തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററിക്ക് അനുകൂലമായ പ്രതികരണം നടത്തിയ ശശി തരൂരിന് ഒടുവിൽ ബോധം തെളിഞ്ഞു. നാലുപാടു നിന്നും വിമർശനം വർഷിച്ചതോടെ കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ ഓടിനടക്കുന്ന ശശി തരൂർ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് തിരുത്തി. ബി.ബി.സി ഡോക്യുമെന്ററിയിൽ മോദി വിമർശനത്തിന് ആധാരമായി ചൂണ്ടിക്കാട്ടുന്ന ഗുജറാത്ത് കലാപത്തിൻെറ മുറിവുണങ്ങിയെന്ന് പറഞ്ഞിട്ടില്ല എന്ന ന്യായീകരണവുമായാണ് തരൂരിൻെറ മലക്കം മറിച്ചിൽ.
”സംഭവത്തിന്റെ മുറിവുണങ്ങി എന്ന് പറഞ്ഞിട്ടില്ല. അനുഭവസ്ഥരുടെ വേദനയും നഷ്ടവും മാറില്ല.കോടതി വിധി വന്ന സംഭവമാണ്, വിവാദമുണ്ടാക്കുന്നത് കൊണ്ട് നേട്ടമില്ല” ഇതാണ് തരൂരിൻെറ പുതിയ പ്രതികരണം.
ഡോക്യുമെന്ററി വിവാദം അനാവശ്യമാണെന്നും പണ്ട് നടന്ന കാര്യങ്ങളെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ലെന്നും പ്രതികരിച്ച തരൂരാണ് വിമർശനം കനത്തതോടെ ഈ വിധം മാറിയത്.
ബി.ജെ.പിക്കെതിരായ പ്രചാരണത്തിൽ കോൺഗ്രസ് ഏറ്റവും ശക്തമായി ഉന്നയിക്കുന്ന വിമർശനമാണ് ഗുജറാത്ത് കലാപത്തിലെ മോദിയുടെയും അമിത് ഷായുടെയും പങ്ക്. ഈ രാഷ്ട്രീയ നിലപാട് മറന്നാണ് അനിൽ ആന്റണിക്ക് പിന്നാലെ ശശി തരൂരും ബി.ബി.സി ഡോക്യുമെന്ററിക്ക് എതിരായ നിലപാടെടുത്തത്.
തരൂരിൻെറ രാഷ്ട്രീയ മറവിയിൽ കോൺഗ്രസിൽ നിന്ന് തന്നെ വിമർശനം വന്നിരുന്നു. അനിൽ ആന്റണിയുടെ അഭിപ്രായത്തോട് ചേർന്നുനിൽക്കുന്ന തരൂരിൻെറ പ്രതികരണത്തെ ബി.ജെ.പി ക്യാമ്പ് സന്തോഷത്തോടെയാണ് വരവേറ്റത്. അനിൽ പറഞ്ഞത് തന്നെയാണ് തരൂരും പറഞ്ഞതെന്ന പ്രതികരണവുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പിന്തുണയുമായി എത്തി.
തൻെറ മതേതര പ്രതിഛായക്ക് തന്നെ ദോഷം ആകുമെന്ന തിരിച്ചറിവിലാണ് തരൂർ അധികം വൈകാതെ തിരുത്തുമായി മാധ്യമങ്ങളെ കണ്ടത്. എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നു എന്ന പ്രഖ്യാപനവുമായി മത-സാമുദായിക നേതാക്കളെ കണ്ടുതുടങ്ങിയ തരൂർ വിവിധ സ്വാധീന ഗ്രൂപ്പുകളുടെ പിന്തുണ ഉറപ്പിക്കാനുളള ശ്രമത്തിലായിരുന്നു.
എന്നാൽ മന്നം ജയന്തി സമ്മേളനത്തിൽ മുഖ്യാതിഥിയായി എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ തരൂരിന് സമുദായവുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ കൈപൊളളിയിരുന്നു.
ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന പ്രതികരണത്തിലാണ് തരൂരിന് പിഴച്ചത്. എൻ.എസ്.ആസ്ഥാനത്തെ സന്ദർശനവും പ്രസംഗവും ചൂണ്ടിക്കാട്ടി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ തരൂരിനെ രൂക്ഷമായി വിമർശച്ചിരുന്നു. എൻ.എസ്.എസ് ആസ്ഥാനത്തെ പ്രസംഗത്തിലേതിന് സമാനമാണ് ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിലെ പിഴവും.
നിർണായക വിഷയങ്ങളിൽ കോൺഗ്രസിൻെറ രാഷ്ട്രീയ സമീപനം മറന്നുളള ശശി തരൂരിൻെറയും അനിൽ ആന്റണിയുടെയും പ്രതികരണങ്ങളിൽ പാർട്ടിക്കുളളിൽ വലിയ അമർഷമുണ്ട്. എ.കെ.ആന്റണിയുടെ മകനായ അനിൽ ആന്റണി രാഷ്ട്രീയത്തിൽ അത്രകണ്ട് പരിചയ സമ്പന്നനല്ലെന്ന് ന്യായീകരണമുണ്ടെങ്കിലും ശശി തരൂരിന് അതും അവകാശപ്പെടാനാവില്ല.
മൂന്ന് തവണയായി തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് ലോകസഭയിലെത്തുകയും ദേശിയ വിഷയങ്ങളിൽ പുസ്തകം എഴുതുകയും ചെയ്തിട്ടുളള തരൂരിന് എന്തുകൊണ്ട് ഗുജറാത്ത് കലാപത്തിൻെറ പ്രാധാന്യം മനസിലാകുന്നില്ലെന്നാണ് കോൺഗ്രസിൽ നിന്നുയരുന്ന ചോദ്യം.
ബാബറി മസ്ജിദ് തകർത്തിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മതേതര ഇന്ത്യയുടെ മനസിൽ എന്നും അത് തീരാകളങ്കമായി നിൽക്കുകയല്ലേയെന്നും നേതാക്കൾ ചോദിക്കുന്നു. ഗുജറാത്ത് കലാപത്തിൽ ഒന്നാം പ്രതി മോദിയും രണ്ടാം പ്രതി അമിത് ഷായുമാണ് അതാണ് പാർട്ടി നയം അതിന് എതിരായിട്ടുള്ള അഭിപ്രായം ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർപാർട്ടിയിൽ നിന്ന് പുറത്ത് പോകണമെന്നാണ് കെ.മുരളീധരൻെറ പ്രതികരണം.
അനിൽ ആന്റണിക്കുളള മറുപടിയാണിതെങ്കിലും തരൂരിന് കൂടി ചേരുന്ന പ്രതികരണമാണത്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയുണ്ടാക്കാൻ സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നതായി പി.സി.വിഷ്ണുനാഥ് കെ.പി.സി.സി നിർവാഹക സമിതിയിൽ ആരോപിച്ചിരുന്നു. തരൂരിനെ ലക്ഷ്യം വെച്ചുളള വിമർശനമായിരുന്നു അത്. ഡോക്യുമെന്ററി വിവാദത്തിലെ തരൂരിൻെറ വിവാദ പ്രതികരണം ആ ദിശയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായി നേതാക്കൾ പറയുന്നു.
ലോസേന്: ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന റഷ്യയ്ക്കും ബെലാറസിനും അടുത്ത വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിമ്പിക്സിലും പങ്കെടുക്കാനാവില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇരു രാജ്യങ്ങള്‍ക്കും മേലുള്ള വിലക്ക് തുടരാന്‍ തീരുമാനിച്ചതാണ് കാരണം. നേരത്തെ, കായികതാരങ്ങള്‍ക്ക് ആസൂത്രിതമായി ഉത്തേജക മരുന്നുകള്‍ നല്കുന്ന പദ്ധതി സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കിയെന്നാരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. അതിനു ശേഷം യുക്രെയ്ന് അധിനിവേശം കാരണം കഴിഞ്ഞ വര്‍ഷം പുതിയ വിലക്ക് വന്നു. ഇതു തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, ഇരു രാജ്യങ്ങളില്‍നിന്നുമുള്ള അത്ലറ്റുകള്‍ക്ക് ഒളിമ്പിക് വേദി നഷ്ടമാകാതിരിക്കാന്‍ […]
കൊച്ചി: എന്നും പ്രചോദനം തരുന്നതാണ് ബിനാലെ ആവിഷ്കാരങ്ങളെന്നു സംവിധായകൻ ലാൽ ജോസ്. ആദ്യത്തേത് മുതൽ എല്ലാ കൊച്ചി മുസിരിസ് ബിനാലെയും കണ്ടിട്ടുണ്ട്. ആദ്യ ബിനാലെക്കു ശേഷം ചെയ്ത സിനിമകളിൽ ബിനാലെയുടെ സ്വാധീനമുണ്ടായിരുന്നു. അതുകൊണ്ട് ‘ബിനാലെ ഡയറ്കടർ’ എന്ന് പരിഹാസവും കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇന്‍സ്റ്റലേഷനുകൾ കണ്ടു ഭ്രമിച്ച് ‘ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന സിനിമയിലെ അവസാന ഷോട്ട്, ബിനാലെയിൽ ഉണ്ടായിരുന്ന ഒരു ഇൻസ്റ്റലേഷന്റെ പ്രചോദനത്തിൽ അതു തന്നെയായിരുന്നു. അത്ര കണ്ട് ബിനാലെ പ്രചോദനം പകർന്നിട്ടുണ്ട്. ദൃശ്യാവിഷ്കാരങ്ങൾക്ക് സഹായകമായിട്ടുണ്ട്. ദൃശ്യപരമായി […]
ജല്ലിക്കെട്ട് മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപക അക്രമം. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസിന് നേരെയും അക്രമം ഉണ്ടായി. കൃഷ്ണഗിരി ജില്ലയിലാണ് ജല്ലിക്കെട്ടു മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തത്. പ്രതിഷേധക്കാര്‍ കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാത ഉപരോധിച്ച് വാഹനങ്ങള്‍ തടഞ്ഞിട്ടു. മണിക്കൂറോളം ഉപരോധം തുടര്‍ന്ന പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ ആക്രമിച്ചു. അക്രമികള്‍ നടത്തിയ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പോലീസുകാര്‍ക്കും ദേശീയപാതയില്‍ കടന്നുപോവുകയായിരുന്ന വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് […]
ബര്‍ലിന്‍: ജര്‍മനിയില്‍ ഇരട്ട പരൗത്വം അനുവദിക്കാന്‍ തത്വത്തില്‍ അംഗീകാരമായ സാഹചര്യത്തില്‍ പൗരത്വ അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പൗരത്വം ഉപേക്ഷിക്കാതെ തന്നെ ജര്‍മന്‍ പൗരത്വം സ്വീകരിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. ഇതിനു പുറമേ, അഞ്ച് വര്‍ഷം രാജ്യത്ത് താമസിച്ചവര്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യത ലഭിക്കും. അതേസമയം, മറ്റെല്ലാ യോഗ്യതാ മാനദണ്ഡങ്ങളും മാറ്റമില്ലാതെ തുടരുകയാണ്. ഇതില്‍ പ്രധാനമാണ് ബി1 ലെവല്‍ ജര്‍മന്‍ ഭാഷാ പരിജ്ഞാനം പരിശോധിക്കാനുള്ള പരീക്ഷ. ഇന്റര്‍മീഡിയറ്റ് ലെവല്‍ ഭാഷാ പരിജ്ഞാനമാണ് ബി1 ലെവലില്‍ ഉദ്ദേശിക്കുന്നത്. കാര്യമായ […]
ജോര്‍ജിയ: ജോര്‍ജിയയിലെ ഒരു സ്കൂളില്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായി. ജോര്‍ജിയയിലെ റോക്ക്ഡെയ്ല്‍ കൗണ്ടിയിലെ അധികാരികള്‍ ഈ വീഡിയോ അവലോകനം ചെയ്യുകയാണ്. ജനുവരി 26 ന് ഹെറിറ്റേജ് ഹൈസ്കൂളിലെ ഒരു ക്ലാസ് മുറിയിലാണ് സംഭവം. ഇംഗ്ലീഷ് അധ്യാപികയായ തിവാന ടര്‍ണറും വിദ്യാര്‍ത്ഥിയും തമ്മിലുള്ള വഴക്കാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇരുവരും തമ്മിലുള്ള വഴക്ക് ശാരീരിക ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. 27 വയസ്സുള്ള അധ്യാപികയെ വിദ്യാര്‍ത്ഥി നിലത്തേക്ക് വലിച്ചെറിയുകയും ഇടിക്കുകയും ചെയ്തു. പരിക്കേറ്റ അധ്യാപികയെ […]
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) 2023 ജനുവരിയില്‍ 296,363 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു. 278,143 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും, 18,220 യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടെയാണിത്. ഹോണ്ട ആക്ടിവ 2023 അവതരണവും, പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസ് നെറ്റ്വര്‍ക്ക് വിപുലീകരണവും ജനുവരിയില്‍ നടന്നു. വിവിധ ഇടങ്ങളില്‍ റോഡ് സുരക്ഷ ബോധവത്കരണ ക്യാമ്പുകള്‍ നടത്തിയ കമ്പനി, ഹരിയാന മനേസറിലെ ഗ്ലോബല്‍ റിസോഴ്സ് ഫാക്ടറിയില്‍ യുവ വിദ്യാര്‍ഥികള്‍ക്കായി വ്യാവസായിക സന്ദര്‍ശനവും സംഘടിപ്പിച്ചു. 2023ലെ ഡാകര്‍ റാലിയില്‍ മോണ്‍സ്റ്റര്‍ എനര്‍ജി […]
ഡൽഹി: വൈദ്യരത്നം ഔഷധശാല ഡൽഹി ബ്രാഞ്ചിന്റെയും ശ്രീദുർഗ്ഗ എൻറർപ്രൈസസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദിൽ ഷാദ് കോളനി എ. ബ്ലോക്കിൽ നൂറാം നമ്പറിൽ വച്ച് ഫെബ്രുവരി 26 ഞായറഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ ആയുർവേദ ചികിത്സ ക്യാമ്പ് നടത്തുന്നു. വൈദ്യരത്നം ഔഷധശാല സീനിയർ ഫിസിഷ്യൻ ഡോ.കെ സൂര്യദാസിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഒൻപത് മണിയ്ക്ക് രജിസ്റ്ററേഷൻ ആരംഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാൻ 011 35749615, 8595672762 നമ്പറുകളിൽ ബന്ധപ്പെടുക.
കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചതില്‍, ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായെന്നു ദൃക്സാക്ഷികളായ നാട്ടുകാർ. ചില്ലുകള്‍ തകര്‍ത്തു രണ്ടു പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. നടുറോഡിൽ കാർ നിന്നു കത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ. കാർ കത്തുന്നത് കണ്ട് ഓടികൂടിയ നാട്ടുകാർ കാറിനടുത്തുചെന്ന് രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞില്ല. ‘ഫയർഫോഴ്സിനെ വിളിയെടാ’ എന്നു നാട്ടുകാർ അലറുന്നത് വിഡിയോയിൽ കേൾക്കാം. […]
ഹൊനിയാര: സോളമൻ ദ്വീപുകളിൽ എംബസി തുറന്ന് യുഎസ്. പസഫിക്കിലേക്കുള്ള ചൈനയുടെ നീക്കത്തെ ചെറുക്കാനുള്ള നടപടിയായി ഇതിനെ കാണാം. തലസ്ഥാനമായ ഹൊനിയാരയിലാണ് എംബസി പ്രവർത്തിക്കുന്നത്. ഒരു ചാർജ് ഡി അഫയേഴ്സ്, രണ്ട് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ്, പ്രാദേശിക ജീവനക്കാർ എന്നിവർ എംബസിയിൽ ജോലിക്കുണ്ട്. 1993-ൽ അടച്ചുപൂട്ടുന്നതിന് മുമ്പ് അഞ്ച് വർഷം സോളമൻ ദ്വീപുകളിൽ യുഎസ് എംബസി പ്രവർത്തിച്ചിരുന്നു. ഈ മേഖലയിലെ ചൈനയുടെ നീക്കങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് വീണ്ടും എംബസി തുറന്നത്. എംബസി തുറക്കുന്നത് മേഖലയിലുടനീളം കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ […]