/sathyam/media/post_attachments/6P0d8ohe6yjF14wBC7WF.jpg)
തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത.
ഇംഗ്ലണ്ടിലെ പള്ളികള്‍ വില്പ്പനയ്ക്കുവച്ചിരിക്കുകയാണെന്ന പ്രസ്താവനക്കെതിരെയാണ് രൂപത രംഗത്തെത്തിയത്. ക്രൈസ്തവരെ അവഹേളിച്ച ഗോവിന്ദന് മാപ്പുപറയണമെന്നും വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
സഭയുടെ അവസ്ഥയെപ്പറ്റിയല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തെപ്പറ്റിയാണ് ഗോവിന്ദന് ആശങ്കപ്പെടേണ്ടത്. ഭരണരംഗത്തെ പരാജയങ്ങള്‍ മൂടിവയ്ക്കാനും ജനശ്രദ്ധ തിരിക്കാനും വേണ്ടി ക്രൈസ്തവരെ അവഹേളിച്ചത് പൊതുസമൂഹം തിരിച്ചറിഞ്ഞു. ക്രൈസ്തവ സമൂഹത്തെ ഇനിയും അവഹേളിക്കരുതെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നൽകി.