സൈബി ജോസ് കിടങ്ങൂര്‍ എന്ന അഭിഭാഷകന്‍ ഹൈക്കോടതി ജഡ്ജിക്കുവേണ്ടി കോഴ വാങ്ങിയെന്നും ഇതൊക്കെ കോടതികളില്‍ ഇടക്കിടെ സംഭവിക്കുന്ന തമാശകളാണെന്നുമൊക്കെ പലരും പറഞ്ഞിട്ടും അത്രക്കു ഞാനങ്ങു വിശ്വസിച്ചില്ല. സൈബിയെ ഒരു ചുക്കും ചെയ്യാനാവില്ലെന്ന് ജോമോന്‍ പുത്തംപുരക്കല്‍ ടെലിവിഷനിലിരുന്നു പറഞ്ഞിട്ടും ഞാന്‍ വിശ്വസിച്ചില്ല. എന്നാല്‍ സൈബിയുടെ മറുപടി കേട്ടപ്പോള്‍ ഒന്നുറപ്പിച്ചു. സൈബിയുടെ രോമത്തില്‍പോലും ആരും തൊടില്ല. കേസെടുക്കലും എഫ്.ഐ.ആറുമൊക്കെ ഒരു അസംബന്ധ നാടകമായി മാറും. സൈബിയുടെ മറുപടി: (ചുരുക്കം)
നൂറു മീറ്റര്‍ അകലെ താമസിക്കുന്ന അയല്‍ക്കാരനായ അഭിഭാഷക ശത്രുവാണ് പിന്നില്‍. വെള്ളത്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കാറുണ്ട്. ഇടക്കിടെ ഇയാള്‍ ഫേസ്ബുക്കില്‍ എനിക്കെതിരെ പോസ്റ്റ് ഇടാറുണ്ട്. ഞാന്‍ ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രസിഡന്‍റായി മല്‍സരിച്ച സമയത്താണ് ആരോപണങ്ങള്‍ കൊടുമ്പിരികൊണ്ടത്. വോട്ടു ചെയ്യുന്നതിനിടെ ഹൈക്കോടതി രജിസ്ട്രാര്‍ എന്നെ വിളിപ്പിച്ചു. ഫേസ്ബുക്ക് പോസ്‌റ്റെഴുതിയ അഭിഭാഷകനെ തല്ലാന്‍ ശ്രമിച്ചോ എന്നു ചോദിച്ചു. ഞാനൊന്നും ചെയ്തിട്ടില്ലെന്നു മറുപടി പറഞ്ഞു. വീട്ടുകാര്യങ്ങളൊക്കെ ചോദിച്ചു. മറ്റൊന്നും ചോദിച്ചിട്ടില്ല.
എന്‍റെ ജീവിതം തുറന്നു പറയുകയാണ്. ഹൈക്കോടതി വിജിലന്‍സ് എന്നോടൊന്നും ചോദിച്ചിട്ടില്ല. റിപ്പോര്‍ട്ടു നല്‍കിയതായി അറിയില്ല. പോലീസ് കമ്മീഷണര്‍ നോട്ടീസ് അയച്ചപ്പോള്‍ ഞാന്‍ ചെന്നു. മൂന്ന് അഭിഭാഷകരാണ് പരാതിക്കാര്‍. ആരോ പറഞ്ഞുകേട്ടതു വച്ചാണ് അവരുടെ പരാതികള്‍ എന്ന് അവര്‍ പറയുന്നുണ്ട്. ആരോപണം ഉന്നയിച്ച കക്ഷികളില്ല. ആര്‍ക്കും പരാതിയില്ല. എന്നെ അക്രമിക്കുന്നതിലൂടെ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തകര്‍ക്കാനാണ് ശ്രമം.
ഒരു എസ്.സി.എസ്.ടി കേസില്‍ മുന്‍കൂര്‍ ജാമ്യം പിന്‍വലിക്കപ്പെട്ടു. പ്രതികളെ കേട്ടിട്ടില്ല എന്ന സാങ്കേതിക കാരണം പറഞ്ഞാണ് പിന്‍വലിച്ചത്. അതിലും അയല്‍ക്കാരനായ അഭിഭാഷകനാണ് മൊഴി കൊടുത്തത്. കക്ഷികള്‍ ഈ അഭിഭാഷകനോടെനിക്കു കോഴ തന്നു എന്നു പറഞ്ഞാണ് മൊഴി. ആരോപണത്തില്‍ പറയുന്ന ജഡ്ജിമാര്‍ (മൂന്നു പേര്‍) എന്നോടൊന്നും ചോദിച്ചിട്ടില്ല. അങ്ങിനെ ഒരു രീതി കോടതികളിലില്ല. എന്‍റെ ജീവിതത്തെ തകര്‍ക്കാനാഗ്രഹിക്കുന്ന അഭിഭാഷകരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഇങ്ങിനെ പോകുന്നു പ്രസ്തുത മറുപടി. അപ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സൈബിക്കെതിരെ എഫ്.ഐ.ആര്‍ ഇട്ടത് എന്തു പരാതിയുടെ അടിസ്ഥാനത്തിലാണ് ? കേട്ടുകേള്‍വിക്കാര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലോ ? അതു നിയമത്തിന്‍റെ മുന്നില്‍ നിലനില്‍ക്കില്ലല്ലോ.
ഹൈക്കോടതി വിജിലന്‍സ് സൈബിയുടെ മൊഴി എടുക്കാതിരുന്നതെന്തുകൊണ്ട് ? കോഴ നല്‍കിയെന്നു പറയുന്ന പ്രൊഡ്യൂസറുടെ 164 സ്റ്റേറ്റ്മെന്‍റ് എന്തുകൊണ്ടെടുപ്പിച്ചില്ല. (പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യമായെന്നാണല്ലോ വിജിലന്‍സ് റിപ്പോര്‍ട്ട്)
ഈ സംഭവം സത്യമാണെന്നിരിക്കട്ടെ. പ്രധാന തെളിവ് പണം നല്‍കിയ ആളിന്‍റെ മൊഴിയാണ്. വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ പരാതിക്കാരനെ സ്വാധീനിക്കുമെന്നറിയാന്‍ ‘വാഴക്കുല’യില്‍ പി.എച്ച്.ഡി എടുക്കേണ്ട കാര്യമൊന്നുമില്ലല്ലോ.
സൈബി നിരപരാധിയാണെങ്കില്‍ ക്രൂശിക്കപ്പെടരുത്. എന്നാല്‍ കോടതി കോഴകള്‍ വായൂപോലെയാണ്. അനുഭവപ്പെടും കാണാനാകില്ല. തെളിവുണ്ടാവില്ല. എന്നാല്‍ അതുണ്ടെന്നെല്ലാവര്‍ക്കും അറിയാം. ഏതു കോടതിയിലും അഴിമതിക്കാര്‍ ആരൊക്കെ? ഏതുതരം അഴിമതി ? പണമായോ സൗകര്യങ്ങളായോ സര്‍ക്കാരങ്ങളായോ ശൃംഗാരങ്ങളായോ എന്നൊക്കെ ഏതു ഗുമസ്തനും അറിയാം. അതാണല്ലോ ബഞ്ചിനൊത്ത വക്കീല്‍ എന്ന ആപ്തവാക്യത്തിന്‍റെ ആണിക്കല്ല്.
ജോമോന്‍ പുത്തന്‍പുരക്കലാണ് കോടതികളെ അരച്ചുകലക്കി കുടിച്ച വീരശൂരപരാക്രമി. ഒരു കള്ളനെ സാക്ഷിയാക്കി അഭയ കേസിലെ പ്രതികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുത്ത വിരുതന്‍. അര്‍ദ്ധരാത്രികഴിഞ്ഞ് കന്യാസ്ത്രീമഠത്തില്‍ എന്തു നടന്നാലും സാക്ഷിയാവുക കക്കാനിറങ്ങിയ കള്ളനോ അവിഹിതത്തിനിറങ്ങിയവനോ ആയിരിക്കും. അല്ലാതെ മാനംമര്യാദക്കു ജീവിക്കുന്ന ഒരു സാക്ഷി ആ സമയത്തെങ്ങനെ എത്തും ? അതു സ്വീകരിച്ചാണ് കോടതി പ്രതികളെ ശിക്ഷിച്ചത്.
എന്തായാലും സൈബി ശിക്ഷിക്കപ്പെടില്ലെന്നും കേസില്‍ നിന്നും പുഷ്പം പോലെ ഊരിപ്പോരുമെന്നും ചിന്തിക്കാന്‍ മുകളില്‍ പറഞ്ഞ കാരണങ്ങള്‍ ധാരാളം. മാത്രമല്ല അഴിമതി അന്വേഷിക്കാന്‍ പോലീസിനെന്തധികാരം ? അപ്പോള്‍ കമ്മീഷണറുടെ അന്വേഷണത്തിന്‍റെ ഗ്യാസ് പോകുമല്ലോ.
അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തേണ്ടത് വിജിലന്‍സാണ്. ഹൈക്കോടതി വിജിലന്‍സാണ് ആദ്യം അന്വേഷിച്ചത്. സൈബിയെ രക്ഷിക്കുക എന്ന ദൗത്യം ഇല്ലായിരുന്നെങ്കില്‍ അവര്‍ ആദ്യം ചേയ്യേണ്ടിയിരുന്നത് സിനിമ നിര്‍മ്മാതാവിന്‍റെ മൊഴിയെടുക്കുകയായിരുന്നു. അയാള്‍ കോഴ കൊടുത്തതായി സമ്മതിച്ചാല്‍ 164 സ്റ്റേറ്റ്മെന്‍റ് എടുക്കണമായിരുന്നു.
അയാള്‍ കോഴ കൊടുത്തില്ലെന്നാണ് അന്നേരം പറയുന്നതെങ്കില്‍ കേസ് ചുരുട്ടിക്കൂട്ടി കളയണമായിരുന്നു. അതുചെയ്യാതെ കേട്ടുകേഴ്വിക്കാരുടെ മൊഴിയെടുത്തിട്ടെന്തു പ്രയോജനം ? പ്രൊഡ്യൂസര്‍ക്ക് വാങ്ങിയതിന്‍റെ ഇരട്ടി പണം നല്‍കി ഒത്തുതീര്‍പ്പാക്കിക്കാണും. അതിനുള്ള ബുദ്ധിയൊക്കെ സൈബിക്കു കാണാതിരിക്കുമോ ? അതുകൊണ്ടാണല്ലോ ഇത്ര ധൈര്യത്തോടെ കേട്ടുകേഴ്വിക്കാരായ അഭിഭാഷക അയല്‍ക്കാര ശത്രുവാണ് പരാതിക്കാരന്‍ എന്നു വ്യക്തമാക്കിയത്.
കോഴ കഥ സത്യമാണെങ്കില്‍ സൈബിക്കു ഇതിനകം സംഭവിച്ച നാണക്കേടാണ് ശിക്ഷ. സംഗതി അസത്യമെങ്കില്‍ ഒക്കെ വിധിയെന്നു കരുതി സമാധാനിക്കുക. ബഞ്ചിനു പറ്റിയ വക്കീലാകുമ്പോള്‍ ഇതുപോലെയുള്ള മുള്‍ക്കിരീടങ്ങള്‍ ഇടക്കിടെ ചുമക്കേണ്ടിവരും. എല്ലാവരും സുക്ഷിക്കുക. പ്രത്യേകിച്ച് തെരഞ്ഞെടുപ്പിനു നില്‍ക്കുമ്പോള്‍. അതും തെരഞ്ഞെടുപ്പിനെ ഏകകണ്ഠമാക്കുമ്പോള്‍.
ഗർഭകാലത്ത് എന്ത് ഭക്ഷണങ്ങൾ കഴിക്കണം, ഏതൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം എന്നതിനെ സംബന്ധിച്ച് സംശയങ്ങൾ ഉണ്ടാകാം. ഗർഭധാരണത്തിന് മുമ്പുള്ള മൂന്ന് മാസം പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം. ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാനായി ഗർഭിണികൾ നിർബന്ധമായും കഴിക്കേണ്ടത് പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ഒരു കുട്ടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഗർഭകാലത്ത് അമ്മ അവളുടെ ജീവിതശൈലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വേനൽക്കാലത്ത് നമ്മളിൽ ഭൂരിഭാഗം പേരും കുറച്ച് ഭക്ഷണം കഴിക്കുകയും നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുമ്പോൾ ഇത് വളരെ പ്രധാനമാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ […]
രാത്രി അത്താഴത്തിന് എപ്പോഴും മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുന്നതാണ് നല്ലത് എന്ന് നാം കേട്ടിട്ടുണ്ടാകാം. കാരണം മറ്റൊന്നുമല്ല, ചില ഭക്ഷണങ്ങള്‍ ദഹിക്കാന്‍ സമയം വേണ്ടിവരും. അതിനാല്‍ അത്തരം ഭക്ഷണങ്ങള്‍ അത്താഴത്തിന് ഒഴിവാക്കിയില്ലെങ്കില്‍, പല ദഹന പ്രശ്നങ്ങളും ഉണ്ടാകാം. ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. അതിനാല്‍ ജീവിതശൈലിയില്‍ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്. ഒന്ന്… എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി അത്താഴത്തിന് […]
ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. പ്രധാനമായും രണ്ടു തരത്തിലുളള തൈറോയ്ഡ് തകരാറുകളാണ് കണ്ടു വരുന്നത്. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. […]
ഒരിടവേളക്ക് ശേഷം മലയാളത്തിൽ വീണ്ടും ഒരു റോഡ് മൂവി എത്തുകയാണ്. അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ, അതിഥി രവി എന്നിവരെ പ്രധാന താരങ്ങളാക്കി നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഖജുരാഹോ ഡ്രീംസ്’ ആണ് പൂർണമായി ഒരു റോഡ് മൂവിയായി ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസറാണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മൾട്ടി സ്റ്റാർ ചിത്രത്തിൽ ശക്തമായൊരു സാമൂഹിക […]
ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രം ഒടിടി റിലീസിന്. സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യപ്പെടുന്ന ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഏപ്രില്‍ 15 ന് വിഷു ദിനത്തിലാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇര്‍ഷാദ് അലി നായകനായ ചിത്രത്തില്‍ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിങ്ങനെ നാല് പുതുമുഖ നായികമാരാണ് ഉള്ളത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ എന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കേസ് […]
പച്ച, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുന്തിരിയുണ്ട്. എന്നാൽ ഏത് മുന്തിരിയാണ് ഏറ്റവും ആരോഗ്യകരം? ഓരോന്നിനും അതിന്റേതായ രുചിയും പോഷക ഗുണങ്ങളും ഉണ്ട്. ‘മുന്തിരി ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ്. മുന്തിരിയിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മുന്തിരി ചർമ്മത്തിനും ഹൃദയത്തിനും രക്തക്കുഴലുകൾക്കും ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. പച്ച മുന്തിരി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മുന്തിരി ഇനമാണ്. സലാഡുകൾ, സ്മൂത്തികൾ, ബേക്ക് ചെയ്ത സാധനങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഭക്ഷണങ്ങളിൽ ഇത് ഉപയോഗിക്കുന്നു. ഒരു കപ്പ് […]
കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യക്കരാറുമായി ബന്ധപ്പെട്ട് വിവാദ കമ്പനി സോൺട ഇൻഫ്രാടെക്കിൽ നിന്ന് കോഴിക്കോട് കോർപറേഷൻ പിഴ ഇടാക്കും. 38.85 ലക്ഷം രൂപയാണ് ഈടാക്കുക. കമ്പനിക്ക് കരാർ പുതുക്കി നിൽകിയിരുന്നു. പിന്നാലെയാണ് നടപടി. ലേലത്തുകയുടെ അഞ്ച് ശതമാനമാണ് പിഴ ഈടാക്കുന്നത്. പിഴ അടയ്ക്കാമെന്ന് കമ്പനി കോർപറേഷനെ അറിയിച്ചിരുന്നു. അതിനിടെ കരാർ സോൺടയ്ക്ക് പുതുക്കി നൽകിയ കോഴിക്കോട് കോർപറേഷൻ തീരുമാനത്തിെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധങ്ങളെല്ലാം അവഗണിച്ചാണ് കമ്പനിക്ക് കരാർ പുതുക്കി നിൽകിയിരിക്കുന്നത്. ഉപാധികളോടെയാണ് അനുമതി. നാല് വർഷം കിട്ടിയിട്ടും പ്രാഥമിക നടപടികൾ […]
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.മാസ്‌ക് കൃത്യമായി ധരിക്കണം. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും […]
വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഒരു ഫലമാണ് പൈനാപ്പിള്‍ എന്ന കൈതച്ചക്ക. നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ പൈനാപ്പിളിന് ഉണ്ട്. വിറ്റാമിന്‍ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിനും തലമുടിക്കും വരെ പൈനാപ്പിള്‍ നല്ലതാണ്. ഒന്ന്… ശരീരഭാരം കുറയ്ക്കാന്‍ […]