തിരുവനന്തപുരം: കര്‍ണാടകയിലെ ബാഗേപ്പള്ളിയില്‍ നടന്ന സിപിഐഎം രാഷ്ട്രീയ കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയെയും, കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിപിഎമ്മിന് ഏറെ ശക്തിയുള്ള മണ്ഡലമാണ് ബാഗേപള്ളി. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം രംഗത്തെത്തി.
"വെറും 2.52% മാത്രം വോട്ടോടെ ബിജെപി നാലാം സ്ഥാനത്തുള്ള, കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച, സിപിഎം രണ്ടാം സ്ഥാനത്തും ജനതാദൾ മൂന്നാം സ്ഥാനത്തുമുള്ള ഒരു മണ്ഡലമാണ് ബാഗെപ്പള്ളി. "ബിജെപി വിരുദ്ധ" പോരാട്ടം നടത്താൻ കർണാടകത്തിൽ ഇതിലും നല്ല സ്ഥലം വേറെയില്ല"-ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.