09
Friday June 2023
കേരളം

ഇന്ധന സെസ് വൻ വിലക്കയറ്റത്തിന് വഴിവയ്ക്കും; ഉപ്പുതൊട്ട് കർപ്പൂരം വരെ സകലതിനും വില ഉയരും; ജനം ജീവിക്കാൻ മാർഗമില്ലാതെ നട്ടംതിരിയും ! അഞ്ചു കൊല്ലം കൂടുമ്പോൾ ശമ്പളം കുത്തനേ കൂട്ടി സർക്കാർ ജീവനക്കാരെ തൃപ്തിപ്പെടുത്തുന്നത് സാധാരണ ജനത്തെ പിഴിഞ്ഞ് വേണോ? നികുതിക്കൊള്ളയ്ക്കെതിരേ ജനരോഷം ആളുന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, February 4, 2023

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ബജറ്റിൽ രണ്ടുരൂപ സെസ് ഏർപ്പെടുത്തിയതോടെ വൻ വിലക്കയറ്റമാണ് കേരളം നേരിടാനിരിക്കുക. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങൾക്കും വിലകൂടാനേ ഈ തീരുമാനം ഇടവരുത്തൂ. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും.

പെട്രോളിന് തിരുവനന്തപുരത്ത് നിലവിൽ ലീറ്ററിന് 107 രൂപ 71 പൈസയും ഡീസലിന് 96 രൂപ 79 പൈസയുമാണ് വില. പെട്രോളിന് 57.38രൂപയും ഡീസലിന് 58.27രൂപയുമാണ് അടിസ്ഥാനവില. പ്രതിദിനം 116ലക്ഷം ലിറ്റർ ഡീസലും പെട്രോളുമാണ് സംസ്ഥാനത്ത് വിൽക്കുന്നത്. ഇതിലൂടെ മാസം 850 കോടിരൂപയിലേറെയാണ് സംസ്ഥാനത്തിന് വരുമാനം. അതിന് പുറമെയാണ് ഈ രണ്ടുരൂപയുടെ സെസ്. ഇതിലൂടെ മാത്രം 780 കോടി വീണ്ടും അധികം നേടാനാണ് സർക്കാരിന്റെ ശ്രമം.


സർക്കാരിന്റെ നടപടിക്ക് വൻവിലകൊടുക്കേണ്ടിവരുമെന്ന ഭീതിയിലാണ് ജനം. ഉപ്പുതൊട്ടു കർപ്പൂരം വരെ പുറമെ നിന്ന് കൊണ്ടുവന്ന് ഉപയോഗിക്കുന്ന കേരളത്തിൽ ഡീസലിന്റെ വിലയിലുണ്ടാകുന്ന വർദ്ധന ചരക്കുകൂലി കൂടുന്നതിനും അതുവഴി വ്യാപകമായ വിലക്കയറ്റത്തിനും ഇടയാക്കും.


നിലവിൽ വെള്ളത്തിനും പാലിനും കറണ്ടിനും വരെ വൻവിലയാണ് കേരളത്തിൽ. അതിന് പുറമെയാണ് ഇന്ധനവിലയിലെ വർദ്ധനയുണ്ടാക്കാനിടയുള്ള വിലക്കയറ്റം. ഇന്ധനവിലയുടെ പേരിൽ കേന്ദ്രത്തെ ആവർത്തിച്ചു കുറ്റം പറഞ്ഞിരുന്ന ധനമന്ത്രിയാണ് ഒറ്റയടിക്ക് വില കൂട്ടി ഞെട്ടിച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ കേന്ദ്രം എട്ടുരൂപ കുറച്ചപ്പോൾ മറ്റ്സംസ്ഥാനങ്ങളും വിലകുറയ്ക്കാൻ തയ്യാറായെങ്കിലും കേരളം നിഷേധ നിലപാടാണെടുത്തത്. അന്ന് കേരളത്തിന് കിട്ടികൊണ്ടിരുന്ന നികുതിയിൽ കേന്ദ്രനടപടിമൂലമുണ്ടായ ചെറിയ ആശ്വാസം മാത്രമാണ് ജനത്തിന് കിട്ടിയത്.

ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യവിതരണമെന്ന ബാദ്ധ്യതയടക്കം മുന്നിൽ നിൽക്കെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അവസ്ഥയിലാണ് സംസ്ഥാനത്തിന്റെ ധന മാനേജ്മെന്റ്. വായ്പാപരിധി വെട്ടിക്കുറച്ചതും ജി.എസ്.ടി നഷ്ടപരിഹാരം കുറയുന്നതുമടക്കം കേന്ദ്രസർക്കാരിന്റെ ശ്വാസം മുട്ടിക്കൽ തരണം ചെയ്യാൻ വേറെ മാർഗമില്ലെന്നാണ് ഇടതുമുന്നണിയുടെ വാദം.

കഴിഞ്ഞ ദിവസത്തെ കേന്ദ്ര ബഡ്ജറ്റിലെ അവഗണനയും കൂടിയായതോടെ സർക്കാരിന് പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയായിയെന്ന് പറയുന്നു. കേരളത്തിൽ ഏറ്റവുമധികം തൊഴിലാളികൾ ആശ്രയിക്കുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറച്ചതടക്കം കേന്ദ്രനടപടികൾ വിനയായിട്ടുണ്ട്.

അടുത്ത വർഷം മുതൽ തിരഞ്ഞെടുപ്പ് കാലമാണ് കേരളത്തിൽ. അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്, അതിനടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ്, തൊട്ടടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ്. അതുകൊണ്ട് കടുത്ത പരീക്ഷണത്തിന് മുതിരാൻ സർക്കാരിന് കിട്ടുന്ന അവസാനത്തെ അവസരമെന്ന നിലയ്ക്ക് കൂടിയാണ് ഇത്തവണ ഇത്രയും കനത്ത പരീക്ഷണമേറ്റെടുക്കാൻ സർക്കാർ ഒരുമ്പെട്ടതെന്ന് വേണം കരുതാൻ.

ധനപ്രതിസന്ധി മറികടക്കാനുള്ള വഴി ജനങ്ങളുടെ മേൽ കടുത്ത ഭാരം അടിച്ചേല്പിച്ച് തന്നെ കണ്ടെത്തണോയെന്ന ചോദ്യമാണ് വിമർശകരുന്നയിക്കുന്നത്. എളുപ്പവഴി തിരഞ്ഞെടുക്കുകയായിരുന്നില്ലേ സർക്കാരെന്ന ചോദ്യമുയർത്തുന്ന സാമ്പത്തികവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്, സംസ്ഥാനത്തിന്റേത് മാത്രമായ നികുതിപിരിവിലെ കാര്യക്ഷമതയില്ലായ്മയും മറ്റുമാണ്. വർഷങ്ങളായി തൊടാതെ കിടക്കുന്നതും ജനങ്ങളെ അത്ര നേരിട്ട് ബാധിക്കാത്തതുമായ നികുതിമേഖലകൾ കണ്ടെത്തി പരിഷ്കരണം വരുത്താനുള്ള ശ്രമമുണ്ടായോയെന്ന ചോദ്യവുമുയരുന്നുണ്ട്. ധൂർത്തിന് സർക്കാർതലത്തിൽ കുറവില്ലായെന്നതും വിമർശകർ ചൂണ്ടിക്കാട്ടുന്നു.


അഞ്ച് വർഷം കൂടുമ്പോൾ ജീവനക്കാർക്ക് വർദ്ധിപ്പിച്ച ശമ്പളം നൽകി തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നത് സാധാരണ ജനത്തെ പിഴിഞ്ഞ് വേണോയെന്ന ചോദ്യം അടിസ്ഥാനവർഗത്തിന്റെ പിന്തുണ വലിയതോതിൽ ആകർഷിക്കുന്ന ഇടതുമുന്നണിയെ പ്രയാസപ്പെടുത്തും.


ഇതിന് സർക്കാരിന്റെ മറുപടി ബഡ്ജറ്റിലെ അടിസ്ഥാനവർഗത്തെ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ എടുത്തുകാട്ടിയാണ്. പിന്നാക്ക, പട്ടികവിഭാഗ വിദ്യാർത്ഥികൾക്കുള്ള ഗ്രാന്റ് കേന്ദ്രം 54കോടി ഒറ്റയടിക്ക് വെട്ടിക്കുറച്ചപ്പോൾ സംസ്ഥാന ബഡ്ജറ്റിൽ 78 കോടിയിൽ നിന്ന് 125 കോടിയായി ഉയർത്തിയതും മത്സ്യമേഖല, കൃഷി, തൊഴിലുറപ്പ്, അതിദാരിദ്ര്യലഘൂകരണം തുടങ്ങിയ മേഖലകൾക്ക് നൽകിയ ഊന്നലുകളുമെല്ലാമാണ് ഇടതുപക്ഷം എടുത്തുകാട്ടുന്നത്.

More News

ആലപ്പുഴ: മാവേലിക്കരയിൽ നാല് വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി മഹേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി ഐസിയുവിലേക്ക് മാറ്റി. ജയിലിൽ വെച്ച് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ച് അത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ഭാഗത്തും ആഴത്തിൽ മുറിവുണ്ട്. സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് മാവേലിക്കര സബ് ജയിലിൽ വെച്ച് ശ്രീ മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി […]

തിരുവനന്തപുരം: കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മധ്യ, തെക്കൻ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴയുടെ തോത് കണക്കിലെടുത്ത് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ കേരളത്തിൽ എത്തിയ കാലവർഷം, വരും മണിക്കൂറുകളിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതാണ്. അതിനാൽ, വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ അനുഭവപ്പെട്ടേക്കാം. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ […]

പീരുമേട്: ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ഗവി മീനാര്‍ കോളനി നിവാസി ആനന്ദകുമാരി(42)യാണ് മരിച്ചത്. കെ.എഫ്.ഡി.സിയുടെ ഗവിയിലെ ഏല തോട്ടത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കായിരുന്നു അപകടം. ഏലത്തോട്ടത്തില്‍ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചര്‍ ഉള്‍പ്പെടെ 12 പേര്‍ ജോലി ചെയ്യുന്നതിനിടയിലേക്കാണ് മരം ഒടിഞ്ഞ് വീണത്. മരം ഒടിയുന്നത് കണ്ട വാച്ചര്‍ തൊഴിലാളികളോട് ഓടി മാറുവാന്‍ പറഞ്ഞെങ്കിലും ആനന്ദകുമാരി മരത്തിന്റെ വേരില്‍ തട്ടി വീണതോടെ ഒടിഞ്ഞ മരത്തിന്റെ ചില്ല ആനന്ദവല്ലിയുടെ […]

കോഴിക്കോട്: കോഴിക്കോട് വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. മുബഷിർ, അൻഷാദ്, ഷാഫി, അഫ്‌നാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇതിൽ മുബഷിറിന്റെ ചെവിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ സീനിയർ വിദ്യാർത്ഥികളായ സിനാൻ, നിസാം, ഷാഫി എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തു.  അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

തൊടുപുഴ: മുട്ടത്ത് വന്‍മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ മുട്ടം എന്‍ജിനീയറിങ്ങ് കോളജിന് സമീപമാണ് റോഡിലേക്ക് ആഞ്ഞിലിമരത്തിന്റെ ശിഖരം വീണത്. തുടർന്ന് ഒരു മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു. 150 മീറ്ററോളം ഉയരവും 100 ഇഞ്ചിലധികം  വ്യാസവുമുള്ള ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞു വീണത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും മുട്ടം പോലീസും മണിക്കൂറോളം പരിശ്രമിച്ചാണ് മമരം പൂര്‍ണമായും മുറിച്ചു മാറ്റിയത്. രോഗിയുമായി വന്ന ആംബുലന്‍സ് ഉള്‍പ്പടെ ഗതാഗതക്കുരുക്കില്‍ […]

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും  നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു. ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും. വനിതകൾ മാത്രമുള്ള ആദ്യ […]

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ തഴഞ്ഞ് കേന്ദ്ര സർക്കാർ. പുതുതായി അനുവദിച്ച അമ്പതു മെഡിക്കല്‍ കോളേജുകളില്‍ ഒന്നു പോലും കേരളത്തിനില്ല. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചത്. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രം […]

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പിൽ അറസ്റ്റിലായ ആലത്തൂര്‍ സ്വദേശിയായ യുവതിക്കെതിരേ പരാതിപ്രളയം. നിരവധി പേർ ഇത്തരത്തിൽ പറ്റിക്കപ്പെട്ടു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി  രേഷ്മ രാജപ്പ(26)നെതിരേയാണ്  പരാതി. തട്ടിപ്പിന് ഒത്താശ ചെയ്ത രണ്ടുപേർ കൂടി കുടുങ്ങുമെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ പോലീസുകാരനാണ്. ദേവസ്വം വിജിലന്‍സ് എന്ന് ബോര്‍ഡ് വച്ച കാറിലാണ് ജോലി ആവശ്യപ്പെടുന്നവരെ കാണാന്‍ രേഷ്മ എത്തിയിരുന്നത്. കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്തെന്നും കേസുണ്ട്. വെങ്ങന്നൂര്‍ […]

ന്യുയോര്‍ക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എ.എൻ. ഷംസീർ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് മൂന്നിനാണ്  ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘമെത്തിയത്. കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി. മൻമധൻ നായർ, ലോക കേരള സഭ […]

error: Content is protected !!