മൂന്നിലവ് : ജില്ലയിലെ മലയോര മേഖലയായ മൂന്നിലവ് പഞ്ചായത്തിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന കടപുഴ പാലം തകര്‍ന്നിട്ട് ഒരു വര്‍ഷമായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. രാഷ്ട്രീയ പാര്‍ട്ടികളും ഭരണമുന്നണിയും പ്രതിപക്ഷവും ജനപ്രതിനിധികളുമെല്ലാം മൂന്നിലവുകാരെ ഉപേക്ഷിച്ച മട്ടാണ്. ജനപ്രതിനിധികള്‍ തമ്മില്‍ ആരു പാലം പണിയണമെന്ന വാശിയും നിലനില്ക്കുന്നതോടെ വഴിയാധാരമായിരിക്കുകയാണ് മൂന്നിലവ് നിവാസികള്‍.
2021 ഒക്ടോബര്‍ 16നുണ്ടായ പ്രളയത്തിലാണ് തൂണില്‍ മരം വന്നിടിച്ചു സ്ലാബ് തകര്‍ന്നു പാലം അപകടാവസ്ഥയിലായത്. പിന്നീട് നാട്ടുകാർ സംഘടിച്ച് തെങ്ങ് തടി ഇട്ട് ആളുകൾക്ക് നടന്ന് പോകാൻ സൗകര്യം ഏർപ്പെടുത്തി . ഇത് 2022 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഇതും ഒലിച്ച് പോയി. ഇതോടെ പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, ഏഴ് വാര്‍ഡുകള്‍ പൂര്‍ണമായും ഒറ്റപ്പെടുകയായിരുന്നു. കുറച്ചുകാലം ചെറുവാഹനങ്ങള്‍ കടന്നുപോയെങ്കിലും ഇപ്പോള്‍ അതും മുടങ്ങി.
ഒലിച്ചുപോയ റോഡും പാലവും പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രമേയം പാസാക്കി മുഖ്യമന്ത്രി, പൊതുമരാമത്തു മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും പാലം പണി നടന്നില്ല. പിന്നീട് നാട്ടുകാർ സംഘടിച്ച് തെങ്ങ് തടി ഇട്ട് ആളുകൾക്ക് നടന്ന് പോകാൻ സൗകര്യം ഏർപ്പെടുത്തി ഇത് കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉള്‍പൊട്ടലിൽ അപ്രോച്ച് റോഡും തൂത്തെറിയപ്പെട്ടു. ദുരന്ത സ്ഥലം സന്ദര്‍ശിച്ച മന്ത്രി വി.എന്‍. വാസവന് മൂന്നു കോടി രൂപ പട്ടികവര്‍ഗ വികസന ഫണ്ടില്‍ നിന്നും അനുവദിക്കുന്നതാണെന്നു പ്രഖ്യാനവും നടത്തി. പക്ഷേ മന്ത്രിമാരുടെ ഉറപ്പും പ്രഖ്യാപനവും ജലരേഖയായി അവശേഷിക്കുകയാണ്.
ഇപ്പോള്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ട് അഞ്ചു മാസം പിന്നിടുകയാണ്. മൂന്നിലവില്നിന്നു മേച്ചാല്‍, ചക്കിക്കാവ് പ്രദേശത്തേക്കുള്ള ഗതാഗതമാര്‍ഗമാണ് അടഞ്ഞിരിക്കുന്നത്. നാട്ടുകാര്‍ക്ക് പഞ്ചായത്ത് ആസ്ഥാനമായ മൂന്നിലവില്‍ എത്താന്‍ മൂന്നു ബസുകള്‍ കയറിയിറങ്ങി 20 കിലോമീറ്റര്‍ യാത്ര ചെയ്യണം. പാലത്തിന്റെ ഗുണഭോക്താക്കളിലേറെയും പട്ടികവര്‍ഗ വിഭാഗക്കാരാണ്. വേനൽ കാലത്ത് കുടിവെള്ളം ക്ഷാമം ഏറ്റവും രൂക്ഷമാണ്. വാഹനങ്ങളിൽ കുടി വെള്ളം എത്തിയ്ക്കാൻ ഇവിടെ ഉള്ളവർ കഷ്ടപ്പെടുന്നു.
ആം ആദ്മി പാർട്ടി നേതാക്കൾ ആയ ജിജി മുതലകുഴി , താഷ്കെന്റ് പൈകട ,ജിമ്മി കൊച്ചെട്ടൊന്നിൽ സാവ്യോ തോട്ടപ്പള്ളിൽ ,ജോമി ഇളംപ്ലാശ്ശേരിൽ എന്നിവർ കട പുഴ പാലം പുനർ നിർമിക്കാൻ വേണ്ട അടിയന്തര ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് എത്രയും വേഗം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടു.
നരിമറ്റം കടപുഴ പാലം പോലെ തന്നെയോ അതിൽ കൂടുതലോ ഭയാനകമായി നിൽക്കുന്നതാണ് യഥാർത്ഥ കടപുഴ പാലം. അതിൻറെ നാല് അപ്പറോച്ച് കെട്ടുകളും ഇടിഞ്ഞു പോയി. വണ്ടിയോടുന്ന ടാറിൻറെ അടിയിലോട്ട് മണ്ണ് അള്ളച്ചിടിഞ്ഞു പോയിരിക്കുകയാണ്. അതിനു മുകളിലൂടെയാണ് വണ്ടികൾ ഓടുന്നത് .
ഒരു ബാരിക്കേട് എങ്കിലും വെച്ച് വക്കത്തോട്ട് വണ്ടി പോകാതിരിക്കാൻ ഉള്ള സംവിധാനം എങ്കിലും അടിയന്തരമായി അവിടെ നടപ്പിലാക്കേണ്ടതാണ്. വിവിധ സ്ഥലങ്ങളിൽ നിന്ന് ടൂറിസ്റ്റുകൾ കടപുഴ വെള്ളച്ചാട്ടത്തോട് അനുബന്ധിച്ചുള്ള കുഴിയിൽ കുളിക്കാനായി വരുന്നുണ്ട് . ഒരു വലിയ അപകടം ഒളിഞ്ഞിരിക്കുന്ന ഈ റോഡിൻറെ സൈഡ് എത്രയും പെട്ടെന്ന് കെട്ടാനും നടപടി ഉണ്ടാകണം.