തിരുവനന്തപുരം: നാട്ടിലെ നിയമവും ചട്ടവും ഗവർണർക്ക് ബാധകമല്ലേ? സർക്കാർ ഏറെക്കാലമായി ചോദിക്കുന്ന ചോദ്യമാണിത്. നിയമപ്രകാരം സംസ്ഥാനത്തെ സർവകലാശാലകളുടെ തലവനാണ് ഗവർണർ. ചാൻസലർ എന്ന രീതിയിലുള്ള തന്റെ അധികാരം ഉപയോഗിക്കുന്നത് സർവകലാശാലാ ചട്ടങ്ങൾ പാലിച്ചായിരിക്കണമെന്നു മാത്രം. മുൻപ് ഗവർണർമാർ തങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിന്നുകൊണ്ട് സർവകലാശാലകളിലെ നിരവധി തെറ്റായ കാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ട്. മിക്കതിനും കോടതികളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണ കിട്ടിയിട്ടുമുണ്ട്. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലാ ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഹൈക്കോടതി തുടരെത്തുടരെ റദ്ദാക്കുകയാണ്. നടപടിക്രമങ്ങളിലെ വീഴ്ചയാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. ഇനിയെങ്കിലും ഗവർണർ ചട്ടങ്ങൾ പാലിച്ച് നടപടിയെടുക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
സർവകലാശാലാ ചട്ടവും നിയമവും മറികടന്നെടുത്ത തീരുമാനങ്ങൾക്കാണ് ഹൈക്കോടതിയിൽ നിന്ന് ഗവർണർക്ക് തുടരെ തിരിച്ചടി കിട്ടുന്നത്. കേരള സർവകലാശാലാ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിനാണ് കഴിഞ്ഞ ഒക്ടോബറിൽ 15 നോമിനേറ്റഡ് അംഗങ്ങളെ ഒറ്റയടിക്ക് പുറത്താക്കി ഗവർണർ അസാധാരണ നടപടിയെടുത്തത്. പുറത്താക്കാൻ വി.സി വിസമ്മതിച്ചപ്പോൾ സ്വയം വിജ്ഞാപനമിറക്കുകയായിരുന്നു. പുറത്താക്കുംമുൻപ് നോട്ടീസ് നൽകി കാരണം ബോധിപ്പിക്കാൻ അവസരം നൽകണമെന്ന ചട്ടം പാലിക്കാത്തതാണ് തിരിച്ചടിയായത്.
പി.സദാശിവം ഗവർണറായിരിക്കെ നാമനിർദ്ദേശം ചെയ്തവരെയാണ് പിൻവലിച്ചത്. അന്ന് സർക്കാർ നൽകിയ പട്ടികയിൽ നിന്നാണ് ഇവരെ നാമനിർദ്ദേശം ചെയ്തത്. ഇനി സർക്കാരിൽ നിന്ന് പട്ടിക വാങ്ങാതെ സ്വന്തം നിലയിൽ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യാനാണ് ഗവർണറുടെ നീക്കം. 1974ൽ കേരളസർവകലാശാലാ ആക്ട് നിലവിൽ വന്നശേഷം ആദ്യമായാണ് ഇത്തരം കൂട്ടനടപടി. കേരള സർവകലാശാലയിലെ 102അംഗ സെനറ്റിൽ ക്വോറത്തിന് അഞ്ചിലൊന്ന് വേണം. വി.സിയും 10യു.ഡി.എഫ് അംഗങ്ങളുമടക്കം 13പേരേ എത്തിയുള്ളൂ. ഇവരുടെ ഹാജർ രേഖപ്പെടുത്തി യോഗം പിരിഞ്ഞു. ഗവർണർ ആവശ്യപ്പെട്ട പ്രകാരം വിളിച്ച സെനറ്റിൽ പങ്കെടുക്കാതിരുന്നത് ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കിയാണ് നോമിനേറ്റഡ് അംഗങ്ങളെ പിരിച്ചുവിട്ടത്. യോഗത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ വി.സിയോട് ഗവർണർ ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം മുൻഎം.പി പി.രാജേന്ദ്രൻ വ്യവസായ മേഖലയെയും മന്ത്രി സജിചെറിയാൻ സ്പോർട്സ് മേഖലയെയും പ്രതിനിധീകരിച്ച് നാമനിർദ്ദേശം ചെയ്തത് 2012ൽ ഗവർണർ റദ്ദാക്കിയിരുന്നു. തെറ്റായ മണ്ഡലത്തിൽ അംഗത്വം നേടിയതിനായിരുന്നു ഇത്. എന്നാൽ നടപടിക്രമങ്ങൾ പാലിച്ചുള്ള ഈ തീരുമാനം ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
സർവകലാശാലാ വകുപ്പ് മേധാവികളായ ഡോ.കെ.എസ്. ചന്ദ്രശേഖർ (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ), ഡോ.കെ.ബിന്ദു (സംഗീതം), ഡോ.സി.എ ഷൈല (സംസ്കൃതം), ഡോ. ജി.ബിനു (ഫിലോസഫി), സ്കൂൾ അദ്ധ്യാപകരായ ആർ.എസ്. സുരേഷ് ബാബു (ഹെഡ് മാസ്റ്റർ ഗവ.മോഡൽ എച്ച്.എസ്.എസ്, തിരുവനന്തപുരം), ടി.എസ്.യമുനാ ദേവി (പ്രിൻസിപ്പൽ ഗവ.പി.പി.ടി.ഐ കോട്ടൺഹിൽ, തിരുവനന്തപുരം), ജി.കെ.ഹരികുമാർ (എച്ച്.എസ്.എസ്.ടി ജൂനിയർ- ഫിസിക്സ്, സി.പി.എച്ച്.എസ്.എസ്, കുറ്റിക്കാട്ട്, കടയ്ക്കൽ), വി.അജയകുമാർ (എച്ച്.എസ്.എ- മലയാളം, ജി.എച്ച്.എസ്.എസ്, പാളയംകുന്ന്, വർക്കല), വിവിധ മണ്ഡലങ്ങളിൽ നാമനിർദ്ദേശം ചെയ്തിരുന്ന ഷേഖ് പി ഹാരിസ് (ചെയർമാൻ, പി.എ.ഹാരിസ് ഫൗണ്ടേഷൻ, കായംകുളം), ജോയ് സുകുമാരൻ (കയർ ഫെഡ്, ആലപ്പുഴ), ജി.പദ്മകുമാർ (കാപ്പിറ്റൽ കളർ പാർക്ക് ഡിജിറ്റൽ പ്രസ്, കൊല്ലം), എൻ.പി.ചന്ദ്രശേഖരൻ (ന്യൂസ് ഡയറക്ടർ, മലയാളം കമ്മ്യൂണിക്കേഷൻ), ജി.മുരളീധരൻ പിള്ള (അഭിഭാഷകൻ, കൊല്ലം), ബി.ബാലചന്ദ്രൻ (സ്പോർട്സ്), ഡോ.പി.അശോകൻ (എസ്.പി.ഫോർട്ട് ആശുപത്രി, തിരുവനന്തപുരം) എന്നിവരെയാണ് പിൻവലിച്ചത്. ഇതിൽ ജി.മുരളീധരൻ പിള്ളയ്ക്കും ബി.ബാലചന്ദ്രനും സിൻഡിക്കേറ്റംഗത്വം നഷ്ടപ്പെടുമായിരുന്നു.
കേരള സർവകലാശാലയുടെ പുതിയ വൈസ്ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി സർവകലാശാലാ പ്രതിനിധിയില്ലാതെ രൂപകരിച്ചതും കോടതി റദ്ദാക്കിയിട്ടുണ്ട്. കേരള വാഴ്സിറ്റിക്ക് സ്ഥിരം വി.സിയില്ലാതായിട്ട് മാസങ്ങളായി. ആരോഗ്യ സർവകലാശാലാ വി.സി ഡോ.മോഹൻ കുന്നുമ്മലിനാണ് ചുമതല. കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ.ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെയും, കർണാടക കേന്ദ്ര സർവകലാശാലാ വി.സി പ്രൊഫ.ബട്ടു സത്യനാരായണയെ യു.ജി.സിയുടെയും പ്രതിനിധിയാക്കിയാണ് വിജ്ഞാപനമിറക്കിയത്. കമ്മിറ്റിയിൽ സെനറ്റിന്റെ പ്രതിനിധിയെ ഒഴിച്ചിട്ടിരിക്കുകയാണ്. സർവകലാശാലയിൽ നിന്ന് പേര് ലഭിക്കുമ്പോൾ ഉൾപ്പെടുത്തുമെന്നാണ് വിജ്ഞാപനത്തിലുള്ളത്.
ഗവർണർ നിരന്തരം ആവശ്യപ്പെട്ടിട്ടും സെനറ്റ് പ്രതിനിധിയെ നൽകാൻ സർവകലാശാല തയാറായില്ല. ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്നും പിൻവലിക്കണമെന്നുമാണ് സെനറ്റ് നിലപാട്. സെനറ്റ് യോഗം ക്വോറം തികയാതെ പിരിഞ്ഞതിനെത്തുടർന്ന് യോഗത്തിൽ പങ്കെടുക്കാത്ത ഗവർണറുടെ പ്രതിനിധികളായ 15 അംഗങ്ങളെ സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയിരുന്നു. വി. സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയെ ഒരു മാസത്തിനകം നൽകണമെന്ന് ഹൈക്കോടതി സിംഗിൾബഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബഞ്ച് നേരത്തേ സ്റ്റേ ചെയ്തതിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ആറാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ വകുപ്പിന്റെ സൂചനകള്‍ പ്രകാരം നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് […]
തിരുവനന്തപുരം: വിയോജന അഭിപ്രായങ്ങൾക്കും വിരുദ്ധാഭിപ്രായങ്ങൾക്കും ഇടം നൽകുന്ന പൊതുമണ്ഡലത്തെ ഇല്ലാതാക്കാൻ സംഘടിതശ്രമങ്ങൾ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോജിക്കാനും വിയോജിക്കാനുമുള്ള പൊതുമണ്ഡലം ഉണ്ടെന്നതാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുപ്രവർത്തകരുടെ ആത്മകഥ കേവലജീവിത വിവരണം മാത്രമായി പരിമിതപ്പെടില്ല. അതിൽ നാടിന്റെ ചരിത്രവും ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടുകളുമുണ്ടാകും. വിവേചനവും ചൂഷണവും അടിച്ചമർത്തലുകളും നിലനിൽക്കുന്ന രാജ്യത്ത് കമ്യൂണിസ്റ്റുകാരുടെ ജീവിതം പൂക്കൾ വിതറിയ വഴികളിലൂടെ അല്ല മുന്നേറിയിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു.
കൊച്ചി; മുസ്ലീം ലീഗ് ഒരു മതേതരപാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിനെതിരെ ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. ലീഗ് മുസ്ലീങ്ങളുടെ പാർട്ടി മാത്രമെന്നും ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ലെന്നും അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു. തീവ്രവാദത്തെ കുറിച്ചും മതമൗലികവാദത്തെ കുറിച്ചും ലീഗ് നിശബ്ദമാണ്. കേരളം ഐഎസിന്റെ പരീക്ഷണശാലയായിട്ട് പോലും ആ പാർട്ടി ഒരക്ഷരം മിണ്ടുന്നില്ലെന്നും കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കില്ലെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ജനാധിപത്യത്തിലെ മതനിരപേക്ഷതയുമായി ബന്ധപ്പെടുത്തി കേരളത്തില്‍ ലീഗുമായുള്ള കോണ്‍ഗ്രസിന്‍റെ സഖ്യം സംബന്ധിച്ച ചോദ്യത്തോടുള്ള രാഹുല്‍ […]
2021ലെ യുഎസ് ഓപൺ ടെന്നിസ് ടൂർണമെന്റിനിടെ തന്നോട് സെൽഫി ചോദിച്ച ആരാധകനെ വിവാഹം കഴിക്കാനൊരുങ്ങി മുൻ വിംബിൾഡൻ ചാമ്പ്യൻ ഗർബിനെ മുഗുരുസ. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താരം തന്നെയാണ് വിവാഹ നിശ്ചയ വിശേഷം പങ്കുവച്ചത്. യു ഹാഡ് മി അറ്റ് ഹലോ എന്ന തലക്കെട്ടാണ് ചിത്രത്തിന് താരം നൽകിയത്. മോഡലായ ആർതർ ബോർഗസ് ആണ് വരൻ. സ്പാനിഷ് മാധ്യമമായ ഹോലയോട് തന്റെ പ്രണയത്തെ കുറിച്ച് മുഗുരുസ പറയുന്നതിങ്ങനെ; ‘സെൻട്രൽ പാർക്കിനോട് (ന്യൂയോർക്ക് സിറ്റി) അടുത്തായിരുന്നു എന്റെ ഹോട്ടൽ. മുറിയിലിരുന്ന് […]
വാഷിങ്‌ടൺ: സമ്പദ്‌വ്യവസ്ഥ നേരിടുന്ന തകർച്ച മറികടക്കുന്നതിനായി വായ്‌പാ പരിധി ഉയർത്തി അമേരിക്ക. വായ്‌പാ പരിധി കൂട്ടുന്നതിനുള്ള ഉഭയകക്ഷി ബിൽ യു.എസ് പ്രതിനിധിസഭ പാസാക്കി. ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്ന ബില്ലാണ് ഇപ്പോൾ പാസായത്. ആഴ്‌ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ബിൽ പ്രതിനിധി സഭയിൽ അവതരിപ്പിച്ചത്. ബില്‍ ഇനി സെനറ്റിലെത്തും. യുഎസിലെ ജനങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും സംബന്ധിച്ച് ഇത് ശുഭവാർത്തയാണെന്ന് ജോ ബൈഡൻ പറഞ്ഞു. 99 പേജുള്ള ബിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള ചെലവുകൾ നിയന്ത്രിക്കുന്നു. […]
തൃപ്രയാർ: ഇടിഞ്ഞു വീഴാറായ കൂരകളിൽ നോക്കി പരിതപിച്ച കാലങ്ങളെ വിസ്‌മൃതിയിലാഴ്ത്തി തിരുപഴഞ്ചേരി ലക്ഷം വീട് കോളനി അതിന്റെ മുഖച്ഛായ മിനുക്കുന്നു. മണപ്പുറം ഫൗണ്ടേഷന്റെ സ്വപ്ന പദ്ധതിയായ സായൂജ്യത്തിലൂടെ പൂർത്തീകരിച്ച പതിനാറ് സ്നേഹഭവങ്ങളുടെ താക്കോൽദാനവും, എടത്തുരുത്തി ഗവൺമെന്റ് ഐടിഐയിലേക്കുള്ള വാട്ടർ കിയോസ്‌ക്കിന്റെ സമർപ്പണവും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. തിരുപഴഞ്ചേരി കോളനിയിലെ 2 കിണറുകളും, 2 കുളങ്ങളും നവീകരിക്കാനായി 5 ലക്ഷം രൂപയും ചടങ്ങിൽ പ്രഖ്യാപിച്ചു. ചടങ്ങിൽ മണപ്പുറം ഫിനാൻസ് എം ഡി യും സി.ഇ.ഓ […]
കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ വെച്ചത് കസ്റ്റഡിയിലെടുത്ത പശ്ചിമ ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗർ തന്നെയെന്ന് ഐജി നീരജ് ഗുപ്ത. മൂന്ന് ദിവസം മുന്‍പാണ് പ്രതി തലശേരിയില്‍ എത്തിയത്. അവിടെ നിന്നും കാല്‍ നടയായാണ് കണ്ണൂരിലെത്തിയത്. 40കാരനായ പുഷന്‍ജിത് സിദ്ഗർ മുൻപ് കൊല്‍ക്കത്തയില്‍ ജോലി ചെയ്തിരുന്നു അതിന് ശേഷമാണ് കേരളത്തിൽ വന്നത്. ഭിക്ഷയെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശയാണ് ട്രെയിനിന് തീ വെക്കാന്‍ കാരണമെന്ന് പ്രതി മൊഴി നല്‍കിയതായും ഐജി പറഞ്ഞു. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് […]
ജോർദാൻ കിരീടാവകാശി ഹുസൈൻ രാജകുമാരനും സൗദി ആർക്കിടെക്ട് രജ്‌വ അൽസെയ്ഫും വിവാഹിതരായി. ജോർദാനിലെ അമ്മാനിൽ സഹ്‌റാൻ കൊട്ടാരത്തിലായിരുന്നു ലോക ശ്രദ്ധനേടിയ വിവാഹം നടന്നത്. രാജകീയമായ വിവാഹ ചടങ്ങുകളും ആഘോഷങ്ങളുമാണ് വിവാഹത്തെ ശ്രദ്ധേയമാക്കിയത്. രാജകുടുംബാംഗങ്ങളുടേയും രാഷ്ട്രത്തലവന്മാരുടേയും വിശിഷ്ട അതിഥികളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം.ജോർദ്ദാൻ രാജാവായ അബ്ദുല്ല രണ്ടാമൻ രാജാവും റാനിയ രാജ്ഞിയും 1993ൽ വിവാഹിതരായ അതേ വേദിതന്നെ കിരീടാവകാശിയും വിവാഹത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ റിയാദിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിലും വരനും വധും പങ്കെടുത്തിരുന്നു. രാജകീയ വിവാഹത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ […]
പാമ്പുകളെ ഉപയോഗിച്ച് നിർമ്മിച്ച വിശിഷ്ട വിഭവങ്ങൾ വിളമ്പുന്ന വിയറ്റ്നാമിൽ റെസ്റ്റോറന്റുകൾ വളരെ പ്രശസ്തമാണ്. ഈ റെസ്റ്റോറന്‍റിൽ എത്തിയാൽ ലഭിക്കുന്ന സവിശേഷമായ ചില വിഭവങ്ങളുണ്ട്. പാമ്പിൻ രക്തം കൊണ്ടുള്ള പാനീയവും മൂർഖൻ പാമ്പിന്‍റെ ഹൃദയവും അരിയിൽ നിർമ്മിച്ച വൈനും ചേർന്നുള്ള നാടൻ മദ്യമാണ് അവിടുത്തെ സ്പെഷ്യൽ ഐറ്റം. ഈ റെസ്റ്റോറന്റിലെത്തി നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന പാമ്പിന്റെ കഴുത്ത് ഒരു വലിയ കത്തി ഉപയോഗിച്ച് ഷെഫുമാർ മുറിച്ചുമാറ്റും. അതിന്റെ രക്തം ഒരു കുപ്പിയിലേക്ക് ഒഴിക്കുന്നു. അതിനുശേഷം അവർ അതിന്റെ ഹൃദയം പുറത്തെടുക്കുന്നു. […]