസോർട്ട് നടത്തിപ്പിനായി കെട്ടിടങ്ങൾ വാടകയ്ക്കെടുത്ത ശേഷം യാതൊരുവിധ നിയമാനുസൃത നടപടികൾ പാലിക്കാതെയും മുൻസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യാതെയും ടൂറിസ്റ്റ് രജിസ്റ്ററുകൾ സൂക്ഷിക്കാതെയുമാണ് പല റിസോർട്ടുകളും അനധികൃതമായി
പ്രവർത്തിച്ച് വരുന്നത്. അടുത്ത കാലത്തായി തമിഴ് നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നും ചെറുപ്പക്കാർ കൂട്ടത്തോടെ എത്തുന്നുണ്ടെങ്കിലും അവരുടെ വിവരങ്ങൾ ശരിയായി രേഖപ്പെടുത്തി സൂക്ഷിക്കാതെയും സിസിടിവി കൾ സ്ഥാപിക്കാതെയുമാണ് പല റിസോർട്ടുകളും പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ദിവസം വർക്കല ഡി വൈ എസ് പി പി നിയാസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല പോലീസ് ഇൻസ്പെക്ടർ എസ്. സനോജിന്റെ നിർദ്ദേശാനുസരണം നടത്തിയ മിന്നൽ പരിശോധനയിലാണ് അനധികൃതമായും നിയമവിരുദ്ധമായും പ്രവർത്തിച്ച് റിസോർട്ടിൽ നിന്ന് നിരവധി ഇന്ത്യൻ നിർമ്മിത വിദേശ മദ്യക്കുപ്പികളും വിവിധയിനം ബാർ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തത്. നിശാപാർട്ടിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പോലീസ് അന്വേഷിക്കുമെന്നും
ലഹരി വ്യാപനം കർശനമായി തടയാൻ മുഴുവൻ റിസോർട്ട് നടത്തിപ്പുക്കാരുടെയും ജീവനക്കാരുടെയും ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുമെന്നും വർക്കല ഐ എസ്സ് എച് ഓ സനോജ്.എസ് അറിയിച്ചു. സബ്ബ് ഇൻസ്പെക്ടർ രാഹുൽ പി.ആർ, അസ്സിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ഷാനവാസ്, അസ്സിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, എസ്സ് സി പി ഓ മാരായ സതീശൻ, ഷിജു,സുരജ, ജിഹാനിൽ, സിപിഓ മാരായ പ്രശാന്തകുമരൻ, ശ്രീജിത്ത്, ജസീൻ, ആഷംസ്, വിഷ്ണു, എസ്സ് പി ഓ മാരായഅഖിൽ, അനൂപ് എന്നിവരുടെ നേത്യത്ത്വലായിരുന്നു റെയ്ഡ്. പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us