തൃശൂര്‍: മുസ്‌ലിം ലീഗിൽ ഭിന്നിപ്പുണ്ടാക്കാൻ സിപിഎം ലക്ഷ്യമിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുസ്‌ലിം ലീഗ് സെമിനാറിൽ പങ്കെടുക്കാത്തത് സിപിഎമ്മിന് തിരിച്ചടിയല്ല. പാർട്ടിയെന്ന നിലയിലാണ് ലീഗ് പങ്കെടുക്കില്ലെന്ന തീരുമാനത്തിലെത്തിയത്. കോൺഗ്രസിന് നിലപാടില്ലാത്തതിനാലാണ് സെമിനാറിലേക്ക് ക്ഷണിക്കാതിരുന്നത്. എന്തായാലും സെമിനാർ നടക്കുമെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
/sathyam/media/post_attachments/TDI0Eg0xqwfxF4hWY7xn.jpg)
ഏക സിവിൽ കോഡിനെതിരെയുള്ള സെമിനാർ ഒന്നിൽ ഒതുങ്ങില്ലെന്ന് എം.വി.ഗോവിന്ദൻ നേരത്തെ പ്രതികരിച്ചിരുന്നു. കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള സെമിനാറിൽ പങ്കെടുക്കേണ്ടെന്നായിരുന്നു മുസ്‌ലിം ലീഗ് നേതൃയോഗ തീരുമാനം. യുഡിഎഫിലെ മറ്റുഘടകകക്ഷികളെ ക്ഷണിക്കാതെ ലീഗിനെ മാത്രമാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. ഞായറാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ജൂലൈ 15നാണു സിപിഎം സെമിനാർ ആരംഭിക്കുക. കോഴിക്കോട്ടാണ് ആദ്യ സെമിനാർ. സിപിഎമ്മിനോട് സഹകരിക്കുന്നതിൽ ലീഗില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ച് ദുരുദ്ദേശ്യപരമെന്ന് ഒരുവിഭാഗമെന്നാണ് ആരോപിച്ചത്.